ഓർത്തോർത്തു ചിരിക്കുന്ന സീനുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സിനിമാ താരമാണ് ജഗദീഷ്. നാലു പതിറ്റാണ്ടിനിപ്പുറം, അടിമുടി മാറിയ മലയാള സിനിമയിൽ ന്യൂജെൻകാർക്കൊപ്പവും അപ്ഡേറ്റഡായി ഏറ്റവും സജീവമായി തുടരാനും അദ്ദേഹത്തിനു കഴിയുന്നു. അതും തികച്ചും വ്യത്യസ്തമായ ഭാവപ്പകർച്ചയോടെ. സിനിമാതാരങ്ങൾക്കിടയിൽ ജീവിതരീതികൾകൊണ്ടും ജഗദീഷ് വ്യത്യസ്തനാണ്. ഒന്നാം റാങ്കോടെ എംകോം, 22–ാം വയസ്സിൽ മികച്ച ജോലിയും സ്വന്തമാക്കി. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും ഭക്ഷണരീതികളിലും മണി മാനേജ്മെന്റിലും പിന്തുടരുന്ന രീതികളാകാം സിനിമാമേഖലയിലെ പലരും നേരിടുന്ന വിവിധ പ്രശ്നങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നതും. ബാല്യത്തിൽ ലഭിച്ച പരിശീലനവും ഉന്നത വിദ്യാഭ്യാസവും ഭാര്യ ഡോ. രമയുടെ പിന്തുണയുമെല്ലാം അതിന് അദ്ദേഹത്തിനു സഹായകമായി. അതേക്കുറിച്ചെല്ലാം ‘മനോരമ സമ്പാദ്യ’ത്തോടു സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ ജഗദീഷിന്റെ വാക്കുകളിലൂടെതന്നെ ഇവിടെ വായിക്കാം...

