Activate your premium subscription today
വായനയിൽ എന്നും എനിക്ക് പ്രിയപ്പെട്ടത് ദസ്തയേവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ ആണ്. ജീവിതത്തിൽ ആവർത്തിച്ചു വായിക്കുന്ന പുസ്തകം. ഇപ്പോൾ ‘കുറ്റവും ശിക്ഷയും’ വീണ്ടും വായിക്കുന്നു. എത്ര വായിച്ചാലും മടുപ്പു തോന്നിക്കാത്ത പുസ്തകം. ഹൃദയത്തിനു മേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള അദ്ദേഹത്തെ ഞാൻ ഇഷ്ടപ്പെടുന്നതിനു പ്രധാന കാരണം മനുഷ്യമനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളാണ്. മനുഷ്യരുടെ ധർമസങ്കടങ്ങൾ ഒന്നൊന്നായി എഴുതിച്ചേർത്ത കുറ്റവും ശിക്ഷയും എന്ന പുസ്തകത്തിന്റെ വായന ഇനിയുമെത്രയോ കാലങ്ങളിലേക്കു കൂടി നീണ്ടു പോകുമെന്ന് ഉറപ്പാണ്. അതുല്യപ്രതിഭാശാലിയായ ഒരെഴുത്തുകാരനു മാത്രം സൃഷ്ടിക്കാനാവുന്ന ലോകമാണ് ഈ നോവലിലൂടെ ദസ്തയേവ്സ്കി വരച്ചിടുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നെപ്ട്യൂണിനപ്പുറമുള്ള സൗരയൂഥ മേഖല മനുഷ്യന് അജ്ഞാതമായിരുന്നു. യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ ചില പിഴവുകൾ ശ്രദ്ധയിൽപ്പെട്ട ബോസ്നിയൻ വാനനിരീക്ഷകൻ പെഴ്സിവൽ ലോവൽ നെപ്റ്റ്യൂണിനുമപ്പുറം ഒരു വമ്പൻ ഗ്രഹം സ്ഥിതി ചെയ്യുന്നുണ്ടാകാം എന്നു പ്രസ്താവിച്ചു. അതിന്റെ ഗുരുത്വബലമാണ് ഈ പിഴവുകൾക്കു കാരണമെന്നായിരുന്നു ലോവലിന്റെ വാദം. ദൃഷ്ടിയിൽപ്പെടാത്ത ആ ഗ്രഹത്തിന് പ്ലാനറ്റ് എക്സ് എന്ന് അദ്ദേഹം പേരുനൽകി.
കാലു പിറന്നാണ് കഥാപുരുഷന്റെ ജനനം. പ്രസവത്തിൽ ആദ്യം പുറത്തെത്തിയത് തലയ്ക്കു പകരം കാലുകളായിരുന്നു. ഇന്നാണെങ്കിൽ സിസേറിയൻ വേണ്ടിവരും. അമ്മയ്ക്കും കുഞ്ഞിനും ആപത്തൊന്നുമുണ്ടായില്ല. ഗർഭത്തിലായിരുന്നപ്പോഴത്തെ ആ കുസൃതി ഇപ്പോഴും വിടാതെ അടൂർ ഗോപാലകൃഷ്ണൻ 86 വയസ്സിലെത്തുന്നു. പിറന്നാൾ ആഘോഷിക്കാറില്ല. ഓർക്കാറു പോലുമില്ല. അതുകാരണം 84 കൊണ്ടാടാനുള്ള അവസരം രണ്ടുവർഷം മുൻപേ കടന്നുപോയി. രേഖകളിലെ ജനനത്തീയതി പ്രകാരം അത് ഈ വരുന്ന ജൂലൈ 3 ആണെന്നു മാത്രം.
എന്റെ ഇൻസ്റ്റിറ്റ്യൂട്ട് പഠനകാലത്ത് ഒരിക്കൽപോലും അച്ഛനോ അമ്മയോ ആ ദിക്കിലൊന്നും വന്നിട്ടില്ല. ഞാൻ സിനിമ പഠിക്കാൻ മോഹിച്ചു, അയച്ചു, അത്രതന്നെ. എന്നാൽ മിക്ക അവധിക്കാലത്തും ഞാൻ ആദ്യ ഡൽഹി ട്രെയിൻ പിടിക്കും. ഒരുവട്ടം കുടുംബം ഒന്നിച്ചൊരു ഷിംല യാത്ര പോയി. ‘സിനിമക്കാരി കൂടെയുണ്ടല്ലോ. അവളാകട്ടെ ഫൊട്ടോഗ്രഫർ’– അനിയൻ ഹേമന്ത് പറഞ്ഞു.
