Activate your premium subscription today
അടുത്തകാലത്തു പരിചയപ്പെട്ട സുഹൃത്ത്. അദ്ദേഹത്തിന്റെ സന്തതസഹചാരിയാണ് ഐപാഡ്. ജോലിയുമായി ബന്ധപ്പെട്ട പ്രസന്റേഷൻ നടക്കുന്നു. കൈകാര്യം ചെയ്യുന്ന ഏതുകാര്യത്തെയും വളരെ സിസ്റ്റമാറ്റിക്കായി സമീപിക്കാനും നിർത്താതെ സംസാരിക്കാനുമുള്ള കഴിവു കാരണം സുഹൃത്ത് പറയുന്നതു നമ്മൾ കേട്ടിരിക്കും. നമുക്ക് ഇടപെടാനുള്ള ഗ്യാപ്പ് തരാറില്ല എന്നതാണ് വാസ്തവം.
ഈ മഴക്കാലത്ത് റോഡ്യാത്രകൾ കേരളത്തിനു നരകയാത്രകളാണ്. ദേശീയപാതയുടെ നിർമാണത്തിനിടെയുണ്ടായ റോഡ് ഇടിച്ചിൽ, വിള്ളൽ, ഗതാഗതം തിരിച്ചുവിടാൻ പലയിടത്തും ബദൽമാർഗങ്ങളില്ലായ്മ, റോഡിലെ കുഴികൾ... ഇതെല്ലാം ചേർന്ന് നീണ്ട വാഹനക്കുരുക്കാണ് സംസ്ഥാനമാകെ. എന്നു പൂർത്തിയാകുമെന്ന് ഉറപ്പില്ലാത്ത ദേശീയപാത നിർമാണം കൊടുംമഴയോടൊപ്പമുണ്ടാക്കുന്ന വ്യാപക യാത്രാക്ലേശം കൂടുതലായും സഹിക്കേണ്ടിവരുന്നത് വടക്കൻ കേരളത്തിലാണ്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അത്ര പോരാ എന്നു ബിനോയിയുടെ ഉറ്റചങ്ങാതിമാർത്തന്നെയായ സിപിഐ നേതാക്കൾ കാർ യാത്രയ്ക്കിടയിൽ പറഞ്ഞതാണ് പുതിയ വിശേഷം. സംഭാഷണം ഫോണിൽ ചോർന്നു കിട്ടിയവർ ചൂടാറും മുൻപേ നാട്ടിൽ പാട്ടാക്കുകയും ചെയ്തു.
മലയോരജനതയുടെ ദിനരാത്രങ്ങളെ ചൂഴ്ന്നുനിൽക്കുന്നതു ഭയംമാത്രമാണിപ്പോൾ. എപ്പോൾ വേണമെങ്കിലും വന്യമൃഗങ്ങൾ ചാടിവീണ് ആയുസ്സെടുത്തേക്കാം; ജീവിതാധ്വാനമാകെ ഒറ്റരാത്രികൊണ്ടു ചവിട്ടിമെതിക്കപ്പെട്ടേക്കാം. വന്യജീവിആക്രമണം ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുമ്പോഴും സർക്കാർസംവിധാനങ്ങൾ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മ അപലപനീയമാണ്.
ഇറാനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണം ലോകമെങ്ങും പുതിയൊരു യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ഭീതി പടർത്തിയിരിക്കുകയാണ്. ഇറാൻ സൈനികമേധാവി, ഉപമേധാവി, സായുധസേനാ വിഭാഗമായ ഇറാൻ റവലൂഷനറി ഗാർഡ് കോറിന്റെ തലവൻ, ബാലിസ്റ്റിക് മിസൈൽ വിഭാഗം മേധാവി, ആണവോർജ സമിതി മുൻ തലവൻ, 6 ആണവശാസ്ത്രജ്ഞർ തുടങ്ങി ഒട്ടേറെ പ്രമുഖരാണു വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
അഹമ്മദാബാദിലുണ്ടായ അതിദാരുണമായ ആകാശദുരന്തം രാജ്യത്തെയും ലോകത്തെ തന്നെയും നടുക്കുന്നതായി. ഒരാളൊഴിച്ച് ആ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്ന മഹാസങ്കടം നമ്മുടെ നെഞ്ചുകീറുന്ന വേദനയാകുന്നു. വിമാനദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഞങ്ങളുടെ ബാഷ്പാഞ്ജലി.