ഓർത്തോർത്തു ചിരിക്കുന്ന സീനുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സിനിമാ താരമാണ് ജഗദീഷ്. നാലു പതിറ്റാണ്ടിനിപ്പുറം, അടിമുടി മാറിയ മലയാള സിനിമയിൽ ന്യൂജെൻകാർക്കൊപ്പവും അപ്ഡേറ്റഡായി ഏറ്റവും സജീവമായി തുടരാനും അദ്ദേഹത്തിനു കഴിയുന്നു. അതും തികച്ചും വ്യത്യസ്തമായ ഭാവപ്പകർച്ചയോടെ. സിനിമാതാരങ്ങൾക്കിടയിൽ ജീവിതരീതികൾകൊണ്ടും ജഗദീഷ് വ്യത്യസ്തനാണ്. ഒന്നാം റാങ്കോടെ എംകോം, 22–ാം വയസ്സിൽ മികച്ച ജോലിയും സ്വന്തമാക്കി. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും ഭക്ഷണരീതികളിലും മണി മാനേജ്മെന്റിലും പിന്തുടരുന്ന രീതികളാകാം സിനിമാമേഖലയിലെ പലരും നേരിടുന്ന വിവിധ പ്രശ്നങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നതും. ബാല്യത്തിൽ ലഭിച്ച പരിശീലനവും ഉന്നത വിദ്യാഭ്യാസവും ഭാര്യ ഡോ. രമയുടെ പിന്തുണയുമെല്ലാം അതിന് അദ്ദേഹത്തിനു സഹായകമായി. അതേക്കുറിച്ചെല്ലാം ‘മനോരമ സമ്പാദ്യ’ത്തോടു സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ ജഗദീഷിന്റെ വാക്കുകളിലൂടെതന്നെ ഇവിടെ വായിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർത്തോർത്തു ചിരിക്കുന്ന സീനുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സിനിമാ താരമാണ് ജഗദീഷ്. നാലു പതിറ്റാണ്ടിനിപ്പുറം, അടിമുടി മാറിയ മലയാള സിനിമയിൽ ന്യൂജെൻകാർക്കൊപ്പവും അപ്ഡേറ്റഡായി ഏറ്റവും സജീവമായി തുടരാനും അദ്ദേഹത്തിനു കഴിയുന്നു. അതും തികച്ചും വ്യത്യസ്തമായ ഭാവപ്പകർച്ചയോടെ. സിനിമാതാരങ്ങൾക്കിടയിൽ ജീവിതരീതികൾകൊണ്ടും ജഗദീഷ് വ്യത്യസ്തനാണ്. ഒന്നാം റാങ്കോടെ എംകോം, 22–ാം വയസ്സിൽ മികച്ച ജോലിയും സ്വന്തമാക്കി. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും ഭക്ഷണരീതികളിലും മണി മാനേജ്മെന്റിലും പിന്തുടരുന്ന രീതികളാകാം സിനിമാമേഖലയിലെ പലരും നേരിടുന്ന വിവിധ പ്രശ്നങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നതും. ബാല്യത്തിൽ ലഭിച്ച പരിശീലനവും ഉന്നത വിദ്യാഭ്യാസവും ഭാര്യ ഡോ. രമയുടെ പിന്തുണയുമെല്ലാം അതിന് അദ്ദേഹത്തിനു സഹായകമായി. അതേക്കുറിച്ചെല്ലാം ‘മനോരമ സമ്പാദ്യ’ത്തോടു സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ ജഗദീഷിന്റെ വാക്കുകളിലൂടെതന്നെ ഇവിടെ വായിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർത്തോർത്തു ചിരിക്കുന്ന സീനുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സിനിമാ താരമാണ് ജഗദീഷ്. നാലു പതിറ്റാണ്ടിനിപ്പുറം, അടിമുടി മാറിയ മലയാള സിനിമയിൽ ന്യൂജെൻകാർക്കൊപ്പവും അപ്ഡേറ്റഡായി ഏറ്റവും സജീവമായി തുടരാനും അദ്ദേഹത്തിനു കഴിയുന്നു. അതും തികച്ചും വ്യത്യസ്തമായ ഭാവപ്പകർച്ചയോടെ. സിനിമാതാരങ്ങൾക്കിടയിൽ ജീവിതരീതികൾകൊണ്ടും ജഗദീഷ് വ്യത്യസ്തനാണ്. ഒന്നാം റാങ്കോടെ എംകോം, 22–ാം വയസ്സിൽ മികച്ച ജോലിയും സ്വന്തമാക്കി. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും ഭക്ഷണരീതികളിലും മണി മാനേജ്മെന്റിലും പിന്തുടരുന്ന രീതികളാകാം സിനിമാമേഖലയിലെ പലരും നേരിടുന്ന വിവിധ പ്രശ്നങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നതും. ബാല്യത്തിൽ ലഭിച്ച പരിശീലനവും ഉന്നത വിദ്യാഭ്യാസവും ഭാര്യ ഡോ. രമയുടെ പിന്തുണയുമെല്ലാം അതിന് അദ്ദേഹത്തിനു സഹായകമായി. അതേക്കുറിച്ചെല്ലാം ‘മനോരമ സമ്പാദ്യ’ത്തോടു സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങൾ ജഗദീഷിന്റെ വാക്കുകളിലൂടെതന്നെ ഇവിടെ വായിക്കാം...

‘‘വരുമാനത്തിനനുസരിച്ച് ജീവിക്കണം എന്ന ഒരു ചിന്തയാണ് നമുക്കെല്ലാം ആദ്യം വേണ്ടത്. അതിന് അത്ര വലിയ പ്ലാനിങ്ങോ വേറൊരാളുടെ ഉപദേശമോ ആവശ്യമില്ല. വരവിനനുസരിച്ച്, ഉള്ളതുകൊണ്ട് നന്നായി ജീവിക്കാൻ സ്വന്തം കോമൺസെൻസ്  ഉപയോഗിച്ചാൽ മാത്രം മതി. വരുമാനം എത്രയായാലും കൃത്യമായ ഒരു ചെലവാക്കൽ പദ്ധതി മനസ്സിൽ ഉണ്ടാകണം. സാമാന്യബുദ്ധിവച്ച് ചിന്തിച്ചാൽ അതു സാധ്യമാകും. വലിയ അഡ്വൈസറുടെ ആവശ്യമില്ല.’’– ജഗദീഷ് പറയുന്നു.