അമ്മ കടുത്ത ഈശ്വര വിശ്വാസിയായിരുന്നതിനാൽ ക്ഷേത്രങ്ങളിൽനിന്ന് ക്ഷേത്രങ്ങളിലേക്കുള്ള യാത്രകളിലായിരുന്നു എന്റെ കുട്ടിക്കാലം. വളരെ യാഥാസ്ഥിതികമായ അമ്മയുടെ ഈ ഭക്തി പലപ്പോഴും വീട്ടിലെ മറ്റു രണ്ടംഗങ്ങളായ അച്ഛനും എനിക്കും ചെറിയ ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിരുന്നു.
സിംഹം രാവിലെയെഴുന്നേറ്റ് ജിമ്മിൽ പോയിട്ടാണോ കാട്ടിലെ രാജാവായി തുടരുന്നത്?’ ശരീരഭാരം സെഞ്ചറിയും കടന്നു മുന്നോട്ടു കുതിച്ചപ്പോൾ വ്യായാമം ചെയ്യണമെന്ന ഉപദേശത്തോടു മറ്റു പലരെയും പോലെയാണ് മാനുവൽ മെഴുകനാലും പ്രതികരിച്ചത്. എന്നാൽ, കോവിഡ് ബാധിച്ചു ശ്വാസം പോലും എടുക്കാനാവാതെ പകച്ച്, ഫുട്ട് ഡ്രോപ്പുണ്ടായി (കാൽപാതം കോച്ചി വലിക്കുന്ന അവസ്ഥ) ഒരു ചുവടു മുന്നോട്ടു വയ്ക്കാനാവാതെ തളർന്നുപോയ അവസ്ഥയിൽനിന്നു പിടഞ്ഞെഴുന്നേറ്റ് ഓടിയ അൻപത്തിനാലുകാരൻ മാനുവൽ പിന്നെ നിന്നതു ലോകത്തിലെ ഏറ്റവും പ്രധാന ഫുൾ മാരത്തണുകളെല്ലാം പൂർത്തിയാക്കി ‘സിക്സ് സ്റ്റാർ’ നേട്ടവുമായി. വെറും രണ്ടുവർഷത്തെ കാലയളവിൽ ഈ മാരത്തണുകൾ പൂർത്തിയാക്കി ഇപ്പോൾ ഓഗസ്റ്റിലെ സിഡ്നി മാരത്തണിന് തയാറെടുക്കുമ്പോൾ മാനുവൽ പറയുന്നു: മനസ്സുണ്ടെങ്കിൽ മാരത്തണുമുണ്ട്.
തിരുവനന്തപുരത്ത് ശാസ്തമംഗലം ശ്രീരംഗം ലൈനിലുള്ള ഒരു കൊച്ചു വീട്ടിലാണ് ഞാൻ ജനിച്ചു വളർന്നത്. അച്ചാച്ചനും അമ്മച്ചിയും ഏഴു മക്കളും; പോരെങ്കിൽ, മോളി എന്ന പേരുള്ള ഒരു പശുവും രണ്ടു കിടാക്കളും, ജിമ്മി എന്ന പേരുള്ള ഒരു നായയും, ബില്ലി എന്ന പേരുള്ള ഒരു പൂച്ചയും, പേരില്ലാത്ത കുറെ പിടക്കോഴികളും, ഒരു പൂവൻകോഴിയും. എല്ലാം 'ഏകോദര സോദരരെ' പ്പോലെ കഴിഞ്ഞു പോന്ന ഒരു ചെറിയ 'വലിയ' വീട്.
