Activate your premium subscription today
‘ഏറ്റവും ശക്തമായ കൊടുങ്കാറ്റുകൾ മികച്ച നാവികരെ സൃഷ്ടിക്കുന്നു’– നാവികർക്കിടയിലുള്ള പ്രയോഗമാണിത്. കപ്പല്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം അതിനെ പിന്തുടരുന്ന കടലാണെങ്കിലും ഇപ്പോൾ മറ്റു വെല്ലുവിളികളും ഏറിവരികയാണ്. അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്സി എൽസ 3 എന്ന കപ്പൽ പൂർണമായി മുങ്ങിയത് മെയ് 25ന്. കണ്ടെയ്നറുകൾ തിരയിൽപ്പെട്ട് തിരുവനന്തപുരം തീരം കടന്ന് തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽവരെയെത്തി. കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും
രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ വിജയത്തിന് 50 വയസ്സ്. ഇന്ത്യയുടെ ആദ്യ വിജയം പിറന്നത് 1975ലെ പ്രഥമ ലോകകപ്പിലൂടെയാണ്. 1975 ജൂൺ 11ന് ഇംഗ്ലണ്ടിലെ ലീഡ്സിൽ ഈസ്റ്റ് ആഫ്രിക്കയെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ജയം കുറിച്ചത്. എസ്. വെങ്കട്ടരാഘവനായിരുന്നു അന്ന് ഇന്ത്യൻ ക്യാപ്റ്റൻ. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ നാലാം മൽസരത്തിലാണ് ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കുന്നത്.
തെലങ്കാന, സരൂർ ആനാ! – ഇന്ത്യയെയും ലോകത്തെയും തെലങ്കാനയിലേക്ക് ക്ഷണിച്ചാണ് രേവന്ത് റെഡ്ഡി സർക്കാർ ഏറെ കൊട്ടിഘോഷിച്ച് മിസ് വേൾഡ് മത്സരം നാട്ടിലെത്തിച്ചത്. കോടികളുടെ ധൂർത്ത് ആരോപണവും മത്സരത്തിനിടെ മിസ് ഇംഗ്ലണ്ട് പുറത്തുവിട്ട വിവാദബോംബും മറികടന്ന് മേയ് അവസാനവാരം ഹൈദരാബാദിലെ ഹിറ്റെക്സ് എക്സിബിഷൻ സെന്ററിൽ മിസ് വേൾഡ് ഫിനാലെ അരങ്ങേറി. ലോകസുന്ദരി കിരീടം ചൂടിയത് തായ്ലൻഡ് സുന്ദരി ഒപൽ സുചത; ഇന്ത്യയിലെ മത്സരത്തിന്റെ രണ്ടാം ഊഴത്തിലെങ്കിലും കിരീടം തിരിച്ചെടുക്കാമെന്ന സ്വപ്നം അസ്ഥാനത്താക്കി അവസാന എട്ടിൽ പോലും ഉൾപ്പെടാതെ മിസ് ഇന്ത്യ പുറത്താവുകയും ചെയ്തു.
എല്ലാക്കാലത്തും വിദ്യാർഥികളെ ആകർഷിക്കുന്ന പുത്തൻ കോഴ്സുകൾ അവതരിക്കാറുണ്ട്. ആനിമേഷൻ, ഫയർ ആൻഡ് സേഫ്റ്റി, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ കോഴ്സുകൾ നാട്ടിൽ നിറഞ്ഞുനിന്ന കാലം ഓർമയില്ലേ. ഇപ്പോള്‍ ഈ കോഴ്സുകളുടെ സ്ഥാനത്ത് ട്രെൻഡിങ് പട്ടികയിൽ ഡേറ്റ സയന്‍സും എഐയും സപ്ലൈ ചെയിൻ മാനേജ്മെന്റും ലോജിസ്റ്റിക്സുമെല്ലാമാണ്. ഈ കോഴ്സുകളെ കുറിച്ചുള്ള സംശയങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. അപ്പോഴും പരമ്പരാഗത ഡിഗ്രി കോഴ്സുകൾ നമ്മുടെ കോളജുകളിൽ തുടരുകയാണ്. പുത്തൻ തലമുറയ്ക്ക് ഒരുപക്ഷേ അവ അനാകർഷകമെന്ന് തോന്നുമെങ്കിലും മികച്ച പ്ലാനിങ് ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ മികച്ച തൊഴിൽ കണ്ടെത്താനാവും. പുത്തൻ കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? പരമ്പരാഗത കോഴ്സുകളിലൂടെ എങ്ങനെ മികച്ച ജീവിതവിജയമുണ്ടാക്കാം? വിദ്യാഭ്യാസ വിദഗ്ധനും കരിയർ കോളമിസ്റ്റുമായ ജോമി പി.എൽ. നയിച്ച മനോരമ ഓൺലൈൻ പ്രീമിയം വെബിനാറിന്റെ രണ്ടാം ഭാഗം വായിക്കാം.
