രണ്ടാം സ്ഥാനക്കാര്‍ക്ക് ചരിത്രത്തിൽ കാര്യമായ സ്ഥാനമില്ല എന്നാണ് പൊതുവേ പറയാറുള്ളത്. എല്ലാവരും എന്നെന്നും ഓർക്കുക ഒന്നാം സ്ഥാനക്കാരെയാണത്രേ! എന്നാൽ ശുഭാശു ശുക്ലയെന്ന രണ്ടാം സ്ഥാനക്കാരനെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. രാകേശ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകാൻ ഒരുങ്ങുകയാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു. അതോടൊപ്പം അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി കുറിക്കപ്പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന (ഐഎസ്എസ്) ആദ്യത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡ്. മേയ് 29ന് ഇന്ത്യൻ സമയം രാത്രി 10.30ന് ആരംഭിക്കും നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര. നാലു പതിറ്റാണ്ടുകൾക്കു ശേഷമാണ് ബഹിരാകാശത്തേക്കുള്ള ഒരു ഇന്ത്യക്കാരന്റെ യാത്ര. സ്വകാര്യദൗത്യമായ ആക്സിയോം–4ന്റെ ചിറകിലേറി ശുഭാംശു പറക്കുമ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാൻ ഏറെയാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കമ്പനിയായ സ്‌പേസ് എക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദൗത്യത്തിൽ നാസയും ഐഎസ്ആർഒയും പങ്കാളികളാണ്, സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിന്റെ പൈലറ്റായിരിക്കും ശുഭാംശു.

രണ്ടാം സ്ഥാനക്കാര്‍ക്ക് ചരിത്രത്തിൽ കാര്യമായ സ്ഥാനമില്ല എന്നാണ് പൊതുവേ പറയാറുള്ളത്. എല്ലാവരും എന്നെന്നും ഓർക്കുക ഒന്നാം സ്ഥാനക്കാരെയാണത്രേ! എന്നാൽ ശുഭാശു ശുക്ലയെന്ന രണ്ടാം സ്ഥാനക്കാരനെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. രാകേശ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകാൻ ഒരുങ്ങുകയാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു. അതോടൊപ്പം അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി കുറിക്കപ്പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന (ഐഎസ്എസ്) ആദ്യത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡ്. മേയ് 29ന് ഇന്ത്യൻ സമയം രാത്രി 10.30ന് ആരംഭിക്കും നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര. നാലു പതിറ്റാണ്ടുകൾക്കു ശേഷമാണ് ബഹിരാകാശത്തേക്കുള്ള ഒരു ഇന്ത്യക്കാരന്റെ യാത്ര. സ്വകാര്യദൗത്യമായ ആക്സിയോം–4ന്റെ ചിറകിലേറി ശുഭാംശു പറക്കുമ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാൻ ഏറെയാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കമ്പനിയായ സ്‌പേസ് എക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദൗത്യത്തിൽ നാസയും ഐഎസ്ആർഒയും പങ്കാളികളാണ്, സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിന്റെ പൈലറ്റായിരിക്കും ശുഭാംശു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം സ്ഥാനക്കാര്‍ക്ക് ചരിത്രത്തിൽ കാര്യമായ സ്ഥാനമില്ല എന്നാണ് പൊതുവേ പറയാറുള്ളത്. എല്ലാവരും എന്നെന്നും ഓർക്കുക ഒന്നാം സ്ഥാനക്കാരെയാണത്രേ! എന്നാൽ ശുഭാശു ശുക്ലയെന്ന രണ്ടാം സ്ഥാനക്കാരനെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. രാകേശ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകാൻ ഒരുങ്ങുകയാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു. അതോടൊപ്പം അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി കുറിക്കപ്പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന (ഐഎസ്എസ്) ആദ്യത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡ്. മേയ് 29ന് ഇന്ത്യൻ സമയം രാത്രി 10.30ന് ആരംഭിക്കും നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര. നാലു പതിറ്റാണ്ടുകൾക്കു ശേഷമാണ് ബഹിരാകാശത്തേക്കുള്ള ഒരു ഇന്ത്യക്കാരന്റെ യാത്ര. സ്വകാര്യദൗത്യമായ ആക്സിയോം–4ന്റെ ചിറകിലേറി ശുഭാംശു പറക്കുമ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാൻ ഏറെയാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കമ്പനിയായ സ്‌പേസ് എക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദൗത്യത്തിൽ നാസയും ഐഎസ്ആർഒയും പങ്കാളികളാണ്, സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിന്റെ പൈലറ്റായിരിക്കും ശുഭാംശു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം സ്ഥാനക്കാര്‍ക്ക് ചരിത്രത്തിൽ കാര്യമായ സ്ഥാനമില്ല എന്നാണ് പൊതുവേ പറയാറുള്ളത്. എല്ലാവരും എന്നെന്നും ഓർക്കുക ഒന്നാം സ്ഥാനക്കാരെയാണത്രേ! എന്നാൽ ശുഭാശു ശുക്ലയെന്ന രണ്ടാം സ്ഥാനക്കാരനെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. രാകേശ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകാൻ ഒരുങ്ങുകയാണ് വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു. അതോടൊപ്പം അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു റെക്കോർഡ് കൂടി കുറിക്കപ്പെടും. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന (ഐഎസ്എസ്) ആദ്യത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡ്. 