മുംബൈ നഗരത്തിൽനിന്ന് ഒരു കഥാസമാഹാരം വന്നിരിക്കുന്നു. ‘കഥാമുദ്രകൾ- മഹാനഗരത്തിന്റെ പന്ത്രണ്ട് കഥകൾ’ ആണ് ഈ പുസ്തകം. ഇപ്പോൾ ഞാൻ വായിക്കുന്നത് ഈ സുന്ദര പുസ്തകമാണ്. ഒരു കാലത്ത് മാധവിക്കുട്ടിയും ആനന്ദും എം.പി.നാരായണപ്പിള്ളയും ഇരുന്നെഴുതിയ മഹാനഗരമാണ് മുംബൈ. ആ ഓർമയോടെയാണ് കഥാമുദ്രകൾ കൈയിലെടുത്തത്. വി.ആർ. സുധീഷിന്റെ ഒരു അവതാരികയുമുണ്ട്. അതു കഥകളുടെ ആത്മാവുകളിലേക്കു പ്രവേശിക്കാനുള്ള നിഗൂഢവഴികൾ പ്രകാശിപ്പിച്ചു തരുന്നു. സമാഹാരത്തിലെ എഴുത്തുകാരിൽ ഏറെയും നവാഗതരാണ്. ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലെഴുതിയ പ്രേമൻ ഇല്ലത്തിനെപ്പോലെ ചിലരെ മാത്രം എനിക്കു പരിചയമുണ്ട്.
എന്റെ കൂട്ടുകാരി ഉമ സൈഗളിനു സിനിമ സ്വന്തം വിരൽത്തുമ്പിലെന്ന പരിചയമായിരുന്നു. അതിൽ അദ്ഭുതമില്ല. ബോളിവുഡ് സംവിധായകൻ മോഹൻ സൈഗളാണ് അവളുടെ അച്ഛൻ. സിനിമയാണ് അവളുടെ ശ്വാസം. ‘ബീനാ, നീ പേടിക്കുകയേ വേണ്ട, എല്ലാം ഞാൻ പഠിപ്പിച്ചുതരാം’ ഉമ മിക്കപ്പോഴും എന്റെ ആശങ്കകളെ ആറ്റി. 15 പേരാണ് ഞങ്ങളുടെ ബാച്ചിൽ. അതിലാകട്ടെ 2 പെൺകുട്ടികൾ മാത്രം. സീനിയർ ബാച്ചിലെ സമീറ ജെയ്നും റീന മോഹനും എത്തിയതോടെ എനിക്കും ഉമയ്ക്കും അധികമധികം സന്തോഷം. അതോടെ ഹോസ്റ്റൽ ഒരു വീടായി മാറി. സമീറ സ്കൂളിലും കോളജിലും എന്റെ സീനിയറായിരുന്നു. രഞ്ജൻ പാലിത്, ജുഗൽ ദേബദ, സെസിൽ കാദിർ; ഇവരൊക്കെ സീനിയർപ്പടയിലുണ്ട്.
വർഷം 1959. യുഎസ് അക്കാലത്ത് വേലാ എന്നു പേരുള്ള കുറേയേറെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ തുടങ്ങി. ഭൂമിയിലെവിടെയെങ്കിലും ആണവ വിസ്ഫോടനങ്ങൾ, പരീക്ഷണങ്ങൾ തുടങ്ങിയവ നടക്കുന്നോയെന്നു കണ്ടെത്താനായിരുന്നു ഈ നിരീക്ഷണ ഉപഗ്രഹങ്ങൾ.
കെനിയയിലെ മുംബാസയിൽ ആദ്യ കപ്പൽശ്വാസമെടുത്ത് 2004ൽ ആണ് ഞാനൊരു കപ്പൽ ജോലിക്കാരനാവുന്നത്. ടിഎസ് ഡെഫ്രിൻ (TS DEFRIN) എന്ന ബ്രിട്ടിഷ് ട്രെയ്നിങ് കപ്പലിൽ പരിശീലിക്കപ്പെട്ട വെള്ള മീശയുള്ള ക്യാപ്റ്റൻ എസ്.കെ.ദാസും പാക്കിസ്ഥാൻ നാഷനൽ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്തു തഴമ്പിച്ച ഫസ്റ്റ് ഓഫിസർ നവീദ് ഖാനുമായിരുന്നു കപ്പലിൽ ജീവിതങ്ങൾ തിരിച്ചിരുന്നത്. വെള്ള യൂണിഫോം ഇട്ട് അപ്പോൾ ഓഫിസറായേക്കാം എന്ന പ്രതീക്ഷകളുമായി ചെന്ന എന്നെ കാത്തിരുന്നത് ഇരുമ്പ് കയ്യുള്ള മെറ്റൽ ചൂലും (ഡെക്ക് ബ്രഷ്) പിച്ചള അടിച്ചു വാരിയും പിന്നെ കുറച്ചു കൈക്കലത്തുണികളുമായിരുന്നു.
