ADVERTISEMENT

കോട്ടയം∙ ഒരേ റോഡിന്റെ രണ്ട് ഭാഗങ്ങൾ 2 വകുപ്പുകൾക്ക് കൈകാര്യം ചെയ്താൽ എങ്ങനെ ഇരിക്കും. ജില്ലയിൽക്കൂടി കടന്നു പോകുന്ന എംസി റോഡിൽ നോക്കിയാൽ മതി ഇതു മനസ്സിലാക്കാൻ. ചങ്ങനാശേരി ളായിക്കാട് മുതൽ പുതുവേലി വരെയാണ് ജില്ലയിലൂടെ ഒന്നാം നമ്പർ സംസ്ഥാന പാതയായ എംസി റോഡ് കടന്നു പോകുന്നത്. ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംക്‌ഷൻ മുതൽ കോട്ടയം ഐഡ ജംക്‌ഷൻ വരെയുള്ള എംസി റോഡിന്റെ ഭാഗം ദേശീയപാത വിഭാഗം ഏറ്റെടുത്തിരുന്നു.  കൊല്ലം–ഡിണ്ടിഗൽ ദേശീയപാത 183ന്റെ ഭാഗമാണ് ഈ പ്രദേശം ഇപ്പോൾ.ഇതോടെ ളായിക്കാട് മുതൽ കോട്ടയം വരെ ദേശീയ പാത വിഭാഗത്തിന്റെയും തുടർന്ന് കോട്ടയം മുതൽ പുതുവേലി വരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയും കീഴിലാണ് ഇപ്പോൾ റോഡ്.

ളായിക്കാട് മുതൽ മുതൽ പുതുവേലി വരെ ഒരു യാത്രളായിക്കാട്– കോട്ടയം 18 കിലോമീറ്റർ (ദേശീയപാതയുടെ ഭാഗം)
∙ ചങ്ങനാശേരി മുതൽ കോട്ടയം വരെ ബിഎംബിസി നിലവാരത്തിൽ അടുത്തിടെ റോഡ് ടാർ ചെയ്തു. റോഡ് വശങ്ങൾ മാർക്ക് ചെയ്തു. ഒരു ചാട്ടവും കുലുക്കവുമില്ലാതെ ചങ്ങനാശേരി മുതൽ കോട്ടയം വരെ യാത്ര ചെയ്യാം.

കോട്ടയം– പുതുവേലി 33 കിലോമീറ്റർ (സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ)
∙ കോട്ടയം നഗരം മുതൽ റോഡിന്റെ സ്വഭാവം മാറും. ആദ്യ മാറ്റം നാഗമ്പടം റെയിൽവേ മേൽപാലത്തിൽ. കുഴികൾ ടാർ ചെയ്തെങ്കിലും ചാടിത്തൂങ്ങി മുന്നോട്ട് പോകാം. ചൂട്ടുവേലി ജംക്‌ഷനിൽ റോഡിന്റെ വശത്തെ കുഴി ഇരുചക്ര വാഹനങ്ങൾക്കു ഭീഷണി.
∙ തെള്ളകം മുതൽ റോഡിന്റെ ഒരു വശം വിണ്ടിരിക്കുന്നു. വെള്ളം റോഡിൽ കെട്ടി നിൽക്കുന്നതാണ് വിള്ളലിന് കാരണം. കൂടാതെ റോഡിൽ പല സ്ഥലങ്ങളിലും ടാറിങ് പൊളിഞ്ഞിട്ടുണ്ട്. 
∙ ഏറ്റുമാനൂർ നഗരത്തിൽ ഇന്റർലോക്ക് കട്ട സ്ഥാപിച്ചതു പൊങ്ങിയും താഴ്ന്നുമിരിക്കുന്നു.
∙ പട്ടിത്താനം മുതൽ റോഡ് വീണ്ടും വിണ്ടു കീറി
.∙ കുറവിലങ്ങാട് ഭാഗമെത്തുമ്പോഴും റോഡിൽ വലതും ചെറുതുമായ കുഴികൾ.
∙ പുതുവേലി വരെ കുഴികൾ തുടരുന്നു. മഴ കനക്കുന്നതോടെ കുഴികൾ ഇനിയും വർധിക്കും.

English Summary:

MC Road Kottayam's divided maintenance highlights the disparities in road conditions across different sections managed by the National Highway and State Public Works Department. This article examines the journey from Lwayikad to Puthuvely, revealing significant differences in road quality.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com