Activate your premium subscription today
തിരുവനന്തപുരം∙തിരുവന്തപുരം നോർത്ത് (കൊച്ചുവേളി) സ്റ്റേഷനിൽ നിന്നു നഗരത്തിലേക്കുള്ള ബസ് സർവീസുകൾ കെഎസ്ആർടിസി മുടക്കി. മൈസൂരു–തിരുവനന്തപുരം നോർത്ത് ട്രെയിൻ എത്തുമ്പോൾ 3 ബസുകൾ നഗരത്തിലേക്ക് ഉണ്ടായിരുന്നെങ്കിലും മുന്നറിയിപ്പില്ലാതെ 2 ബസുകൾ നിർത്തലാക്കി. റെയിൽവേ സ്റ്റേഷനിലേക്ക് എസി ബസ് മാത്രമാണ് ഇപ്പോൾ ഓടിക്കുന്നത്. എസി ബസ് മാത്രം ഓടിച്ചാൽ മതിയെന്ന ചിലരുടെ വാശിയാണു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സ്റ്റേഷൻ വഴി സർവീസ് നടത്തിയിരുന്ന 2 ബസുകൾ ഇന്നലെ മുതൽ വേൾഡ് മാർക്കറ്റ്, മെഡിക്കൽ കോളജ് വഴിയാണു സർവീസ് നടത്തുന്നത്. ചാക്ക, പേട്ട വഴി സർവീസ് നടത്തിയിരുന്ന ബസുകൾ വഴി തിരിച്ചു വിട്ടതോടെ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണെന്നു ഫ്രണ്ട്സ് ഓൺ റെയിൽ സെക്രട്ടറി ജെ.ലിയോൺസ് പറഞ്ഞു.
നിലമ്പൂർ ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഇടതുസ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ച പി.വി.അൻവർ സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നിലമ്പൂർ നീങ്ങിയത്. 2021 ലെ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 46.9 % വോട്ടും നേടി 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൻവർ കോൺഗ്രസിന്റെ വി.വി.പ്രകാശിനെ തോൽപ്പിച്ചത്.
തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവിക്കായി സർക്കാർ അയച്ച പട്ടികയിലുള്ള ഉദ്യോഗസ്ഥരോടു സ്വയം ഒഴിവാകണമെന്ന സർക്കാരിന്റെ ആവശ്യം സമ്മർദത്തിനു വഴി മാറുന്നു. ദൂതന്മാർ വഴി വീണ്ടും ഇക്കാര്യം അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്നാണു വിവരം. കേന്ദ്രത്തിനു സമർപ്പിച്ച ആറംഗ പട്ടികയിലുള്ള 2 ഡിജിപിമാരോട് ഇക്കാര്യം ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള രവാഡ ചന്ദ്രശേഖറോടും അഗ്നിരക്ഷാസേനാ മേധാവി യോഗേഷ് ഗുപ്തയോടുമാണ് ആവശ്യം ഉന്നയിച്ചത്.
തിരുവനന്തപുരം ∙ വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ബാധിതരെ പുനരധിവസിപ്പിക്കാനുള്ള എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ് പദ്ധതിക്കു കേന്ദ്രസഹായം വൈകുന്ന സാഹചര്യത്തിൽ ഈ വിഹിതം കൂടി തൽക്കാലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് (സിഎംഡിആർഎഫ്) വഹിക്കും. പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പിഡിഎൻഎ) അനുസരിച്ചു കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്ന 2221 കോടി രൂപയിലെ വിഹിതവും പുനർനിർമാണത്തിനു ലഭിക്കേണ്ടതുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്തു തൽക്കാലം ഈ തുകയും സിഎംഡിആർഎഫിൽനിന്നു വിനിയോഗിക്കും.
കൊച്ചി ∙ അറബിക്കടലിലെ സമീപകാല കപ്പലപകടങ്ങളിലെ അട്ടിമറി സാധ്യത പഠിക്കുന്ന കേന്ദ്ര – വിദേശ അന്വേഷണ ഏജൻസികൾ ഹൈ പവർ മൈക്രോവേവ് (എച്പിഎം), ഇലക്ട്രോ മാഗ്നറ്റിക് പൾസ് (ഇഎംപി) അധിഷ്ഠിത ഉപകരണങ്ങളുടെ ഉപയോഗം പരിശോധിക്കുന്നു. യുദ്ധക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും ജിപിഎസ് സംവിധാനങ്ങളെ അടക്കം തകിടം മറിക്കാൻ ശേഷിയുള്ള ഇത്തരം എച്പിഎം ഉപകരണങ്ങൾ തുർക്കി വികസിപ്പിച്ചിരുന്നു.തീവ്രശക്തിയുള്ള വൈദ്യുത കാന്തികതരംഗങ്ങളുടെ പ്രസരണമുണ്ടാക്കുന്ന ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കണ്ടെത്താൻ അട്ടിമറി സംശയിക്കുന്ന പ്രദേശങ്ങളിലെ വൈദ്യുതിയുടെ ഉപയോഗത്തിൽ പൊടുന്നനെയുണ്ടാകുന്ന വർധന പരിശോധിക്കുകയാണ് അന്വേഷണ ഏജൻസികൾ ചെയ്യുന്നത്.