ചന്ദ്രഭാനുവിനെ ഓർക്കുമ്പോൾ ഇപ്പോഴും വല്ലാത്ത സങ്കടം വരും. അവന്റെ പ്രതികാര കഥ കേൾക്കുമ്പോൾ ഒടുക്കത്തെ അഭിമാനവും. കായലിൽ പിടിച്ചു കെട്ടിയിട്ട ബ്രിട്ടിഷുകാരോടു ചന്ദ്രഭാനു ചെയ്തത് എന്താണെന്നറിയാമോ? അതൊരു ഉശിരൻ പരിപാടിയായിരുന്നു. അന്നത്തെ ബ്രിട്ടിഷ് കൊച്ചിയിലെ പോർട്ട് ഓഫിസർ ക്യാപ്റ്റൻ ജെ.ഇ.വിങ്ക്ലർ ആ സംഭവം എന്നും ഓർമിക്കപ്പെടാൻ ഫോർട്ടുകൊച്ചിയിൽ ഒരു തൂണു നാട്ടിയിട്ടുണ്ട്. 136 വർഷങ്ങൾക്കു ശേഷം അതിപ്പോഴും ഫോർട്ടുകൊച്ചി കടപ്പുറത്തുണ്ട്. ചന്ദ്രഭാനുവിന്റെ കഥ വിശദമായി പറയും മുൻപു കേരളത്തിൽ കപ്പലുണ്ടാക്കാൻ തുടക്കമിട്ട ചേരരാജാക്കന്മാർക്കും, തുണിമുറിച്ചു തുന്നിക്കൂട്ടി കുപ്പായമുണ്ടാക്കും പോലെ മരപ്പലക കൂട്ടിത്തുന്നി വഞ്ചിയുണ്ടാക്കാൻ പഠിപ്പിച്ച ജൂത മേസ്തിരിമാർക്കും, 20 അടി പായ്ക്കപ്പൽ 60 അടിയിലേക്കു വെട്ടിനീട്ടി പണിയാൻ ധൈര്യം നൽകിയ പോർച്ചുഗീസ് കപ്പിത്താന്മാർക്കും വാഴ്വും സ്തുതിയും...
അച്ഛന്റെ സൗഹൃദ സംഘത്തിൽ എഴുത്തുകാരൻ സക്കറിയ മാത്രമല്ല ജോൺ ഏബ്രഹാമുമുണ്ടായിരുന്നു. സക്കറിയയെ കാണാൻ ഡൽഹിയിലെത്തുന്ന ജോൺ അവരുടെ ഓഫിസിലെ പതിവുസന്ദർശകൻ. ജോണുമായി അത്ര വിശേഷപ്പെട്ട അടുപ്പമല്ല. പരിചയം മാത്രം. എന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആഗ്രഹത്തെക്കുറിച്ചു സന്ദേഹപ്പെട്ട അച്ഛന്റെ മുൻപിലേക്കു സക്കറിയ 2 പുസ്തകങ്ങൾ നീക്കിവച്ചു. അത് എനിക്കുള്ളതായിരുന്നു. ‘ഹൗ ടു റീഡ് എ ഫിലിം’ ആയിരുന്നു അതിലൊരെണ്ണം. ബീനയെ ഉറപ്പായും പുണെയിലേക്ക് അയയ്ക്കണമെന്നു സക്കറിയ പറഞ്ഞു. അതോടെ അച്ഛനു വിശ്വാസമായി.
