Activate your premium subscription today
ഈ മഴക്കാലത്ത് റോഡ്യാത്രകൾ കേരളത്തിനു നരകയാത്രകളാണ്. ദേശീയപാതയുടെ നിർമാണത്തിനിടെയുണ്ടായ റോഡ് ഇടിച്ചിൽ, വിള്ളൽ, ഗതാഗതം തിരിച്ചുവിടാൻ പലയിടത്തും ബദൽമാർഗങ്ങളില്ലായ്മ, റോഡിലെ കുഴികൾ... ഇതെല്ലാം ചേർന്ന് നീണ്ട വാഹനക്കുരുക്കാണ് സംസ്ഥാനമാകെ. എന്നു പൂർത്തിയാകുമെന്ന് ഉറപ്പില്ലാത്ത ദേശീയപാത നിർമാണം കൊടുംമഴയോടൊപ്പമുണ്ടാക്കുന്ന വ്യാപക യാത്രാക്ലേശം കൂടുതലായും സഹിക്കേണ്ടിവരുന്നത് വടക്കൻ കേരളത്തിലാണ്.
കേളകം ∙ കൊട്ടിയൂർ യാത്ര ഇന്നലെ ഗതാഗതക്കുരുക്കും കടന്ന് ഊരാക്കുടുക്കായി. റെഡ് അലർട്ട് നിലനിൽക്കുന്ന ജില്ലയിൽ, കനത്ത മഴയെ അവഗണിച്ച് ആയിരങ്ങൾ ദർശനത്തിനെത്തിയതോടെ രാവിലെ 5 മണിക്കു തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രിയിലും തുടർന്നു. നൂറുകണക്കിനു വാഹനങ്ങളാണു ഹൈവേയിൽ രാത്രിയും കുടുങ്ങി കിടക്കുന്നത്. കൊട്ടിയൂർ
മണ്ണാർക്കാട് ∙ കനത്ത മഴയിൽ അട്ടപ്പാടി ചുരത്തിൽ വലിയ പാറ വീണ് 7 മണിക്കൂറോളം ഗതാഗതം മുടങ്ങി. കനത്ത മഴയിൽ ആംബുലൻസിൽ എത്തിയ രോഗി ഉൾപ്പെടെ നൂറുകണക്കിനു യാത്രക്കാരാണ് ചുരത്തിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് ഒൻപതാം വളവിൽ ഇരുപത് അടി ഉയരത്തിൽ നിന്ന് റോഡിലേക്ക് കൂറ്റൻ പാറ വീണത്. ഇതോടെ
കേളകം ∙ ഊരാക്കുടുക്കായി കൊട്ടിയൂരിലെ ഗതാഗതം. നിലവിൽ 6 മണിക്കൂറായി കൊട്ടിയൂരിലേക്കുള്ള റോഡുകൾ സ്തംഭിച്ച നിലയിലാണ്. ശനിയാഴ്ച 15 കിലോമീറ്ററിൽ അധികമായിരുന്നെങ്കിൽ ഇന്ന് 20 കിലോമീറ്റർ നീളുന്ന കുരുക്കാണ് രൂപപ്പെട്ടിട്ടുള്ളത്. കണിച്ചാർ മുതൽ പാൽച്ചുരം ബോയ്സ് ടൗൺ വരെ നീണ്ട ഗതാഗത കുരുക്കാണ് മലയോര ഹൈവേയിൽ ഉണ്ടായിട്ടുള്ളത്. പത്ത് കിലോമീറ്ററിലധികം ദൂരം നടന്നാണ് ഇപ്പോൾ ഭക്തർ സന്നിധാത്തിൽ എത്തുന്നത്. നാല് മണി മുതൽ ഭക്തജനങ്ങൾ കൊട്ടിയൂരിലേക്ക് എത്തി തുടങ്ങിയിരുന്നു. കൊട്ടിയൂർ സമാന്തര പാതയിലൂടെ ഗതാഗതം തിരിച്ചു വിട്ടതോടെ അവിടെയും കുരുക്കായി.