ബിസിനസും രാഷ്ട്രീയവും അവയുടെ നിഗൂഢബന്ധങ്ങളുമെല്ലാം ഇഴപിരിഞ്ഞു കിടക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ കഥ പോലെയായിരുന്നു ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സൗഹൃദം. കുറച്ചു വർഷങ്ങൾക്കു മുൻപ്, സിലിക്കൻവാലിയിലെ ശതകോടീശ്വരൻമാരിൽ ഒരാൾ മാത്രമായിരുന്നു, ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും എക്സ് അടക്കമുള്ള കമ്പനികളുടെ തലവനുമായ മസ്ക്. ‘ഹാഫ് റിപ്പബ്ലിക്കൻ, ഹാഫ് ഡെമോക്രാറ്റ്’ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന, മനുഷ്യരാശിയുടെ തലവരതന്നെ മാറ്റുന്ന അസാധാരണ സ്വപ്നങ്ങളുള്ള ഒരു വമ്പൻ കച്ചവടക്കാരൻ. റിപ്പബ്ലിക്കൻമാർക്കും ഡെമോക്രാറ്റുകൾക്കും അദ്ദേഹം വൻ തുകകൾ സംഭാവന നൽകി. എന്നാൽ കോവിഡ്
ജിഡിപിയുടെ (GDP- Gross Domestic Product) മൂല്യത്തിൽ ഇന്ത്യ ജപ്പാനെ മറികടന്നുവെന്ന നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ വാദത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുകയാണ്. ജപ്പാനെ മറികടന്നിട്ടില്ല, എന്നാൽ 2025ൽതന്നെ മറികടക്കുമെന്ന് വിശദീകരിച്ച് നിതി ആയോഗ് അംഗമായ അരവിന്ദ് വിർമാനിയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ചിലർ ജപ്പാനെ ജിഡിപിയിൽ മറികടന്നാലും ആളോഹരി വരുമാനത്തിൽ (per capita income) ഇന്ത്യ ബഹുദൂരം പിന്നിലാണെന്ന വാദവുമായി സമൂഹമാധ്യമങ്ങളിലും മറ്റും കളംനിറഞ്ഞിട്ടുമുണ്ട്. 2014ൽ മൊത്ത ആഭ്യന്തര ഉൽപാദന (GDP) മൂല്യത്തിൽ ഇന്ത്യയുടെ സ്ഥാനം 10 ആയിരുന്നു. തുടർന്ന് 10 വർഷത്തിനിടെ ഇന്ത്യ മറികടന്നത് ബ്രസീൽ, കാനഡ, ഇറ്റലി, ഫ്രാൻസ്, റഷ്യ, യുകെ എന്നീ വമ്പന്മാരെ. നിലവിൽ 3.9 ലക്ഷം കോടി (ട്രില്യൻ) ഡോളർ മൂല്യവുമായി ഇന്ത്യ 5-ാം സ്ഥാനത്തും 4.02 ട്രില്യൻ ഡോളർ മൂല്യവുമായി ജപ്പാൻ 4-ാം സ്ഥാനത്തുമാണ്. 2025ന്റെ അവസാനത്തോടെ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നാണ് രാജ്യാന്തര നാണയനിധി (IMF) പറഞ്ഞത്. അതായത്, ഇന്ത്യയുടെ ജിഡിപി മൂല്യം