വായന എന്നാൽ പുസ്തകവായന മാത്രമല്ല, ജീവിക്കുന്ന ദേശത്തെ വായിക്കുക കൂടിയാണെന്നു തെളിയിക്കുകയാണ് തൃശൂർ മതിലകം കളരിപ്പറമ്പ് ഗ്രാമീണ വായനശാല. മാനസിക, ശാരീരിക ആരോഗ്യം, വിനോദം, തൊഴിൽ സമ്പാദനം, പരിസ്ഥിതി സംരക്ഷണം, സാന്ത്വന പ്രവർത്തനങ്ങൾ എന്നീ വൈവിധ്യമാർന്ന പരിപാടികളിലൂടെയാണ് വായനശാല നാടിനെ ചേർത്തു പിടിച്ചിരിക്കുന്നത്. അതും, വായനയെന്ന പ്രാഥമിക ലക്ഷ്യത്തിൽ നിന്നു തരിമ്പും അകലാതെ തന്നെ. വായനശാലയുടെ സാമൂഹിക ഇടപെടലുകളുടെ ഏറ്റവും പുതിയ സാക്ഷാത്കാരമാണ് ‘നമ്മുടെ കളിസ്ഥലം’ പദ്ധതി.
ചീഫ് സെക്രട്ടറി വരെയെത്തിയ 35 വർഷത്തെ സിവിൽ സർവീസിനിടയിൽ അധികമൊന്നും ആവശ്യം വരാതിരുന്ന ഒരു കാര്യം ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നു– സ്വന്തമായി കാർ ഓടിക്കണം. ഇത്ര നാളത്തെ തിരക്കുകൾക്കിടയിൽ യാത്രകൾ അധികവും ഔദ്യോഗികമായിരുന്നു. കാറിന്റെ പിൻസീറ്റിൽ ഇരുന്നാൽ മതി. സമയം കിട്ടാത്തതു കൊണ്ടുതന്നെ സ്വകാര്യ യാത്രകൾ കുറവായിരുന്നു.
ഓർമനഷ്ടം ആത്മനഷ്ടം. ചരിത്ര സംസ്കാര സർവ ലോകനഷ്ടം. മറവിയുടെ ആ ഇരുട്ടിൽനിന്ന് ഓർമയുടെ ആത്മവെളിവിലേക്കു ഡിമെൻഷ്യ രോഗിയെ വിമോചിപ്പിക്കുന്നതിനായി സംഗീതം, കഥ, രാഷ്ട്രീയം, ജീവിതശൈലി പഴയ മട്ടുകളൊക്കെ, ഗൃഹാതുരമായതൊക്കെ, ഭൂതകാലത്തെയാകെ, വർത്തമാന കാലത്തിൽ സന്നിവേശിപ്പിക്കുന്ന ഒരു സാങ്കൽപിക സ്ഥലകാല ക്ലിനിക്കാണ് ടൈം ഷെൽറ്റർ. സ്മൃതി ചികിത്സയും ചികിത്സാലയവും രണ്ടല്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ചിത്തരോഗിയായ യുറോപ്പിനും ആധുനികതയിലെ അസഹ്യ വർത്തമാനത്തിനും ഫലിക്കാവുന്ന ചികിത്സ. ഭാഷയുടെ മാന്ത്രിക വശ്യതയും വിസ്മയിപ്പിക്കുന്ന കഥന ഭദ്രതയും സാന്ദ്രമായ നോവലിടം.
കൈകളിൽ നിമിഷങ്ങൾ കൊണ്ടു മിന്നിമറയുന്ന നാട്യമുദ്രകൾ, കണ്ണുകളിൽ ലാസ്യനിലാവൊഴുകി തുടങ്ങുന്നതേയുള്ളു. പതിയെ ഭാവങ്ങൾ മാറുന്നു, മുദ്രകൾ മാറുന്നു... ഒരു കലയിൽനിന്ന് മറ്റൊന്നിലേക്കുള്ള പരകായപ്രവേശം. ഒരു സംഗീതത്തിനു കീഴിൽ രണ്ടു സംസ്കാരങ്ങൾ സമന്വയിക്കുകയാണ്, ഭരതനാട്യവും ഹിപ്ഹോപ്പും. ശ്വേത വാരിയർ എന്ന മുംബൈ മലയാളിയുടെ കണ്ടെത്തലാണ് ‘സ്ട്രീറ്റ് ഒ ക്ലാസിക്കൽ’ എന്ന വേറിട്ട ശൈലി. രണ്ടു വ്യത്യസ്ത നിറങ്ങൾ ചാലിച്ചെടുത്ത് മറ്റൊരു നിറമുണ്ടാക്കുന്നതു പോലെ. ക്ലാസിക്കൽ നൃത്തത്തിന്റെ കടുംചായങ്ങളിലേക്കു ഹിപ്ഹോപ്പിന്റെ മഴവിൽ വർണങ്ങൾ ചേരുംപടി ചേർക്കുമ്പോൾ ലഭിക്കുന്ന രസക്കൂട്ടാണത്.