ജഗദീഷ് (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ ‘അടുത്തുള്ളവരെ അനുകരിക്കേണ്ട’

വാഗൺ ആർ ആണ് എന്റെ വാഹനം. മക്കൾക്കു നല്ല വണ്ടിയൊക്കെ ഉണ്ട്. പക്ഷേ, എനിക്ക് മറ്റൊരു കാർ ഇല്ല. ഞാൻ ഇതിൽ തൃപ്തനാണ്. എന്റെ ജീവിതരീതി കണ്ട് ജഗദീഷ് പിശുക്കനാണെന്നു സിനിമക്കാർക്കിടയിൽ ചിലർ പരിഹസിക്കുന്നുണ്ടാകാം. അതിൽ പരിഭവമോ വിഷമമോ ഇല്ല. എനിക്കു വേണമെന്നു തോന്നുന്നവയ്ക്ക് ഞാൻ ആവശ്യത്തിനു പണം മുടക്കുന്നു, സംതൃപ്തിയോടെ ജീവിക്കുന്നു. വരുമാനം നോക്കാതെ, ലാവിഷ് ആയി, അടിച്ചുപൊളിക്കാൻ ആർക്കും സാധിക്കും. ബന്ധുവിന്റെയോ സുഹൃത്തുക്കളുടെയോ കല്യാണത്തിനു കടം വാങ്ങിയാലും വലിയ സമ്മാനം കൊടുക്കും. ഇല്ലാത്ത പണത്തിനു വലിയ വീടുകൾ പണിയും. ഡെമോൺസ്ട്രേഷൻ ഇഫക്ടിനെക്കുറിച്ച് ഞാൻ പഠിപ്പിച്ചിട്ടുണ്ട്. അടുത്ത വീട്ടുകാരെ അനുകരിക്കാൻ ശ്രമിച്ചാൽ കുഴപ്പമാകും. വരുമാനത്തെ മറികടക്കുന്ന ചെലവ് വന്നാൽ കടം കൂടും, ജീവിതത്തിന്റെ താളം തെറ്റും, മനസ്സമാധാനം പോകും. കുറേ വർഷത്തെ ഭാവി കണക്കാക്കിയില്ലെങ്കിലും അടുത്ത ഏതാനും വർഷത്തെക്കുറിച്ച് ഒരു ചിന്ത ഉണ്ടാകുന്നത് നല്ലതാണ്.

∙ ബാലപാഠങ്ങൾ വീട്ടിൽനിന്ന്

ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന അച്ഛന്റെ ആറു മക്കളിൽ അ‍ഞ്ചാമനാണ് ‍ഞാൻ. അച്ഛന്റെ സ്ഥലം മാറ്റം അനുസരിച്ച് തിരുവനന്തപുരത്ത് വാടക വീടുകളിലായിരുന്നു താമസം. സർക്കാർ ഉദ്യോഗസ്ഥൻ വിചാരിച്ചാൽ വായ്പ എടുത്തായാലും വീടും സ്ഥലവും സ്വന്തമാക്കാമായിരുന്നു. പക്ഷേ, അതു നടന്നില്ല. മക്കളെ നന്നായി പഠിപ്പിക്കുന്നതിലായിരുന്നു അച്ഛന്റെ ശ്രദ്ധ. ഞങ്ങൾ എല്ലാവരും നല്ല രീതിയിൽ പഠിച്ച് മികച്ച ജോലികൾ സമ്പാദിച്ചു.

ഉമ്മൻ ചാണ്ടിക്കൊപ്പം ജഗദീഷ് (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ ഉള്ളതുകൊണ്ട് ഓണംപോലെ 

