ഇത് വൃത്തം, ഇത് ത്രികോണം...: കാക്കകൾ ‘കണക്കി’ലെ പുലികളെന്ന് പഠനം; മനുഷ്യരെപ്പോലെ ‘ജ്യാമിതീയ രൂപങ്ങൾ തിരിച്ചറിയും
ഏതുനേരവും വീട്ടുപരിസരത്ത് കാണുന്ന കാക്കകളെ ആരും അത്ര വിലമതിക്കാറില്ല. പക്ഷേ അവയുടെ ബുദ്ധിശക്തിയെ പറ്റി നാമെല്ലാം കേട്ടിട്ടുണ്ട്. ബുദ്ധിയുടെ കാര്യത്തിൽ മാത്രമല്ല കണക്കിന്റെ കാര്യത്തിലും കാക്കകൾ അത്ര ചില്ലറക്കാരല്ലെന്നാണ് പുതിയ ഒരു പഠനം വെളിപ്പെടുത്തുന്നത്.
ഏതുനേരവും വീട്ടുപരിസരത്ത് കാണുന്ന കാക്കകളെ ആരും അത്ര വിലമതിക്കാറില്ല. പക്ഷേ അവയുടെ ബുദ്ധിശക്തിയെ പറ്റി നാമെല്ലാം കേട്ടിട്ടുണ്ട്. ബുദ്ധിയുടെ കാര്യത്തിൽ മാത്രമല്ല കണക്കിന്റെ കാര്യത്തിലും കാക്കകൾ അത്ര ചില്ലറക്കാരല്ലെന്നാണ് പുതിയ ഒരു പഠനം വെളിപ്പെടുത്തുന്നത്.
ഏതുനേരവും വീട്ടുപരിസരത്ത് കാണുന്ന കാക്കകളെ ആരും അത്ര വിലമതിക്കാറില്ല. പക്ഷേ അവയുടെ ബുദ്ധിശക്തിയെ പറ്റി നാമെല്ലാം കേട്ടിട്ടുണ്ട്. ബുദ്ധിയുടെ കാര്യത്തിൽ മാത്രമല്ല കണക്കിന്റെ കാര്യത്തിലും കാക്കകൾ അത്ര ചില്ലറക്കാരല്ലെന്നാണ് പുതിയ ഒരു പഠനം വെളിപ്പെടുത്തുന്നത്.
ഏതുനേരവും വീട്ടുപരിസരത്ത് കാണുന്ന കാക്കകളെ ആരും അത്ര വിലമതിക്കാറില്ല. പക്ഷേ അവയുടെ ബുദ്ധിശക്തിയെ പറ്റി നാമെല്ലാം കേട്ടിട്ടുണ്ട്. ബുദ്ധിയുടെ കാര്യത്തിൽ മാത്രമല്ല കണക്കിന്റെ കാര്യത്തിലും കാക്കകൾ അത്ര ചില്ലറക്കാരല്ലെന്നാണ് പുതിയ ഒരു പഠനം വെളിപ്പെടുത്തുന്നത്. കൃത്യമായി പറഞ്ഞാൽ മനുഷ്യരെപ്പോലെ തന്നെ ജ്യാമിതീയ രൂപങ്ങൾ തിരിച്ചറിയാനുള്ള കഴിവ് കാക്കകൾക്കുണ്ട്.
ഒരു കൂട്ടം ജ്യാമിതീയ രൂപങ്ങളിൽ നിന്ന് ഒറ്റപ്പെട്ട ഒന്ന് കണ്ടെത്താൻ അവയ്ക്ക് നിഷ്പ്രയാസം സാധിക്കും. ഇതുമാത്രമല്ല റോംബസ് പോലെ താരതമ്യേന ക്രമരഹിതമായ ആകൃതികളേക്കാൾ ചതുരം പോലെ സ്ഥിര സവിശേഷതകളുള്ള ആകൃതികളോടാണ് അവയ്ക്ക് അടുപ്പം കൂടുതലെന്നും പഠനത്തിൽ കണ്ടെത്തി. ഈ കഴിവുകൾ പ്രകടിപ്പിക്കുന്ന ആദ്യത്തെ മനുഷ്യേതര ജീവികളാണ് കാക്കകൾ എന്നതാണ് എടുത്തു പറയേണ്ട കാര്യം. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ ഗവേഷകരാണ് കാക്കകളുടെ ഈ വ്യത്യസ്തമായ കഴിവിനെക്കുറിച്ച് ഗവേഷണം നടത്തിയിരിക്കുന്നത്.