കഴിഞ്ഞ ഡിസംബറിലെ നനുത്ത ചാറ്റൽമഴയുള്ള ആ ദിവസം ഗീതയെന്ന പതിനെട്ടുകാരിക്ക് ഒരിക്കലും വിട്ടുപോകാത്ത പേക്കിനാവാണ്. ഭർത്താവ് പൊന്നണ്ണയ്ക്കൊപ്പം കാപ്പിത്തോട്ടത്തിലെ പണിയിലായിരുന്നു അവൾ. വിശന്നപ്പോഴാണ് തോട്ടത്തിലെ പ്ലാവിൽ വിളഞ്ഞു നിൽക്കുന്ന ചക്ക കണ്ടത്. കൊതി പറഞ്ഞപ്പോൾ അത് പറിക്കാനായി പൊന്നണ്ണ പ്ലാവിൽ കയറി. അപ്പോൾ ദൂരെനിന്ന് വേട്ടനായ്ക്കളുടെ കുര ഉയർന്നു. തോട്ടത്തിലെ സൗക്കാർ (കാവൽക്കാരൻ) ചിന്നപ്പയുടെ വരവായിരുന്നു അത്. പ്ലാവിലിരിക്കുന്ന പൊന്നണ്ണയെ ആണ് ചിന്നപ്പ വന്നപ്പോൾ കണ്ടത്. അനുമതിയില്ലാതെ പ്ലാവിൽ കയറിയ ജോലിക്കാരന്റെ ‘വിശപ്പ്’ ഇഷ്ടപ്പെടാത്ത ചിന്നപ്പ കൈയിലുള്ള തോക്കു കൊണ്ട് അതിനു മറുപടി നൽകി. ഗീതയുടെ കൺമുന്നിൽ വച്ച് പൊന്നണ്ണയെ ചിന്നപ്പ വെടിവച്ചു കൊന്നു. കുടകിലെ കാപ്പിത്തോട്ടങ്ങളിൽ വിയർപ്പായും ചോരയായും വളമാകുന്ന നൂറുകണക്കിനു ജീവനുകളിലൊന്നായി അവൻ മാറി. ആ ജീവിതങ്ങൾ പൊലിയുന്ന മരണനിലങ്ങളിലേക്കുള്ള ഒരു യാത്രയാണിത്.