മേയ് 29ന് ഇന്ത്യൻ സമയം രാത്രി 10.30ന് ആരംഭിക്കും നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര. നാലു പതിറ്റാണ്ടുകൾക്കു ശേഷമാണ് ബഹിരാകാശത്തേക്കുള്ള ഒരു ഇന്ത്യക്കാരന്റെ യാത്ര. സ്വകാര്യദൗത്യമായ ആക്സിയോം–4ന്റെ ചിറകിലേറി ശുഭാംശു പറക്കുമ്പോൾ ഇന്ത്യയ്ക്കും അഭിമാനിക്കാൻ ഏറെയാണ്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കമ്പനിയായ സ്‌പേസ് എക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദൗത്യത്തിൽ നാസയും ഐഎസ്ആർഒയും പങ്കാളികളാണ്, സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിന്റെ പൈലറ്റായിരിക്കും ശുഭാംശു. 

ദൗത്യത്തിൽ അംഗങ്ങളായ ശുഭാംശു ശുക്ല, പെഗ്ഗി വിറ്റ്സൻ, സ്ലാവോസ് വീസ്‌നീവ്സ്കി, ടിബോര്‍ കാപു എന്നിവർ. (Photo credit : Axiom_Space / X)
ADVERTISEMENT

∙ എന്താണ് ആക്സിയോം ദൗത്യം?

പതിനാല് ദിവസത്തോളം നീളുന്നതാണ് ആക്സിയോം–4 ദൗത്യം. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലേറിയാണ് ഡ്രാഗൺ പേടകത്തിന്റെ യാത്ര. ദൗത്യത്തിന്റെ ഭാഗമായി ശുഭാംശു ഉൾപ്പെടെയുള്ളവർ ആരോഗ്യം, മെറ്റീരിയൽ സയൻസ്, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. വിദ്യാർഥികളും ബഹിരാകാശ പ്രേമികളുമായി തത്സമയ ആശയവിനിമയവും നടത്താൻ പദ്ധതിയുണ്ട്.

ബഹിരാകാശത്ത് എത്തുന്ന ശുഭാംശു ഇന്ത്യയുടെ പെരുമ അവിടെയും കാണിക്കാനുള്ള തയാറെടുപ്പിലാണ്. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശനിലയത്തിൽ യോഗ ചെയ്യാനാണ് അദ്ദേഹം തയാറെടുക്കുന്നത്. നിലയത്തിലെ അന്തേവാസികൾക്ക് ഇന്ത്യൻ ഭക്ഷണ വിതരണം ചെയ്യണമെന്ന ആഗ്രഹവും ശുഭാംശു വ്യക്തമാക്കിയിരുന്നു.

