ADVERTISEMENT

മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി മുത്തുമാരിയിലും  പരിസര പ്രദേശങ്ങളിലും  കാട്ടാനശല്യം വീണ്ടും രൂക്ഷമായി. കഴിഞ്ഞ വർഷവും ഇതേ സമയത്ത് ഇതു തന്നെയായിരുന്നു അവസ്ഥ. അന്ന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ എത്തിച്ചാണ് പതിവായി നാട്ടിലിറങ്ങിയിരുന്ന കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്തിയത്. 5 ആനകൾ  വരെ ഇപ്പോൾ  പല സ്ഥലങ്ങളായി ഓരേ സമയം ഇറങ്ങുകയാണ്. ആദ്യമെല്ലാം ചക്ക തേടി നാട്ടിലിറങ്ങിയിരുന്ന കാട്ടാനകൾ തെങ്ങ് മാത്രമാണ് കാര്യമായി മറിച്ചിട്ടിരുന്നത്. 

ഇപ്പോൾ നല്ല കുരുമുളക് വളളി പടർത്തിയ മാവ്, പ്ലാവ് എന്നിവയും ചവിട്ടി മറിക്കുകയാണ്. ഇരുട്ട്  വീഴുമ്പോഴേയ്ക്കും കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടാനകൾ നേരം വെളുത്തതിന് ശേഷമാണ് കാട്ടിലേക്ക് മടങ്ങുന്നത്. വീടിന്റെ മുറ്റത്തു കൂടി ആന കയറി പോകുന്നതിന്റെ കാൽപാടുകൾ പലയിടത്തും കാണാം. കൂട്ടത്തിൽ ഒരു കൊമ്പനാന ആളുകളെ കാണുമ്പോൾ നേരെ പാഞ്ഞടുക്കുകയാണ്. വനപാലകർ പ്രദേശത്ത് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും ആനകളുടെ എണ്ണം  കൂടുതലായതും ഒരേ സമയം പല സ്ഥലത്ത് ആനകൾ ഇറങ്ങുന്നതിനാലും ഇവയെ തുരത്താൻ   സാധിക്കുന്നില്ല.

English Summary:

Mananthavady elephant menace: Multiple elephants are terrorizing Thrishilery Muthumari and surrounding areas, causing widespread damage to crops and property. Forest officials are struggling to contain the situation due to the sheer number of elephants involved and their coordinated attacks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com