സാങ്കേതിക സർവകലാശാലാ മുൻ വൈസ് ചാൻസലറും ഇപ്പോൾ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറുമായ ഡോ. സിസ തോമസിനു പെൻഷൻ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽനിന്നു രണ്ടു പാഠങ്ങൾ നമുക്കു കണ്ടെടുക്കാനാവും – അധികാരത്തിന്റെ ബലസാധ്യതകൾ ഉപയോഗിച്ച്, പക തീർത്ത വഴിയിലൂടെ ഒരാളുടെ ശിഷ്ടജീവിതത്തിന്റെ മുഴുവൻ സമാധാനവും കവർന്നെടുക്കാമെന്ന സർക്കാർവ്യാമോഹത്തിനേറ്റ തിരിച്ചടിയുടെ പാഠം; ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ ഒരു വ്യക്തി നടത്തിയ പോരാട്ടത്തിന്റെ വിജയപാഠവും.
ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ലക്ഷക്കണക്കിനാളുകൾ പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്ന പ്രധാന ജലസങ്കേതമാണ് വേമ്പനാട്ടുകായൽ. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ മുഖംകൂടിയായ ഈ കായൽ പക്ഷേ ജീവവായു തേടുകയാണിപ്പോൾ. കായലിന്റെ ജലസംഭരണശേഷി തീരെക്കുറഞ്ഞ് ഇപ്പോൾ 15% മാത്രമാണെന്ന റിപ്പോർട്ട് ഞെട്ടലോടെയല്ലാതെ കേൾക്കാനാവില്ല. മാലിന്യവും രൂക്ഷമായ കയ്യേറ്റവും നശീകരണവുമൊക്കെച്ചേർന്നാണ് ഈ ജലാശയത്തെ ഇങ്ങനെയൊരു ദുരവസ്ഥയിലേക്ക് എത്തിച്ചത്.
അറബിക്കടലിൽ കേരളതീരത്തോടടുത്ത് മൂന്നാഴ്ചയ്ക്കുള്ളിലുണ്ടായ രണ്ടാമത്തെ ചരക്കുകപ്പൽ അപകടം അടുത്ത ആശങ്കയാണ് ഉയർത്തുന്നത്. പെട്ടെന്നു കത്തുന്നതടക്കമുള്ള അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ ഇന്നലെ തീപിടിച്ച കപ്പലിലുണ്ടായിരുന്നതായാണു വിവരം. കഴിഞ്ഞ 24ന് കൊച്ചി പുറങ്കടലിൽ ചെരിയുകയും പിറ്റേന്നു പൂർണമായി മുങ്ങുകയും ചെയ്ത എംഎസ്സി എൽസ–3 എന്ന ചരക്കുകപ്പൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കു കാരണമായിട്ടും നിയമനടപടികൾക്കു പോകാതെ സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം ഉയരുമ്പോഴാണ് അടുത്ത അപകടം.
ദേശീയപാത 66ൽ പല ഭാഗങ്ങളിലും മണ്ണിടിച്ചിലും വിള്ളലുമുണ്ടായതോടെ പാതയുടെ നിർമാണനിലവാരത്തെക്കുറിച്ചു ഗുരുതര ആശങ്കകളാണുയർന്നത്. രാജ്യത്തിന്റെ ജീവനാഡിയെന്നു പറയാവുന്ന ദേശീയപാതകളുടെ നിർമാണം കുറ്റമറ്റതാവണമെന്നിരിക്കെ, ഇക്കാര്യത്തിൽ വീഴ്ചകളുണ്ടാവുന്നത് അത്യധികം ഗൗരവമുള്ളതാണ്. മലപ്പുറം കൂരിയാട്ട് ദേശീയപാത തകർന്നു വീണതോടെയാണ് കേരളത്തിന്റെ മനസ്സിൽ ആശങ്ക നിറയാൻതുടങ്ങിയത്.
