ADVERTISEMENT

ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്ത  'കഥ ഇന്നുവരെ' ഒടിടി യിൽ സ്ട്രീമിങ് ആരംഭിച്ചു. റിലീസ് ചെയ്ത ഒട്ടുമിക്ക കേന്ദ്രങ്ങളിലും മികച്ച പ്രതികരണം നേടിയ ചിത്രം സെപ്റ്റംബർ  20നായിരുന്നു തിയറ്ററുകളിൽ എത്തിയത്. ആമസോൺ പ്രൈമിലാണ് ചിത്രം ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. 

വേറിട്ടൊരു കഥയും മനോഹരമായ അഭിനയ മുഹൂർത്തങ്ങളും കൈയൊതുക്കമുള്ള സംവിധാനവും ചിത്രത്തെ മികച്ച നിലവാരത്തിൽ എത്തിച്ചിട്ടുണ്ടെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രതികരണം നൽകിയിരുന്നു. ഏറെ പുതുമയുള്ള പ്രണയകഥയെന്നാണ് ഏവരും ഒരുപോലെ വാഴ്ത്തിയത്. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്‍റെ നായികയായി എത്തിയിരിക്കുന്നത്. മേതിൽ ദേവിക ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. വിഷ്‌ണു മോഹൻ സ്റ്റോറീസിന്‍റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് "കഥ ഇന്നുവരെ" നിർമിച്ചിരിക്കുന്നത്.

ജോമോൻ ടി ജോൺ ഒരുക്കിയ ദൃശ്യങ്ങളും ഷമീർ മുഹമ്മദിന്‍റെ എഡിറ്റിംഗും  അശ്വിൻ ആര്യൻ ഒരുക്കിയിട്ടുള്ള പാട്ടുകളുമൊക്കെ സിനിമയുടെ ഹൈലൈറ്റാണ്. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ, കോസ്റ്റ്യൂംസ്  ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ വിപിൻ കുമാർ, വി എഫ് എക്സ് കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ ടോണി ബാബു, സ്റ്റിൽസ് അമൽ ജെയിംസ്, ഡിസൈൻസ് -ഇല്യൂമിനാർട്ടിസ്റ്റ്, പ്രൊമോഷൻസ് 10ജി മീഡിയ, പിആർഒ എ എസ് ദിനേശ്, ആതിര ദിൽജിത്.

English Summary:

Kadha Innuvare movie starts streaming on OTT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com