തിരുവനന്തപുരം ∙ പാർട്ടിക്ക് ആർഎസ്എസ് ചങ്ങാത്തം ഉണ്ടായിരുന്നുവെന്ന് നിലമ്പൂർ വോട്ടെടുപ്പിനു തൊട്ടു മുൻപ് സംസ്ഥാന സെക്രട്ടറി തന്നെ തുറന്നു പറഞ്ഞതിന്റെ രാഷ്ട്രീയ പ്രത്യാഘാതം തിരിച്ചറിഞ്ഞാണു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ‘ആർഎസ്എസിനോടുള്ള നിലപാടല്ലേ നിങ്ങൾ ചോദിച്ചത്. അക്കാര്യത്തിലുള്ള സിപിഎമ്മിന്റെ നിലപാടാണ് ഞാൻ പറഞ്ഞത്’– എം.വി.ഗോവിന്ദന്റെ വിവാദ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. അതായത് സെക്രട്ടറി പറഞ്ഞതല്ല, താൻ പറയുന്നതാണ് സിപിഎം നിലപാടെന്നു ചൂണ്ടിക്കാട്ടി ഗോവിന്ദനെ തിരുത്തുകയാണു മുഖ്യമന്ത്രി ചെയ്തത്.
തിരുവനന്തപുരം ∙ സർക്കാരിനെതിരെ കടുത്ത പ്രതിഷേധമുയർത്തി 45 ദിവസം നീണ്ട ആശാ സമരയാത്ര തലസ്ഥാനത്ത് സമാപിച്ചു. റാലിക്കു ശേഷം സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ആശാ സമരത്തോടു പിണറായി വിജയൻ സർക്കാർ കാണിച്ച ക്രൂരത ജനമനസ്സുകളിൽ മായാതെ നിൽക്കുമെന്നും അത് അധികാരത്തിൽനിന്ന് ഈ സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർധനരായ വനിതകൾ തുച്ഛമായ വേതന വർധനയ്ക്കു വേണ്ടി നടത്തിയ സമരത്തെ പരിഹസിച്ചും അവഹേളിച്ചും തോൽപിക്കാനായിരുന്നു സർക്കാരിന്റെയും ഭരണപക്ഷ നേതാക്കളുടെയും ശ്രമം. സമരം ചെയ്യുന്ന സ്ത്രീകളെ തീവ്രവാദികളായി ചിത്രീകരിച്ചു.
തിരുവനന്തപുരം∙ മിൽമയുടെ പേരും രൂപകൽപനയും അനുകരിച്ചതിന് സ്വകാര്യ ഡെയറിക്ക് ഒരു കോടി രൂപ പിഴ. മിൽമയുടെ രൂപകൽപന ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണു കോട്ടയം പാലാ ആസ്ഥാനമായുള്ള ‘മിൽന’ എന്ന സ്ഥാപനത്തിനു തിരുവനന്തപുരം പ്രിൻസിപ്പൽ കമേഴ്സ്യൽ കോടതി പിഴ ചുമത്തിയത്.
തിരൂർ ∙ അമ്മയും രണ്ടാനച്ഛനും ചേർന്ന് 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതു സാമ്പത്തികനില മെച്ചപ്പെടുത്താൻ. കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ച ദമ്പതികൾ ആദ്യം ചോദിച്ചത് 3 ലക്ഷം രൂപയാണ്. ഒടുവിൽ വിലപേശലിനൊടുവിൽ ഒന്നര ലക്ഷത്തിൽ ഉറപ്പിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ 5 പേരെയും റിമാൻഡ് ചെയ്തു. തമിഴ്നാട് സേലം സ്വദേശിയായ കീർത്തനയും ഭർത്താവെന്നു കരുതുന്ന തമിഴ്നാട് സ്വദേശി ശിവയും (24) ചേർന്നാണു കീർത്തനയുടെ ആദ്യ വിവാഹത്തിലുണ്ടായ 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ വിറ്റത്. കീർത്തന രണ്ടര വർഷം മുൻപു തമിഴ്നാട് സ്വദേശി അയ്യപ്പനെ വിവാഹം ചെയ്തിരുന്നു.