ജ്യാമിതീയ രൂപങ്ങളുടെ ക്രമം തിരിച്ചറിയുന്നത് സഹസ്രാബ്ദങ്ങളായി മൃഗങ്ങളിലുള്ള ഗുണമായിരിക്കാം എന്നും പല ജീവികൾക്കിടയിലും ഇത് സാധാരണമായിരിക്കാമെന്നുമാണ് ഗവേഷകരുടെ നിഗമനം. പതിനൊന്നും പത്തും വയസ്സ് വീതമുള്ള രണ്ട് ആൺ കാക്കകളെയാണ് ഗവേഷണത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. കമ്പ്യൂട്ടർ സ്ക്രീനിൽ ഒരേ പോലെയുള്ള അഞ്ച് ദ്വിമാന ആകൃതികളും അവയിൽ നിന്നും വേറിട്ടു നിൽക്കുന്ന മറ്റൊരാകൃതിയും പ്രദർശിപ്പിച്ച ശേഷം വ്യത്യസ്തമായത് തിരിച്ചറിയാൻ കാക്കകളെ പരിശീലിപ്പിച്ചു. കൂട്ടത്തിൽ പെടാത്തത് എന്ന് മനസ്സിലാക്കുന്ന ആകൃതികളെ സ്ക്രീനിൽ കൊത്തിയാണ് കാക്കകൾ കാട്ടിക്കൊടുത്തത്.
പരിശീലനത്തിന്റെ ഭാഗമായി ആദ്യം ഒരേപോലെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ആകൃതിയിലുള്ള ഒരു ചിത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. വേറിട്ട് നിൽക്കുന്ന ആകൃതി കാക്കകൾ മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പായതോടെ വ്യത്യസ്ത ആകൃതിയിലുള്ള ചതുർഭുജങ്ങൾ മാത്രം ഉൾപ്പെടുത്തി ഗവേഷണങ്ങൾ തുടർന്നു. ഒരേ അളവിലുള്ള അഞ്ച് ചതുരങ്ങളും അതിനോട് സാമ്യം തോന്നുമെങ്കിലും അല്പം വ്യത്യസ്തമായ മറ്റൊരു ചതുർഭുജവും സ്ക്രീനിൽ പ്രദർശിപ്പിച്ചപ്പോഴും അവ വേറിട്ടു നിൽക്കുന്നത് എളുപ്പത്തിൽ കണ്ടെത്തുന്നുണ്ടെന്ന് ഗവേഷകർ മനസ്സിലാക്കി. ഇതിനുപുറമേ റൈറ്റ് ആംഗിൾ, സമാന്തര രേഖകൾ, സമമിതി എന്നിവയെക്കുറിച്ച് വ്യക്തമായ ബോധം കാക്കകൾക്കുണ്ടെന്നും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ തിരിച്ചറിഞ്ഞു.
വളരെ ലളിതമായ പരിശീലനങ്ങളിലൂടെ തന്നെ ഒറ്റപ്പെട്ട ആകൃതികൾ അവ തിരിച്ചറിഞ്ഞതിലൂടെ മനുഷ്യരെപ്പോലെ കാക്കകളുടെയും ലോകവുമായുള്ള ഇടപെടലുകളിൽ ജ്യാമിതീയ ക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടാകാമെന്നാണ് നിഗമനം. മുഖങ്ങൾ വേർതിരിച്ചറിയുന്നതിന് ജ്യാമിതീയ വ്യത്യാസങ്ങൾ മനസ്സിലാക്കുന്നത് പ്രധാനമാണ്. ഉദാഹരണത്തിന് മുഖത്തിന്റെ ആകൃതി, കണ്ണുകളുടെയും വായയുടെയും സ്ഥാനം എന്നിവയെല്ലാം ഇതിന് സഹായിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കാക്കകൾ ഇണയെ തിരഞ്ഞെടുക്കുന്നതിനോ കൂട്ടത്തിൽപ്പെട്ട ഓരോന്നിനെയും തിരിച്ചറിയുന്നതിനോ അവയുടെ ജ്യാമിതീയ ബുദ്ധി ഉപയോഗിക്കുന്നുണ്ടാകാമെന്ന് ഇറ്റലിയിലെ ട്രെന്റോ സർവകലാശാലയിലെ ന്യൂറോ സയന്റിസ്റ്റായ ജോർജിയോ വല്ലോർട്ടിഗാര പറയുന്നു.
കാക്കയുടെ തലച്ചോറിലെ ഏതൊക്കെ ഭാഗങ്ങളാണ് ഈ ജ്യാമിതീയ ബുദ്ധിക്ക് കാരണമെന്ന് തിരിച്ചറിയാനാണ് അടുത്തതായി ഗവേഷകരുടെ ശ്രമം. മനുഷ്യർക്കും ഇതര ജീവികൾക്കും സമാനമായ കഴിവുകൾ ഉണ്ടെന്ന് കണ്ടെത്തുന്നത് ഏറെ പ്രധാനമാണ്. വ്യത്യസ്ത മൃഗങ്ങളുടെ തലച്ചോറുകൾ പ്രവർത്തിക്കുന്ന രീതി മനസ്സിലാക്കുന്നതിലൂടെ മനുഷ്യന്റെ തലച്ചോറിനെക്കുറിച്ചും കൂടുതൽ ആഴത്തിലുള്ള അറിവുകൾ ലഭിക്കുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ട്യൂബിംഗൻ സർവകലാശാലയിലെ ന്യൂറോഫിസിയോളജിസ്റ്റായ ആൻഡ്രിയാസ് നീഡർ പറയുന്നു. സയൻസ് അഡ്വാൻസസ് എന്ന ജേർണലിലാണ് പഠനവിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.