പണ്ടും പട്ടിണിയൊന്നും അനുഭവിച്ചിട്ടില്ല. എന്നാൽ ലാവിഷായി വസ്ത്രങ്ങളോ മറ്റു വസ്തുക്കളോ വാങ്ങിത്തന്നിരുന്നില്ല. വിഷുവിനോ ഓണത്തിനോ മാത്രമാണു പുതിയവ കിട്ടുന്നത്. പക്ഷേ, അതിൽ ഒരിക്കലും വിഷമം തോന്നിയിട്ടുമില്ല. സിനിമയ്ക്കു പോകുമ്പോൾ ഏറ്റവും കൂടിയതിനു താഴെയുള്ള ടിക്കറ്റേ എടുക്കൂ. അത് എന്തുകൊണ്ടാണെന്നു തിരിച്ചറിയാനുള്ള മനസ്സ് അന്നേ ഉണ്ടായിരുന്നു. അഞ്ച്–ആറ് ക്ലാസിൽവച്ചുതന്നെ വീട്ടിലെ അന്തരീക്ഷവും സാമ്പത്തിക‌സ്ഥിതിയും മനസ്സിലാക്കി പെരുമാറാനുള്ള പക്വത എനിക്ക് ഈശ്വരൻ തന്നു എന്നു പറയാം. പക്ഷേ, ഞങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അച്ഛൻ സാധിച്ചുതന്നിരുന്നു. കൂട്ടുകാരന്റെ ഷൂസ് കണ്ട് അതു വേണമെന്നു പറഞ്ഞപ്പോൾ പിന്നീടാകാമെന്ന് അമ്മ ആശ്വസിപ്പിച്ചു. പക്ഷേ, അടുത്ത ശമ്പളത്തിൽ അച്ഛൻ അതു വാങ്ങിത്തന്നത് കുട്ടിക്കാലത്തെ സന്തോഷകരമായ ഓർമയാണ്.

∙ ‘മണി മാനേജ്മെന്റ് അമ്മയുടേത്’

വീട്ടിലെ മണി മാനേജ്മെന്റിൽ അച്ഛനല്ല അമ്മയ്ക്കാണ് ഞാൻ ക്രെഡിറ്റ് കൊടുക്കുക. അച്ഛന്റെ ശമ്പളംകൊണ്ട് അമ്മ കാര്യങ്ങളെല്ലാം ഭംഗിയായി നിറവേറ്റി. ലിസ്റ്റ് പ്രകാരം സാധനം വാങ്ങിയാൽ പിന്നീട് ആ മാസം ഒന്നും വാങ്ങേണ്ടി വരാത്ത വിധം അൽപം പിടിച്ചുതന്നെ ചെലവാക്കും. പക്ഷേ, ഭക്ഷണകാര്യത്തിൽ ഒരു കോംപ്രമൈസും വേണ്ടിവന്നിട്ടില്ല. അമ്മ അസാധ്യമായി പാചകം ചെയ്യുമെന്നതുതന്നെ കാരണം. ഇന്നും എന്തു കഴിക്കുമ്പോഴും അമ്മയുടെ കൈകൊണ്ടുണ്ടാക്കിയതിന്റെ അത്ര വന്നിട്ടില്ലല്ലോയെന്ന വിഷമമാണു തോന്നുക.

(Representative image by im a photographer and an artist / istock)
ADVERTISEMENT

∙ 22 –ാം വയസ്സിൽ ജോലി

മോഡൽ സ്കൂളിലും ഗവൺമെന്റ് ആർട്‌സ് കോളജിലും മാർ ഇവാനിയോസിലുമായിരുന്നു പഠനം. എം കോമിന് പഠിക്കുമ്പോൾ 22–ാം വയസ്സിൽ ബാങ്കിൽ ജോലി കിട്ടിയതിനാൽ തൊഴിലില്ലായ്മയുടെ പ്രശ്നങ്ങളൊന്നും അനുഭവിച്ചിട്ടില്ല. കോളജ് അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. 28–ാം വയസ്സിൽ മോളുണ്ടായശേഷമാണ് സിനിമയിൽ എത്തിയത്. രണ്ടു വർഷത്തോളം ജോലിയും അഭിനയവും ഒന്നിച്ചു കൊണ്ടുപോയി.  

ഏതു മേഖലയിൽ പ്രവർത്തിക്കുന്നവരായാലും ഒരു അനിശ്ചിതത്വം എല്ലാവരും മുന്നിൽ കാണണം, പ്രത്യേകിച്ച് സിനിമാക്കാർ. ഈ മാസം നാലു പടം ഉണ്ടാകാം. അടുത്ത മാസം ഒന്നും ഇല്ലാതെ വരാം. ആർക്കും എപ്പോഴും എന്തുവേണമെങ്കിലും സംഭവിക്കാം. അത് എങ്ങനെ നേരിടും എന്ന ചിന്ത വേണം. 