കാസർകോട് കുമ്പളയിൽനിന്ന് മഹാരാഷ്ട്രയിലെ പണ്ഡർപുർ വരെയുള്ള 738 കിലോമീറ്റർ ദൂരത്തേക്കു മാത്രം ലോകം നീണ്ടുകിടന്ന ഒരു പെൺകുട്ടി. കണ്ണും കാതും വിരൽത്തുമ്പ് അകലത്തിൽ ചേർത്തുപിടിച്ച അച്ഛനൊപ്പമുള്ള യാത്ര. ഇന്ന്, ഒരു ഇരുപത്തഞ്ചുകാരിക്ക് ബൈക്കിൽ എത്ര ദൂരം തനിച്ചുതാണ്ടാം എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരമാണ്–അമൃത ജോഷി. 3 വർഷത്തിനിടയിലെ 180 ദിവസം, 8 രാജ്യങ്ങൾ. 50,000 കിലോമീറ്റർ തനിയെ താണ്ടിയവൾ. കുമ്പള മഞ്ജുളേഷ് നിവാസിൽ അശോക് ജോഷിയുടെയും അന്നപൂർണയുടെയും മകൾ. അവരുടെ പ്രിയപ്പെട്ട നിമ്മി. യാത്രകൾ അഭിനിവേശമാക്കിയവൾ. വീട്ടിലിരുന്നാണ് ജോലി. യാത്രയ്ക്കു പോയാൽ എങ്ങനെ ജോലിക്കു പോകും എന്ന് അമൃതയോടു ചോദിച്ചാൽ, ‘യാത്രയല്ലേ, ജോലിയും കൂടെ പോരട്ടെ...’ എന്നൊരു ചിരി പായിക്കും
2016ൽ ആണ് ഞാൻ സംസ്ഥാന എക്സൈസ് കമ്മിഷണറായി ചുമതലയേൽക്കുന്നത്. ലഹരി മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും ഉണ്ടെങ്കിലും അതു വളരെ അപകടകരമായ നിലയിലെത്തി നിൽക്കുകയാണെന്ന് അക്കാലത്താണ് ഞങ്ങൾക്കു മനസ്സിലായത്. ലഹരിക്ക് ഏറ്റവും കൂടുതൽ അടിമകളാകുന്നത് കുട്ടികളാണെന്ന് അന്നത്തെ പരിശോധനകളും കണക്കെടുപ്പും വഴി തിരിച്ചറിഞ്ഞിരുന്നു. ഞാൻ സർക്കാരിനെ സമീപിച്ചു. ലഹരി വ്യാപനത്തിനെതിരെ ശക്തമായ നടപടികൾ വേണമെന്നും ഇതിനായി പ്രത്യേക പദ്ധതിക്കു തുടക്കമിടണമെന്നും അഭ്യർഥിച്ചു.
ഒരു വർഷം മുൻപ്, മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ മുൻകയ്യെടുത്ത് ഒരു വാട്സാപ് ഗ്രൂപ്പുണ്ടാക്കി. കേരള കേഡറിൽ ജോലി ചെയ്തിട്ടുള്ളവരോ മലയാളികളോ ആയ മുൻ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ്. പല പ്രഗല്ഭരും അതിലുണ്ട്. മേയ് 21നു മലയാള മനോരമയിൽ വന്ന, രാജീവ് ഗാന്ധിയുടെ ചിത്രം ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു ഞാനവിടെ ഒരു ചെറുകുറിപ്പെഴുതി: നമ്മിൽ പലരും ജോലി ചെയ്തിരുന്ന കാലത്തെ ഒരു പ്രധാനമന്ത്രിയുടെ വീരമൃത്യുവിന്റെ വാർഷികമാണിന്ന്. അതിനു മറുപടിയെന്നോണം, രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച അന്നത്തെ സിബിഐ എസ്പി പി.എം.നായർ എഴുതി. സംഭവത്തിന്റെ പിറ്റേന്ന് അതിരാവിലെ സംഭവസ്ഥലം സന്ദർശിച്ചപ്പോൾ കണ്ട ഭീകരകാഴ്ചകളെക്കുറിച്ച് അദ്ദേഹം വിവരിച്ചു.
വിശ്വസാഹിത്യത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ആത്മകഥ ബെർട്രാൻഡ് റസലിന്റെതായിരുന്നു. (Bertrand Russell: Autobiography). 1967ൽ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച റസലിന്റെ ആത്മകഥ 1975 ലാണ് ആദ്യമായി വായിച്ചത്. പിന്നീടു പലതവണ ആവർത്തിച്ചു വായിച്ചു.
ആരെയും വേദനിപ്പിച്ചി–ല്ലറിഞ്ഞുമറിയാതെയും ആരെയും വേർപിരിഞ്ഞിട്ടി– ല്ലടുത്തുമകലത്തിലും. ഗാന്ധർവമെന്ന കവിതയിലെ ഈ വരികളിൽ തന്റെ ജീവിതദർശനമാണ് പ്രഫ.വി.മധുസൂദനൻ നായർ പ്രഖ്യാപിച്ചത്. മലയാളിയുടെ കാവ്യാസ്വാദന രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച നാറാണത്തു ഭ്രാന്തനും അഗസ്ത്യഹൃദയവും നാലു പതിറ്റാണ്ടു പിന്നിടുമ്പോൾ കാവ്യ സപര്യയുടെയും ജീവിതത്തിന്റെയും പിന്നിട്ട വഴികളെപ്പറ്റി അദ്ദേഹം സംസാരിക്കുന്നു.