കൊച്ചി ∙ തീ പൂർണമായി കെടുത്താനായാൽ സിംഗപ്പൂർ ചരക്കുകപ്പൽ വാൻ ഹയി 503നെ കെട്ടിവലിച്ച് എത്തിക്കാൻ ശ്രമിക്കുന്ന തുറമുഖം (പോർട്ട് ഓഫ് റഫ്യൂജ്) ദുബായിലെ ജബൽ അലി. അപകടശേഷമുള്ള കപ്പലിന്റെ ചട്ടക്കൂടിന്റെ ഉറപ്പ്, തുറമുഖത്തുനിന്നുള്ള അനുമതികൾ എന്നിവ കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നു ഡയറക്ടറേറ്റ് ഓഫ് ഷിപ്പിങ് വ്യക്തമാക്കി.
മണ്ണാർക്കാട് (പാലക്കാട്) ∙ നഗരസഭയുടെ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിന്നു നൽകിയ ഗുളികയിൽ ലോഹക്കഷണം കണ്ടെത്തി. മണ്ണാർക്കാട് നഗരസഭയുടെ നാരങ്ങപ്പറ്റയിലെ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിന്നു നൽകിയ പാരസെറ്റമോളിലാണു കമ്പിക്കഷണം കണ്ടത്. കള്ളിവളപ്പിൽ ഹസീഫിന്റെ മകൻ എട്ടു വയസ്സുകാരൻ അഹമ്മദ് റിസ്വാൻ പനിയെത്തുടർന്നാണ് ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്.
പന്തളം ∙ പർവതാരോഹകൻ ഷേഖ് ഹസൻ ഖാൻ യുഎസിലെ ഡെനാലി പർവതത്തിൽ കുടുങ്ങിയതായി കുടുംബത്തിനു വിവരം ലഭിച്ചു. 17,000 അടി ഉയരത്തിലുള്ള പർവതമുകളിൽ ഇന്ത്യൻ പതാക ഉയർത്തിയെന്നും അതിനു ശേഷം അപ്രതീക്ഷിതമായുണ്ടായ കൊടുങ്കാറ്റിനെത്തുടർന്ന് കുടുങ്ങിയെന്നുമാണ് ലഭിച്ച സൂചന. 3 ദിവസമായി ഭക്ഷണമില്ലാതെയാണ് കഴിയുന്നതെന്നു ഷേഖിന്റെ സുഹൃത്തുക്കൾ വഴി അറിഞ്ഞതായി മാതാപിതാക്കളായ പൂഴിക്കാട് കുട്ടംവെട്ടിയിൽ ദാറുൽ സലാമിൽ അലി അഹമ്മദ് ഖാനും ഷാഹിദയും പറഞ്ഞു.
നിലമ്പൂർ∙ ഉപതിരഞ്ഞെടുപ്പു നടക്കുന്ന നിലമ്പൂർ മണ്ഡലത്തിലെ വഴിക്കടവിനരികെയാണ് മരുതമല എന്ന സ്വർണമല. നിലമ്പൂരിലെ പ്രധാന നദിയായ ചാലിയാറിലും പോഷക നദികളായ പുന്നപ്പുഴ, മരുതപ്പുഴ എന്നിവിടങ്ങളിലും പതിറ്റാണ്ടുകളായി ഈ മലയോരത്തു നിന്നൊഴുകുന്ന സ്വർണ്ണം അരിച്ചെടുക്കാൻ ഗോത്രവിഭാഗത്തിലും മറ്റുമുള്ളവർ സജീവമായി ഇറങ്ങുന്നു. പുഴകളിലെ അടിത്തട്ടുകൾ ചെറുകോരി കൊണ്ടിളക്കി ആ മണ്ണെടുത്ത് നദീജലത്തിൽ മണിക്കൂറുകളോളം അരിച്ചു കിട്ടുന്ന സ്വർണ അയിരു വിറ്റാണ് ഇവരുടെ ഉപജീവനം.
ആലപ്പുഴ∙ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് (88) അന്തരിച്ചു. ബുധനാഴ്ച ഒൻപതു മണിയോടെ ആലപ്പുഴ കോൺവെന്റ് ജംക്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനാണ്.
കണ്ണൂർ ∙ ഷെയര്‍ മാര്‍ക്കറ്റിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈനിലൂടെ പരിയാരം കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയെ കണ്ണൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പുർ ജോദ്വാര കർധാനി പ്രൈം പ്രതാപ് സർക്കിളിൽ പ്ലോട്ട് 154ലെ കമലേഷാണ് (20) അറസ്റ്റിലായത്.