∙ അടിച്ചുപൊളിയെല്ലാം സിനിമ

സിനിമാരംഗത്തെത്തിയിട്ടും അടിച്ചുപൊളിച്ചു ജീവിക്കണമെന്നു തോന്നിയിട്ടില്ല. പണ്ടു സിനിമ കാണുന്നതിനപ്പുറം ഗംഭീരമായ ഒരു അടിച്ചുപൊളിയും ഇല്ലായിരുന്നു. ഇന്നു സിനിമയിലും കലാപ്രവർത്തനത്തിലും കിട്ടുന്ന സന്തോഷം മറ്റെവിടെയും എനിക്കു കിട്ടില്ല. മികച്ച പങ്കാളിയായി ഭാര്യ രമയ്ക്കും നല്ല പ്ലാനിങ് ഉണ്ടായിരുന്നു. ഒന്നും പാഴാക്കി കളയില്ല. മെഡിക്കൽ കോളജിൽ പോകുന്ന തിരക്കിലും നല്ല പച്ചക്കറികളും മീനും എല്ലാം പരമാവധി വിലപേശി വാങ്ങും. സിനിമാനടന്റെ ഭാര്യയല്ലേ എന്തിനാ പിശുക്കുന്നതെന്നു ചോദിച്ചാൽ അധ്യാപകന്റെ ഭാര്യയാണെന്നായിരുന്നു രമയുടെ മറുപടി. 

∙ ഫ്രൈഡ് റൈസും ചില്ലി ചിക്കനും

ഞാൻ അത്ര ഫുഡി ഒന്നും അല്ല. ഭാഗ്യവശാൽ രമയും നന്നായി പാചകം ചെയ്യുമായിരുന്നു. മാസത്തിൽ ഒരിക്കൽ പുറത്തുനിന്നു ഭക്ഷണം കഴിക്കുക എന്നത് കുട്ടികൾക്കും രമയ്ക്കും ത്രില്ലായിരുന്നു. വലിയ മെനുവൊക്കെ നോക്കും. പക്ഷേ, അവസാനം ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഓർഡർ ചെയ്ത് തൃപ്തിയോടെ കഴിക്കും. പലതും പരീക്ഷിക്കാം എന്നു വിചാരിക്കും. പക്ഷേ, അവസാനം അടുത്ത തവണ നോക്കാം എന്നു തീരുമാനിക്കും. 

കുടുംബത്തോടൊപ്പം ജഗദീഷ് (ഫയൽ ചിത്രം: മനോരമ)

∙ വീട് സിനിമാക്കാരന്റേത്

രമയുടെ നാട്ടിൽ 16 സെന്റ് സ്ഥലം വാങ്ങിയാണ് 1992ൽ 20 ലക്ഷം രൂപയോളം മുടക്കി വീടു വച്ചത്. കൂടുതൽ സ്ഥലം വേണമെന്ന എന്റെ ആഗ്രഹം മൂലം തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപം വീടെന്ന രമയുടെ ആഗ്രഹം നടന്നില്ല. അവിടെ അത്രയും സ്ഥലം വാങ്ങാനുള്ള പണം ഇല്ലായിരുന്നു. എന്നും മിഡിൽ ക്ലാസ് ജീവിതമാണ് ഞങ്ങളുടേത് എങ്കിലും വീട് അപ്പർ മിഡിൽക്ലാസാണ്. സിനിമാനടന്റെ വീടായി ആർക്കിടെക്ട് പ്ലാൻ ചെയ്തതുകൊണ്ടാകാം ഇന്നും വീട് കണ്ടാൽ ഞാൻ പണക്കാരനാണെന്ന് തെറ്റിദ്ധരിച്ചേക്കാം. വാടകവീടുകളിൽ താമസിച്ചതുകൊണ്ടാകാം കൂടുതൽ സ്ഥലവും നല്ല വീടും വേണമെന്നു തോന്നിയത്. അതുകൊണ്ട് രമയ്ക്കു നല്ലൊരു പൂന്തോട്ടം ഉണ്ടാക്കാനും അതു പരിപാലിക്കാനും കഴിഞ്ഞു. 

കൂടെയുള്ള പലരും സിനിമ നിർമിച്ചു. എനിക്ക് അതിനു പറ്റില്ല. ഞാൻ ബിസിനസുകാരനല്ല. എനിക്ക് റിസ്ക് എടുക്കാൻ കഴിവില്ല. സിനിമ നിർമാണം നല്ല ലാഭമുള്ള ഏർപ്പാടാണ്, ഇറങ്ങിക്കൂടെ എന്നു ചോദിച്ചാൽ എനിക്ക് റെമ്യൂണറേഷൻ മതി, ലാഭം വേണ്ട എന്നാകും മറുപടി.