മൂവാറ്റുപുഴ∙ റോഡ് പൊളിച്ചിട്ട് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ അനന്തമായി നീണ്ടു പോകുകയും ജല അതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളിൽ കരാറുകാരന്റെ അനാസ്ഥയും തിരിച്ചടിയായതോടെ നഗരത്തിലെ വ്യാപാരികൾ കടകൾ അടച്ചു പൂട്ടുന്നു. റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണവും
കൊച്ചി ∙ വൈറ്റിലയിൽ ഗതാഗതക്കുരുക്കഴിക്കാൻ നടപ്പാക്കിയ പരിഷ്കാരം ഇന്നലെ ജംക്ഷനിലെ കുരുക്ക് രൂക്ഷമാക്കി. രാവിലെ കനത്ത മഴയും വാഹനത്തിരക്കും ആയതോടെ ജംക്ഷനിൽ പകൽ മുഴുവൻ കുരുക്ക് ഒഴിഞ്ഞതേയില്ല.എസ്എ റോഡിൽ എളംകുളം മുതൽ വാഹനങ്ങൾ കുരുങ്ങിക്കിടന്നു.ഇതു രാത്രിയിലേക്കും തുടർന്നു. രാവിലെ തൃപ്പൂണിത്തുറ റോഡിൽ
ബാലരാമപുരം∙ കരമന–കളിയിക്കാവിള പാതയിൽ ബാലരാമപുരം കൊടിനട മുതൽ വഴിമുക്കു വരെ റോഡ് വികസനം നടക്കുന്ന സ്ഥലത്ത് നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി നടപ്പാക്കിയ പരിഷ്കാരങ്ങൾ പാളി. ഇതോടെ ബാലരാമപുരത്ത് പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്കും അപകടാവസ്ഥയും വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്.മുൻ ഡിവൈഎസ്പി എസ്.ഷാജിയുടെ
കൊരട്ടി ∙ ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ പൊറുതി മുട്ടിയ ജനങ്ങൾക്ക് ഇരട്ടി ദുരിതമായി റോഡിൽ വിവിധ സ്ഥലങ്ങളിലെ വെള്ളക്കെട്ട്. കൊരട്ടി, മുരിങ്ങൂർ, ഡിവൈൻനഗർ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തോരാ ദുരിതമായി.മുരിങ്ങൂർ ഡിവൈൻ നഗറിൽ അടിപ്പാതയിലെ ഇരുവശങ്ങളിലും മണിക്കൂറുകളോളം സർവീസ് റോഡ് മുങ്ങിക്കിടന്നു. പുഴ പോലെ
പെരിന്തൽമണ്ണ∙ ബല്ലാത്തൊരു പാലം, മന്സനെ കറക്ക്ണ ബ്ലോക്കുംപൊല്ലാപ്പിലാകണ വണ്ടീന്റെ കഥയത്ആകെ ഗതികാലംകണ്ടോ ഇതു കോലം വണ്ടീന്റെഅലാക്കിന്റെ നീളം,ഹോണിന്റെ കലപില കേക്കുന്നമന്സന് ആകെ കലിനേരംചളിയില് കുഴിയില് അടിപിടികൂട്ണ ബ്ലോക്കുള്ളൊരു നേരം,കണ്ടോ ഇത് കണ്ടോഈ ബ്ലോക്കെന്നൊരു കോലം..കഴിഞ്ഞ ഏതാനും മണിക്കൂറുകളായി
വെഞ്ഞാറമൂട്∙ വെഞ്ഞാറമൂട് മേൽപാല നിർമാണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് 143 ദിവസം പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിൽ ആശങ്ക. എംസി റോഡിൽ ജില്ലയിലെ ഏറ്റവും വാഹനത്തിരക്ക് ഉള്ള സ്ഥലമാണ് വെഞ്ഞാറമൂട് ജംക്ഷൻ. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനു വേണ്ടിയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്
Results 1-10 of 959