കണ്ണൂർ∙ കക്കാട് പുഴയിൽ ചൂണ്ടയിടുന്നതിനിടെ കാൽവഴുതി വീണ 9 വയസ്സുകാരൻ മരിച്ചു. പട്ടറാട്ട് നസീറിന്റെ മകൻ നാഷിദാണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് അപകടം. കക്കാട് പുഴയുടെ കൈവഴിയിൽ സുഹൃത്തിനൊപ്പം ചൂണ്ടയിടാനെത്തിയതായിരുന്നു നാഷിദ്. ഇതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു. സുഹൃത്താണ് വിവരം നാഷിദിന്റെ
കോഴിക്കോട്∙ ആനക്കാംപൊയിൽ കള്ളാടി–മേപ്പാടി തുരങ്കപാതയുടെ പ്രവർത്തനോദ്ഘാടനം ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. മേയ് 14,15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് നടപ്പിലാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.
തിരുവനന്തപുരം∙ അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസ് ബന്ധം സംബന്ധിച്ച പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസ്താവനയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങളിലാരും ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന
പത്തനംതിട്ട∙ മെഴുവേലിക്കു സമീപം ആലക്കോട് നവജാതശിശുവിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതി തലകറങ്ങി വീണപ്പോഴോ, കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴോ ആകാം തലയ്ക്കു ക്ഷതമേറ്റതെന്നാണ് സംശയം. ഇന്നലെ രാത്രി പൊലീസ് ചോദ്യം ചെയ്തപ്പോൾ കാമുകനാണ് കുഞ്ഞിന്റെ പിതാവെന്നു യുവതി മൊഴി നൽകിയിരുന്നു. ഇന്നലെ പുലർച്ചെ പ്രസവം നടന്നതിനു പിന്നാലെ പൊക്കിൾക്കൊടി സ്വയം മുറിക്കുകയായിരുന്നെന്നും കുട്ടിയുടെ കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചശേഷം അടുത്തുള്ള പറമ്പിൽ കൊണ്ടുവയ്ക്കുകയിരുന്നെന്നും യുവതി മൊഴി നൽകി. ഇതൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. കാമുകനെയും ഉടൻ ചോദ്യം ചെയ്യും.
തിരുവനന്തപുരം∙ എഡിജിപി എം.ആര്.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 21ലേക്കു മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍
കണ്ണൂർ ∙ രണ്ടാം ദിവസവും കണ്ണൂർ നഗരത്തിൽ പരാക്രമം തുടർന്ന് തെരുവുനായ്ക്കൾ. മുറ്റത്ത് കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരനെ ഉൾപ്പെടെ ഇരുപതോളം പേരെയാണ് ഇന്ന് തെരുവു നായ്ക്കൾ കടിച്ചു കീറിയത്. താഴെ ചൊവ്വ ശ്രീനന്ദിനി വീട്ടിൽ ഗൗരിക് നിധിനെ(ഒന്നര)യാണ് വീടിന്റെ ഉമ്മറത്തു വച്ച് തെരുവുനായ കടിച്ചത്.
തിരുവനന്തപുരം∙ നടൻ കൃഷ്ണകുമാറും മകൾ ദിയാ കൃഷ്ണയും നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ 25ലേക്ക് മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഇപ്പോൾ അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ച് ആണെന്നും റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നും പോസിക്യൂഷൻ ആവശ്യപ്പെട്ടതിന് തുടർന്നാണ് കേസ് മാറ്റിയത്. വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാൻ ക്രൈംബ്രാഞ്ച് സമയം തേടിയിരുന്നു.
ക്ഷേത്രത്തിനു സമീപം ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ഹോസ്ദുർഗ് സ്വദേശി അഭിജിത്തിന്റെ (28) മൃതദേഹമാണ് മണത്തണ ഓടംതോടിനു സമീപം കണ്ടെത്തിയത്. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ (40) മൃതദേഹം ഇന്നലെ മണത്തണയിൽ നിന്ന് കണ്ടെത്തിയിരുന്നു.
സർവീസിൽ നിന്നും വിരമിച്ച സബ് ഇൻസ്പെക്ടർക്കെതിരെ വാട്സാപ് സ്റ്റാറ്റസിട്ട മറ്റൊരു സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ മനോജ് കുമാറിനെയാണ് ഡിഐജി യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 30ന് വിരമിച്ച എൻ.പി. കൃഷ്ണനെതിരെയാണ് വിരമിക്കുന്ന അതേ ദിവസം തന്നെ മനോജ് കുമാർ വാട്സാപ് സ്റ്റാറ്റസ് ഇട്ടത്.
ന്യൂഡൽഹി∙ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിൽ അഖിൽ പി.ധർമജൻ പുരസ്കാരം നേടി. ‘റാം കെയർ ഓഫ് ആനന്ദി’ എന്ന പുസ്തകത്തിനാണ് പുരസ്കാരം.
Results 1-25 of 10000