വിചാരിച്ചതിലും വലുതായതുകൊണ്ടാകാം. എന്റേയും രമയുടെയും അതുവരെയുള്ള സമ്പാദ്യംകൊണ്ട് വീടു പണിയാം എന്ന വിശ്വാസം തെറ്റി. 50,000 രൂപ വീതം ഇന്നസെന്റ് ചേട്ടന്‍റെയും സിദ്ധിഖിന്‍റെയും കയ്യിൽനിന്ന് കടംവാങ്ങേണ്ടി വന്നു. അന്ന് അത് വലിയ തുകയാണ്. മറ്റു വായ്പകളൊന്നും എടുത്തിട്ടില്ല. ഇടയ്ക്ക് മക്കൾ കൂടെ വന്നു താമസിക്കുമെങ്കിലും ഇപ്പോൾ ഈ വലിയ വീട്ടിൽ പല ദിവസവും ഞാൻ തനിച്ചാണ്.

Representative image: (Photo: Mayur_Mehta/Shutterstock)

∙ സ്വർണം ഉപകാരപ്പെട്ടു

സ്വർണം എനിക്കോ രമയ്ക്കോ ഒരു കാലത്തും ദൗർബല്യമല്ല. ഒരു സിംപിൾ ചെയിനും ഒരു വളയും ഒരു വാച്ചുമേ രമ ധരിച്ചിരുന്നുള്ളൂ. എന്നാൽ കുട്ടികളുടെ വിവാഹത്തിനു കാര്യമായി സ്വർണം കൊടുക്കണമെന്നു രമ നിർബന്ധം പിടിച്ചു. സ്വർണത്തിന് റിട്ടേണൊന്നും കിട്ടില്ല, ആ പണത്തിന് സ്ഥലം വാങ്ങാം എന്നതായിരുന്നു എന്റെ നിലപാട്. കൊമേഴ്സ് അധ്യാപകനും പ്രായോഗികബുദ്ധിയുള്ള ഒരു അമ്മയും തമ്മിലുള്ള വ്യത്യാസം ആയിരുന്നിരിക്കാം അത്. പിന്നീട് രമയുടെ ദീർഘവീക്ഷണം ശരിയായി. രണ്ടു മക്കൾക്കും വീടുവയ്ക്കാനും സ്ഥലം വാങ്ങാനും ഒക്കെ ആവശ്യം വന്നപ്പോൾ ആ സ്വർണം പണയംവച്ച് കാര്യം നേടാനായി. 

∙ ഓഹരി എനിക്കു പറ്റില്ല

എനിക്ക് ഇതുവരെ ഓഹരി നിക്ഷേപം ഇല്ല. അതു ശരിയെന്നോ തെറ്റെന്നോ പറയാൻ ഞാനില്ല. അതേക്കുറിച്ച് അറിയില്ല. അതു ചെയ്യാനുള്ള വൈദഗ്ധ്യം ഇല്ല. അത് എനിക്കു വഴങ്ങില്ല, അത്രതന്നെ. പക്ഷേ, അതിൽ നിക്ഷേപിക്കുന്നവരോട് വിയോജിപ്പില്ല.  നിക്ഷേപം റിയൽ എസ്റ്റേറ്റിൽ അത്യാവശ്യം ഭൂമിയുണ്ട്. രണ്ടു മക്കളുടെ പേരിലും ഭൂമി വാങ്ങിയിട്ടുണ്ട്. വാടകയിനത്തിൽ സ്ഥിര വരുമാനം ലഭിക്കും. ഏറ്റവും പുതിയ നിക്ഷേപവും സ്ഥലംതന്നെയാണ്. അവിടെ കെട്ടിടം നിർമിച്ച് വാടകയ്ക്കു കൊടുത്താൽ നല്ല  വരുമാനം കിട്ടും. മക്കൾക്കും ഭാവിയിൽ അതിലൂടെ നല്ല സ്ഥിരവരുമാനം ഉറപ്പാക്കാം.