കിട്ടാത്ത മുന്തിരിയുടെ പുളി അസഹ്യം. അതിനെക്കാൾ ചവർപ്പുള്ളതാണ് ഗവർണർ പദവി പണ്ടേ സിപിഐക്ക്. പാർട്ടിയുടെ മന്ത്രി പി.പ്രസാദ് മുതൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വരെ ക്ഷോഭിക്കുന്നത് രാജേന്ദ്ര അർലേക്കറിനോടാണെന്നു കാണുന്നവർക്കു തോന്നും. ശരിക്കും യുദ്ധം ‘ഗവർണർ’ എന്ന ശല്യക്കാരനായ വ്യവഹാരിയോടും ‘രാജ്ഭവൻ’ എന്ന പ്രസ്ഥാനത്തോടുമാണ്.
ഈദുൽ അസ്ഹാ (ബലിപെരുന്നാൾ) ആഗതമാകുമ്പോൾ പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗമാണ് ഓർമയിലെത്തുക. അതിനൊപ്പം മൂന്നു കാര്യങ്ങളാണ് ഈ ആഘോഷവേളയുടെ കാതൽ: സമർപ്പണം, ഐക്യം, സമാധാനം. ഇവയുടെ ആഴത്തിലുള്ള അർഥങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്.
ഭീകരതയെ പാലൂട്ടിവളർത്തുന്ന പാക്കിസ്ഥാന്റെ ഇടപെടലുകളെ ചെറുക്കാൻ ഐക്യരാഷ്ട്രസംഘടനയുടെയും രാജ്യാന്തരസമൂഹത്തിന്റെയും നിറഞ്ഞ പിന്തുണ ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന വേളയാണിത്. ഇതിനിടെയാണ് യുഎൻ രക്ഷാസമിതി ഭീകരവിരുദ്ധ സമിതിയുടെ ഉപാധ്യക്ഷസ്ഥാനംതന്നെ പാക്കിസ്ഥാനു സമ്മാനിച്ചത്.
വർഷങ്ങൾ കാത്തിരുന്നിട്ടും, ഉറപ്പിന്റെ പച്ചവെളിച്ചം ഇതുവരെ തെളിയാതിരുന്ന അങ്കമാലി– എരുമേലി ശബരിപാതയ്ക്ക് ഒടുവിൽ ശാപമോക്ഷം കൈവരുന്നു എന്നുവേണം വിചാരിക്കാൻ. ശബരിപാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് റെയിൽവേയുടെ വിദഗ്ധസംഘം ജൂലൈയിൽ കേരളത്തിലെത്തുമെന്ന വാർത്ത നാടിനു നൽകുന്നത് ആ വലിയ പ്രതീക്ഷയാണ്.
പതിനെട്ടു വർഷത്തെ കാത്തിരിപ്പിനുശേഷം െഎപിഎൽ കന്നിക്കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) വിജയാഘോഷച്ചടങ്ങ് മഹാസങ്കടത്തിൽ കലാശിച്ചു. ആൾക്കൂട്ട നിയന്ത്രണത്തിലെ പാളിച്ചകൾതന്നെയാണു ദുരന്തത്തിനു കാരണമെന്നു വ്യക്തം.
പല വിദേശനഗരങ്ങളിലുമുള്ള കനാലുകളും തോടുകളും അങ്ങേയറ്റം വൃത്തിയായും ശാസ്ത്രീയമായും സംരക്ഷിച്ചുപോരുന്നതിൽ നമുക്കുള്ള പാഠംകൂടിയുണ്ട്. പൈതൃകമായി കിട്ടിയ ആ ജലനിധികൾ വരുംതലമുറകൾക്കുവേണ്ടി കാത്തുസൂക്ഷിക്കേണ്ടതാണെന്ന് അവിടത്തെ ഭരണാധികാരികൾക്കറിയാം. കൊച്ചി നഗരത്തിനുള്ളിലെ ആറു വലിയ കനാലുകൾ ആഴംകൂട്ടി, മാലിന്യം നീക്കി ഗതാഗതയോഗ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച 3716.10 കോടി രൂപയുടെ ബൃഹദ്പദ്ധതി പ്രസക്തമാകുന്നത് ഇൗ സാഹചര്യത്തിലാണ്.