ആറു കോടി ഡോളറിലധികം ചെലവഴിച്ചാണ് ബഹിരാകാശനിലയത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര. ശുഭാംശുവിന് പുറമേ നാസയുടെ പെഗ്ഗി വിറ്റ്സൻ, പോളണ്ടിന്റെ സ്ലാവോസ് വീസ്‌നീവ്സ്കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച നാസ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്‌സൻ ആണ് മിഷന്‍ കമാന്‍ഡര്‍. പലപ്പോഴായി 675 ദിവസമായി പെഗ്ഗി ബഹിരാകാശത്തു കഴിഞ്ഞിട്ടുള്ളത്. വീസ്‌നീവ്സ്കി ആയിരിക്കും മിഷന്‍ സ്പെഷലിസ്റ്റ്. മലയാളികൂടിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാണ് ശുഭാംശുവിന്റെ ബാക്കപ് മാൻ. അതായത്, ശുഭാംശുവിന് യാത്രയ്ക്കു സാധിച്ചില്ലെങ്കിൽ പകരം പ്രശാന്തിനായിരിക്കും അവസരം.

ശുഭാംശു ശുക്ല (Photo credit : Axiom_Space / X)

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനും ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ നിർമാണത്തിനും വേണ്ട അനുഭവ പരിചയം ആർജിക്കുകയുമാണ് ആക്സിയോം ദൗത്യത്തിലൂടെ ഐഎസ്ആർഒയുടെ ലക്ഷ്യം. ഇന്ത്യയുടെ ഗഗൻയാൻ യാത്രികരായ നാൽവർ സംഘത്തിൽ ഉൾപ്പെട്ടയാളാണു ശുഭാംശു ശുക്ല. 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചപ്പോഴാണ് ഇന്ത്യൻ യാത്രികനെ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിക്കുന്ന ദൗത്യത്തിലെ പങ്കാളിത്തത്തിനു ധാരണയായത്. ഗഗൻയാൻ യാത്രികരിലെ ഒരാളെന്ന നിലയിലാണ് ആദ്യ ബഹിരാകാശ യാത്രയ്ക്കുള്ള അവസരം വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിനെത്തേടിയെത്തിയത്.

ADVERTISEMENT

∙ ആരാണ് ശുഭാംശു ശുക്ല?

1985 ഒക്ടോബർ 10നാണു ശുഭാംശുവിന്റെ ജനനം. ഉത്തർപ്രദേശിലെ ലക്നൗവിലെ ഒരു സാധാരണ കുടുംബത്തില്‍ ശംഭു ദയാൽ ശുക്ലയുടെയും ആശ ശുക്ലയുടെയും ഇളയമകൻ. സിറ്റി മോണ്ടിസോറി സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കാർഗിൽ യുദ്ധമാണ് സായുധ സേനയിൽ ചേരണമെന്ന ആഗ്രഹത്തിന് ശുംഭാംശുവിന്റെ മനസ്സില്‍ വിത്തിട്ടത്. എന്നാൽ ആഗ്രഹത്തിനു വീട്ടിൽനിന്നു പിന്തുണ ലഭിച്ചില്ല. തുടർന്നു കുടുംബത്തെ അറിയിക്കാതെ അദ്ദേഹം യുപിഎസ്‌സി നാഷനൽ ഡിഫൻസ് അക്കാദമി പരീക്ഷ എഴുതി വിജയിച്ചു.