മഞ്ഞ് നൽകുന്ന പാഠങ്ങളുമായാണ് ധ്രുവങ്ങളിൽനിന്ന് ഓരോ തവണയും ഡോ.ഫെമി അന്ന തോമസ് മടങ്ങി വരുന്നത്. ധ്രുവ മലിനീകരണത്തിനെതിരെയുള്ള മാർഗങ്ങൾ തേടിയാണ് ഉത്തര, ദക്ഷിണധ്രുവങ്ങളിൽ താരതമ്യേന ചെറുപ്രായത്തിൽ എത്താൻ കഴിഞ്ഞ ഈ ഗവേഷകയുടെ യാത്രകൾ. ആഗോള താപനവും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും ധ്രുവങ്ങളെ ബാധിക്കുന്നതിന്റെ ഗുരുതരമായ ചിത്രമാണ് ഫെമിയുടെ പഠനങ്ങൾ നൽകുന്നത്. പ്ലാസ്റ്റിക്കിനെ തിന്നുന്ന ബാക്ടീരിയകളെ കണ്ടെത്താനായേക്കും എന്ന ശുഭപ്രതീക്ഷയും ഈ യുവഗവേഷക പങ്കുവയ്ക്കുന്നു.
‘‘ ശ്രീമൻമഹാരാജാമാന്യരാജശ്രീ കോഴിക്കോട്ടു പുതിയ കോവിലകത്ത് കൃഷ്ണനെന്ന തിരുനാമമായ എടത്രാപ്പാടു തമ്പുരാൻ തിരുമനസ്സുകൊണ്ടു കുറെ കാലമായിട്ടു ശ്രീകാശിയെഴുന്നെള്ളുവാനായി നിശ്ചയിച്ചതിനുശേഷം ഈ 70.0മത് ചിങ്ങമാസം 31–നു–രാവിലെ വേണ്ടത്തക്കവിധം സകല കാരണവന്മാരോടും മറ്റും യഥോചിതം യാത്രപറഞ്ഞു അമൃതേത്തു കഴിച്ചു മുഖവുരയിൽ ചേർത്ത ജനങ്ങളോടുംകൂടി പുറപ്പെട്ട് ഏഴേമുക്കാൽ മണിക്കുശേഷം കോഴിക്കോട്ടു വലിയസ്റ്റേഷനിൽ എത്തുമ്പോഴേയ്ക്കും തിരുമനസ്സിലെ എഴുനള്ളത്തിനെ കാത്തുനിന്നിരുന്നവരായ രാ–രാ–രാജാഗോപാലാചാര്യർ അവർകൾ, സ്വാമിനാഥ അയ്യർ അവർകൾ, വരദറാവു മുതലായി അനേകം സ്നേഹിതൻമാർ കുതിരസ്സാറട്ടിൽനിന്നു ഇറങ്ങുന്നതോടുകൂടി ചെന്നുകണ്ടു കൈകൊടുത്ത് അവരൊന്നിട്ടു സ്റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അവിടെ പ്ലാറ്റുഫോറങ്ങളിൽവെച്ച് യാത്രാവിഷയമായ ചില ചില കുശലസംഭാഷണങ്ങളെ തമ്മിൽ പറഞ്ഞുകൊണ്ടിരിയ്ക്കുന്ന മദ്ധ്യേ തീവണ്ടി പാസ്സായ ഉടനെ തിരുമനസ്സുകൊണ്ടു പുതിയ കോവിലകത്ത് ഉണ്ണിത്തമ്പുരാൻ, മാനവിക്രമ എട്ടൻതമ്പുരാൻ, എത്രയും വിശ്വസ്തനും സ്നേഹിതനുമായ ഗവർമ്മേണ്ട് വക്കീൽ രാമകൃഷ്ണയ്യർ മുതലായവരോടും യോഗ്യൻമാരായ സ്നേഹിതന്മാരുടെ സാദരോപചാരത്തോടുംകൂടി തീവണ്ടി 1–ാംക്ലാസ്സിൽ കയറി.’’
Results 1-25 of 1135