അറുനൂറു കിലോമീറ്ററോളം തീരദേശവും തീരത്തെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹവുമുള്ള കേരളത്തിൽ നമ്മുടെ മത്സ്യത്തൊഴിലാളികളുടെ കാറ്റും കോളും നിറഞ്ഞ ജീവിതം അതിന്റെ എല്ലാ ഗൗരവത്തോടെയും അധികാരികൾ കാണാത്തത് എന്തുകൊണ്ടാണ്? കാലവർഷത്തിൽ രൂക്ഷമായ കടൽക്കലിമുതൽ കപ്പലപകടത്തെത്തുടർന്നുള്ള പ്രശ്നങ്ങൾവരെയുള്ള വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ് ഇപ്പോഴവർ.
ഒന്നോർത്താൽ പുറങ്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറിൽനിന്നു പുറത്തുചാടിയ പെട്ടിയുടെ അവസ്ഥ തന്നെയാണ് നിലമ്പൂരിലെ മുൻ എംഎൽഎ പി.വി.അൻവറിന്റേതും. യുഡിഎഫിന്റെ കരയിലേക്കാണ് അന്തംവിട്ട വരവ്. ഉള്ളിലുള്ളത് പൂർണമായും നിർവീര്യമായി എന്നുറപ്പാകുന്നതുവരെ പരമാവധി അകലം പാലിക്കാനാണ് മുന്നണിയിലെ ജാഗ്രതാ നിർദേശം.
ആഹ്ലാദത്തിന്റെ പൂച്ചിരികൾക്കൊപ്പം പുതിയ അധ്യയനവർഷത്തിലേക്കുള്ള ഫസ്റ്റ് ബെൽ മുഴങ്ങുകയായി. നമ്മുടെ കുട്ടികൾക്കു സാർഥകവും സുരക്ഷിതവുമായ സ്കൂൾവർഷം ആശംസിച്ച് കേരളം ഈ ദിവസത്തെ വരവേൽക്കുന്നു. നിർണായകമായ പല പരിഷ്കരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്തവണത്തെ അധ്യയനവർഷാരംഭം.
കർണാടകയിലെ ഹാവേരിയിലുള്ള അഭിഭാഷകൻ ഒരുദിവസം യുട്യൂബ് വിഡിയോകൾ ഇങ്ങനെ ഓടിച്ചു കണ്ടുപോവുകയായിരുന്നു. അപ്പോഴതാ, ഒന്നിൽ സാക്ഷാൽ ഡോണൾഡ് ട്രംപ്. തന്റെ സ്ഥാപനമായ ‘ഡോണൾഡ് ട്രംപ് ഹോട്ടൽ റെന്റൽസി’ൽ ഇപ്പോൾ നിക്ഷേപം നടത്താമെന്നും കൊടുംലാഭം ഉറപ്പാണെന്നുമാണ് വിഡിയോയിൽ ട്രംപ് പറയുന്നത്. ഒന്നു വച്ചാൽ പത്ത്, പത്തു വച്ചാൽ നൂറ് എന്ന ക്രമത്തിൽ സമ്പത്ത് ഇരട്ടിക്കും.
കടൽനീലമഷികൊണ്ടെഴുതിയ ഈ പുതുചരിത്രത്തിലുണ്ട് ഇന്ത്യൻ പെൺമയുടെ കരുത്തിന്റെ കാഹളം; ഇനിയും കീഴടക്കാനുള്ള കടൽദൂരങ്ങളും ആകാശ ഉയരങ്ങളും തേടുന്ന വനിതകൾക്കുള്ള പ്രചോദനവും പ്രലോഭനവും പ്രതീക്ഷയും.