ശുഭാംശുവും സഹയാത്രികനായ സ്ലാവോസ് വീസ്‌നീവ്സ്കിയും (Photo credit : Axiom_Space / X)

2005ൽ നാഷനൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ കേഡറ്റ് ബേസിക് പരിശീലനവും മൂന്ന് വർഷത്തെ ബിഎസ്‌സി കോഴ്‌സും പൂർത്തിയാക്കി. തുടർന്ന് ഫ്ലയിങ് ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശുഭാംശു ഇന്ത്യൻ എയർഫോഴ്‌സ് അക്കാദമിയിൽ എയർഫോഴ്‌സ് ഫ്ലയിങ് പരിശീലനത്തിൽ ചേർന്നു. വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റായ അദ്ദേഹം സുഖോയ്-30, മിഗ് -21, മിഗ് -29, ജാഗ്വാർ, ഹോക്ക് എന്നിവയുൾപ്പെടെ വിവിധ യുദ്ധ വിമാനങ്ങൾ പറത്തിയിട്ടുണ്ട്.  2024 മാർച്ചിൽ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചു. 16 വർഷത്തിലധികം സേവനമനുഷ്ഠിച്ച അദ്ദേഹം 2000ത്തിലധികം മണിക്കൂറുകള്‍ പറന്നിട്ടുണ്ട്.

നിലവിൽ റഷ്യൻ ബഹിരാകാശ യാത്രികനായ അലക്സി ഒവ്‌ചിനിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കമാൻഡർ. ഇന്ത്യൻ വംശജ സുനിത വില്യംസ് ദീർഘനാളത്തെ അനിശ്ചിതത്വം അവസാനിപ്പിച്ച് ഭൂമിയിലേക്ക് മടങ്ങിയപ്പോഴാണ് പകരം കമാൻഡർ സ്ഥാനം അലക്സിയെ ഏൽപിച്ചത്.

2019ലാണ് ഐഎസ്ആർഒ ബഹിരാകാശയാത്രിക പരിശീലനത്തിനായി ശുഭാംശുവിനെ തിരഞ്ഞെടുക്കുന്നത്. പിന്നീട് ഐഎസ്ആർഒയുടെ വരാനിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന ബഹിരാകാശയാത്രികനായും തിരഞ്ഞെടുക്കപ്പെട്ടു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണു ഗഗൻയാൻ. 2024ൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്‌സി) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ ഫൈറ്റർ പൈലറ്റുമാരുടെ പേരുകൾ പ്രഖ്യാപിച്ചത്.

ADVERTISEMENT

∙ ശർമയുടെ പിൻഗാമി

രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനാകും ശുഭാംശു. ഇപ്പോഴത്തെ ഇൻഡോ–യുഎസ് ദൗത്യം പോലെ, ഇന്ത്യയും സോവിയറ്റ് യൂണിയനും ചേർന്നുള്ള സംയുക്ത ദൗത്യത്തിലൂടെയാണു നാലു പതിറ്റാണ്ടു മുൻപു രാകേഷ് ശർമ ചരിത്രം കുറിച്ചത്. 1984 ഏപ്രിൽ 2നാണു രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയത്. ഏഴു ദിവസത്തോളം സല്യൂട്ട് –7 എന്ന ബഹിരാകാശ നിലയത്തിൽ ചെലവിടുകയും ചെയ്തു. ബഹിരാകാശത്ത് എത്തുന്ന 138–ാമത്തെ മനുഷ്യനായിരുന്നു പട്യാല സ്വദേശിയായ രാകേഷ് ശർമ. രാകേഷ് ശർമ തന്റെ ദൗത്യം പൂർത്തീകരിച്ചതിനു തൊട്ടടുത്ത വർഷം, 1985 ലാണ് ശുഭാംശു ജനിക്കുന്നത്.

ബെംഗളൂരുവിലെ ജവാഹർലാൽ നെഹ്റു പ്ലാനറ്റോറിയത്തിൽ പ്രദർശനത്തിനു വച്ചിരിക്കുന്ന ഇന്ത്യയുടെ ആദ്യബഹിരാകാശ സഞ്ചാരി രാകേഷ് ശർമയുടെ പ്രതിമ (Photo by Manjunath Kiran / AFP)