ജഗദീഷ് (ഫയൽ ചിത്രം: മനോരമ)

ബിസിനസോ ലാഭമോ വേണ്ട ഈ പദ്ധതിയിലിട്ടാൽ പെട്ടെന്നു വലിയ ലാഭം കിട്ടും, ഓൺലൈൻ റമ്മി കളിച്ചാൽ ലക്ഷങ്ങൾ സമ്പാദിക്കാം എന്നെല്ലാം കേട്ടാൽ ചാടി വീഴുന്നവരുണ്ടാകാം. ലോട്ടറിയിൽ പരീക്ഷണം നടത്താം, അടിച്ചാലോ? എന്നും തോന്നാം. പക്ഷേ, അത് എനിക്കു വേണ്ട. ആ ചൂതാട്ട മനോഭാവം എനിക്കില്ല. അതിനെക്കാളും മനസ്സമാധാനം ജോലി ചെയ്തു ജീവിക്കുന്നതിലാണ്. കൂടെയുള്ള പലരും സിനിമ നിർമിച്ചു. എനിക്ക് അതിനു പറ്റില്ല. ഞാൻ ബിസിനസുകാരനല്ല. എനിക്ക് റിസ്ക് എടുക്കാൻ കഴിവില്ല. സിനിമ നിർമാണം നല്ല ലാഭമുള്ള ഏർപ്പാടാണ്, ഇറങ്ങിക്കൂടെ എന്നു ചോദിച്ചാൽ എനിക്ക് റെമ്യൂണറേഷൻ മതി, ലാഭം വേണ്ട എന്നാകും മറുപടി. എത്ര കോടി ലാഭം കിട്ടിയാലും എനിക്കു പ്രധാനം മനസ്സമാധാനമാണ്. ടെൻഷനില്ലാതെ ജീവിക്കാനാണ് ആഗ്രഹം.

∙ വായ്പയോടുള്ള നിലപാട്   

ആറു മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിച്ച എന്റെ അച്ഛൻ ഒരാവശ്യത്തിനും വായ്പ എടുത്തിട്ടില്ല. സഹോദരിമാരുടെ വിവാഹത്തിന് പിഎഫ് ലോൺ എടുത്തിരുന്നു. അതു പക്ഷേ അധ്വാനിച്ച് ഉണ്ടാക്കിയതിന്റെ നീക്കിയിരിപ്പാണല്ലോ? മക്കളുടെ വിവാഹത്തിന് രമയുടെ പിഎഫിൽ നിന്നാണ് പണം എടുത്തത്. ഇപ്പോൾ ഞാൻ വലിയൊരു തുക വായ്പ എടുത്ത് ഭൂമി വാങ്ങിയിട്ടുണ്ട്. അസറ്റ് വാങ്ങാനായി എടുത്ത ആ വായ്പയെക്കുറിച്ച്  ടെൻഷനില്ല. നാളെ സിനിമ ഇല്ലെങ്കിലും തിരിച്ചടയ്ക്കാം എന്നുറപ്പാക്കിയിട്ടുണ്ട്.  ആസ്തിയുണ്ടെങ്കിൽ പിന്നെ എന്തിന് വായ്പ എന്നു ചോദിക്കാം. ആവശ്യങ്ങൾക്കു വായ്പ എടുക്കാം. അതിൽ തെറ്റില്ല. പക്ഷേ, തിരിച്ചടയ്ക്കാനാവുന്ന തുകയേ എടുക്കാവൂ, വായ്പയുടെ പേരിൽ ആരും ശല്യം ചെയ്യരുത് എന്ന ചിന്ത വേണം.

ജഗദീഷും ഭാര്യ രമയും (Photo Arranged)

∙ സിനിമ ഇല്ലെങ്കിൽ...

സിനിമയിൽനിന്ന് നാളെ വരുമാനം കിട്ടുമെന്നു പ്രതീക്ഷിച്ച് ഇന്നു നിക്ഷേപിക്കാൻ പേടിയാണ്. അധ്യാപകനായി റിട്ടയർ ചെയ്താൽ കിട്ടുന്നതിലും അധിക വരുമാനം, അത് സിനിമ ഇല്ലെങ്കിലും എനിക്ക് ഇപ്പോൾ കിട്ടും, കെട്ടിട വാടക ഇനത്തിൽ. മക്കൾ വളരെ നല്ല നിലയിലാണെങ്കിലും അവരോട് ചോദിക്കേണ്ടി വരില്ല. എന്റെ സമ്പാദ്യത്തിൽനിന്ന് അവർക്ക് മികച്ച സ്ഥിരവരുമാനം ഉറപ്പാക്കാൻ വേണ്ടത് ചെയ്തിട്ടുമുണ്ട്. അമ്മ സംഘടനയുടെ ഇൻഷുറൻസാണ് എനിക്കുള്ളത്.