കേരളം നേരിടുന്ന വന്യമൃഗ ഭീഷണി എത്രമാത്രം ആപൽക്കരവും ഭയാനകവുമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന തുടർസംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാടിറങ്ങുന്ന ഏതെങ്കിലും മൃഗത്തിന്റെ തുമ്പിക്കയ്യിലോ കൊമ്പറ്റത്തോ കൊലപ്പല്ലുകളിലോ തേറ്റയിലോ നിസ്സഹായതയോടെ ഒടുങ്ങാനാണോ തങ്ങളുടെ വിധിയെന്നു ചോദിച്ചുകൊണ്ടേയിരിക്കുന്നു നമ്മുടെ മലയോര ജനത. മറ്റെല്ലാറ്റിലും വിലപ്പെട്ടതല്ലേ മനുഷ്യജീവൻ എന്ന വലിയ ചോദ്യത്തിനു മുഴക്കമേറുന്നു.
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ടു തല്ലിച്ചതച്ച സംഭവം ഉയർത്തുന്ന പ്രധാനചോദ്യം ഇതാണ്: സമൂഹത്തിൽ ഉയർന്നതെന്നു പറയപ്പെടുന്ന ശ്രേണിയിൽപ്പെട്ട ഒരാൾക്ക്, സമാനസാഹചര്യത്തിൽ ഇത്തരത്തിൽ മർദനമേൽക്കേണ്ടിവരുമായിരുന്നോ? ഇല്ലെന്നു പറയാൻ ഒരു തവണപോലും ആലോചിക്കേണ്ട കാര്യമില്ല. വസ്ത്രംകൊണ്ടും നിറംകൊണ്ടും രൂപംകൊണ്ടും ഒരാളെക്കുറിച്ചു മുൻവിധി തീർക്കുന്ന സമീപനവും അരികുജീവിതങ്ങളോടുള്ള വിവേചനവും ഈ നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്നുവെന്നതിന് അതിക്രൂരസാക്ഷ്യമായി നിൽക്കുകയാണ് സിജു എന്ന ആ യുവാവ്.
തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ 180 കോടിയുടെ ബെനാമി വായ്പ തട്ടിപ്പുകേസിൽ സിപിഎം പാർട്ടിയെയും നേതാക്കളെയുമടക്കം പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്തിമ കുറ്റപത്രം (പ്രോസിക്യൂഷൻ കംപ്ലെയ്ന്റ്) സമർപ്പിച്ചിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (പിഎംഎൽഎ) കുറ്റപത്രം. തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് സിപിഎം ആരോപിക്കുന്നുണ്ടെങ്കിലും ഒരു ബാങ്കിലും നടക്കാൻ പാടില്ലാത്ത രൂപത്തിലുള്ള തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ ഉണ്ടായതെന്നു പൊതുസമൂഹത്തെ വീണ്ടും ഓർമപ്പെടുത്തുകയാണ് ഈ കുറ്റപത്രം.
‘മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള മാനുഷരാരാനുമുണ്ടെന്നിരിക്കുകിൽ ഇക്കല്ലറതൻ ചവിട്ടുപടിയിലൊരൽപം ഇരുന്നു കരഞ്ഞേച്ചു പോകണേ’ എന്ന ചങ്ങമ്പുഴയുടെ വിലാപത്തെ തോൽപിക്കും മട്ടിൽ കരളലയിക്കുന്നതായിരുന്നു ഛത്തീസ്ഗഡിലെ ബസ്തറിൽ മാവോവാദി നേതാവ് ബസവ രാജു ഉൾപ്പെടെ 27 പേരെ കഴിഞ്ഞയാഴ്ച കേന്ദ്രസേന വെടിവച്ചു കൊന്നതിൽ സിപിഎം പൊളിറ്റ്ബ്യൂറോയുടെ സങ്കടം.
Results 1-25 of 6215