∙ പൈലറ്റ് എന്നത് ഗുണകരം

ഉയർന്ന അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന ടെസ്റ്റ് പൈലറ്റുമാർക്ക് മനക്കരുത്തും സാഹസികതാ മനോഭാവവും ജാഗ്രതയും പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയും നിർബന്ധമാണ്. അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാനാണ് ബഹിരാകാശ യാത്രികര്‍ക്ക് ഇവ അത്യന്താപേക്ഷിതമാണെന്നു പറയുന്നത്. വികാരങ്ങളെ നിയന്ത്രിക്കാനും ഏത് സമ്മർദത്തിനിടയിലും ശാന്തരായിരിക്കാനും പൈലറ്റുമാർക്ക് കഴിയും എന്നതും ഗുണകരമാണ്. ബഹിരാകാശത്തു പെട്ടെന്ന് മാറ്റങ്ങൾ സംഭവിക്കുന്ന അന്തരീക്ഷമാണ്. അത്തരത്തിൽ മാറുന്ന സാഹചര്യങ്ങളോടും അപ്രതീക്ഷിത സംഭവങ്ങളോടും പൊരുത്തപ്പെടാൻ പൈലറ്റുമാർക്ക് കഴിയണം. അതിനുള്ള പരിശീലനമുൾപ്പെടെ നേടിയാണ് ശുഭാംശു പറക്കാനൊരുങ്ങുന്നത്.  

∙ ബഹിരാകാശ യോഗ

ബഹിരാകാശത്ത് എത്തുന്ന ശുഭാംശു ഇന്ത്യയുടെ പെരുമ അവിടെയും കാണിക്കാനുള്ള തയാറെടുപ്പിലാണ്. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശനിലയത്തിൽ യോഗ ചെയ്യാനാണ് ശുഭാശു തയാറെടുക്കുന്നത്. നിലയത്തിൽ ഇപ്പോൾ താമസിക്കുന്നവർക്ക് ഉൾപ്പെടെ ഇന്ത്യൻ ഭക്ഷണം വിതരണം ചെയ്യണമെന്ന ആഗ്രഹവും കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ശുഭാംശു വ്യക്തമാക്കിയിരുന്നു. നിലവിൽ റഷ്യൻ ബഹിരാകാശ യാത്രികനായ അലക്സി ഒവ്‌ചിനിനാണ് നിലയത്തിന്റെ കമാൻഡർ, ഇന്ത്യൻ വംശജ സുനിത വില്യംസ് അനിശ്ചിതത്വം അവസാനിപ്പിച്ച് ഭൂമിയിലേക്ക് മടങ്ങിയപ്പോഴാണ് പകരം കമാൻഡർ സ്ഥാനം അലക്സിയെ ഏൽപിച്ചത്.

ടിബോര്‍ കാപു, ശുഭാംശു ശുക്ല, പെഗ്ഗി വിറ്റ്സന്‍, സ്ലാവോസ് വീസ്‌നീവ്സ്കി എന്നിവർ പരിശീലനത്തിനിടെ. (Photo credit : Axiom_Space / X)

∙ കഠിന പരിശീലനം

ആക്സിയോം–4 ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നാസയുടെ ജോൺസൻ ബഹിരാകാശ കേന്ദ്രത്തില്‍ ഉൾപ്പെടെയാണ് പരിശീലനം നൽകിയത്. ബഹിരാകാശത്തെ അന്തരീക്ഷത്തെയും റേഡിയേഷനെയും എങ്ങനെ പ്രതിരോധിക്കാം, ഉദ്ദേശിച്ച സ്ഥലത്ത് ഇറങ്ങാനാകാതെ തിരികെ ഭൂമിയിലെ മഞ്ഞു നിറഞ്ഞ പ്രദേശത്തോ മരുഭൂമിയിലോ കടലിലോ വീണാൽ അതിജീവിക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളിലുൾപ്പെടെ പരിശീലനം നൽകി. ഏറ്റവും മോശം ഘട്ടത്തെ പോലും മറികടക്കാനാകും വിധമുള്ള പരിശീലനം നേടിയാണ് ശുഭാംശുവും സംഘവും ബഹിരാകാശത്തേക്കു പറക്കുന്നത്. 

English Summary:

Shubhanshu Shukla: First Indian to Reach the International Space Station, A Moment of Pride