∙ ഇത് എന്റെ അഭിപ്രായം, അനുഭവം  

ഞാൻ ഈ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് എനിക്കില്ല. ഒരാളെ ഉപദേശിക്കുന്നതിനോടു യോജിപ്പും ഇല്ല. ‘അത് എന്താ അങ്ങനെ, ഇതല്ലേ കറക്ട്’ എന്നു ചോദിക്കാം എന്റെ ജീവിതരീതി, അഭിപ്രായം ഇതാണ് എന്നു കരുതിയാൽ മതി. അധ്യാപകനായിരുന്നെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ പല വിഷയങ്ങളിലും എന്റെ അറിവ് അത്ര ആഴത്തിലുള്ളതല്ല. എന്റെ മാത്രമല്ല, എല്ലാവരുടെയും അറിവ് പരിമിതമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിൽ ഏറ്റക്കുറച്ചിൽ വരാം. എനിക്ക് ക്ലെയിം ചെയ്യാനുള്ളത് സ്വന്തം അനുഭവങ്ങളാണ്. അതുതന്നെ ഇന്നസെന്റ്, നെടുമുടി വേണു എന്നിവരുടേതൊക്കെയായി താരതമ്യം ചെയ്താൽ തുലോം പരിമിതമാണ്

ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ചിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, മുകേഷ്, അശോകൻ (Photo Arranged)

∙ അനിശ്ചിതത്വം മുന്നിൽ കാണണം

ഏതു മേഖലയിൽ പ്രവർത്തിക്കുന്നവരായാലും ഒരു അനിശ്ചിതത്വം എല്ലാവരും മുന്നിൽ കാണണം, പ്രത്യേകിച്ച് സിനിമാക്കാർ. ഈ മാസം നാലു പടം ഉണ്ടാകാം. അടുത്ത മാസം ഒന്നും ഇല്ലാതെ വരാം. ആർക്കും എപ്പോഴും എന്തുവേണമെങ്കിലും സംഭവിക്കാം. അത് എങ്ങനെ നേരിടും എന്ന ചിന്ത വേണം. ‘മാൻ പ്രപ്പോസസ് ഗോഡ് ഡിസ്പോസസ്’ എന്നല്ലേ. നാം എത്ര കണക്കുകൂട്ടിവച്ചാലും അതെല്ലാം തകിടം മറിയാം. അതിനാൽ കാൽക്കുലേഷൻ വേണ്ട. പക്ഷേ, വരുമാനം പെട്ടെന്ന് ഇല്ലാതായാൽ എന്തു ചെയ്യുമെന്ന ഒരു ചിന്ത ഉണ്ടാകണം. ബദൽ മാർഗം എന്തെന്നു ചിന്തിക്കുന്നത് നല്ലതാണ്. ജോലി സുരക്ഷ എന്നത് ഇപ്പോൾ സർക്കാർ ജീവനക്കാർക്കു മാത്രമാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ...

∙ എന്നും മുൻതൂക്കം പഠനത്തിന്   

വിദ്യാഭ്യാസത്തിനാണ് വിവാഹ കാര്യത്തിലും പ്രാധാന്യം കൊടുത്തത്. എംബിബിഎസ് എന്ന നാലക്ഷരത്തിന്റെ വില അറിയാമായിരുന്നു. മക്കൾക്കും ഏറ്റവും നല്ല വിദ്യാഭ്യാസം നൽകി, രണ്ടു പെൺമക്കളും ഡോക്ടർമാരാണ്.
(മനോരമ സമ്പാദ്യം മേയ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)

English Summary:

Jagadish's Financial Wisdom: Learn Jagadish's secrets to financial success! The Malayalam actor shares his income-based living strategies, debt management techniques, and investment wisdom, inspiring a secure and fulfilling life.