Activate your premium subscription today
ന്യൂഡൽഹി ∙ മൂന്നാം മോദി സർക്കാരിന് ഇന്ന് ഒന്നാം വാർഷികം. ഭീകരരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ അതിർത്തികടന്നു നടത്തിയ സൈനിക നടപടി ലക്ഷ്യംകണ്ടതും പ്രതിപക്ഷത്തെ നേതാക്കളെ ഉൾപ്പെടുത്തി വിവിധ രാജ്യങ്ങളിലേക്കു പ്രതിനിധിസംഘത്തെ അയച്ച് നേടിയ നയതന്ത്ര വിജയവും അടിസ്ഥാനവികസന രംഗത്ത് വിവിധ പദ്ധതികൾ നടപ്പാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് വാർഷികാഘോഷം.
ന്യൂഡൽഹി ∙ സിന്ധു നദീജല കരാർ വിഷയത്തിൽ ചർച്ചകൾക്കു താൽപര്യം അറിയിച്ച് വീണ്ടും പാക്കിസ്ഥാന്റെ കത്ത്. അതേസമയം പാക്കിസ്ഥാനുമായി തൽക്കാലം ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു ലഭിച്ച കത്ത് വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയെന്നാണു വിവരം.
ചെന്നൈ ∙ 2026ൽ ബംഗാളിലും തമിഴ്നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മധുരയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു വർഷത്തെ ഭരണത്തിനിടെ അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു.
ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ തയാറാകുന്ന കമ്പനികൾക്കുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗരേഖയിറക്കി. ഇന്ത്യയിൽ വാഹനനിർമാണ പ്ലാന്റുകൾ സ്ഥാപിക്കാനായി കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നികുതി ഇളവ് അടക്കം ലഭിക്കും.
തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) കേന്ദ്ര സർക്കാരിനു സമർപ്പിച്ചിട്ട് ഈ മാസം 17ന് അഞ്ചു വർഷം പൂർത്തിയാകുന്നു. ഡിപിആർ പരിഷ്കരിക്കണമെന്നു കേരളത്തോട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ കേന്ദ്രത്തിന്റെ പരിഗണനയിലുള്ള ഡിപിആർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. 2019 ഡിസംബറിൽ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതി ഉപേക്ഷിച്ചോ എന്നു വ്യക്തമാക്കാതെയാണു റെയിൽവേ മന്ത്രാലയം ഇ.ശ്രീധരന്റെ നിർദേശമായ ഹൈ സ്പീഡ് റെയിൽ പദ്ധതിയുൾപ്പെടെ ചർച്ച ചെയ്യുന്നത്. അഞ്ചുവർഷമായി റെയിൽവേ മന്ത്രാലയത്തിലിരിക്കുന്ന സിൽവർ ലൈൻ പദ്ധതിക്കായി പക്ഷേ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ റെയിൽ) ഇതുവരെ മുടക്കിയത് 60 കോടിയിലേറെ രൂപയാണ്.
ന്യൂഡൽഹി ∙ പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ നടക്കും. സമ്മേളനത്തിനു 48 ദിവസങ്ങൾക്കു മുൻപു തീയതി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ, പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ സംഭവങ്ങളും വിശദീകരിക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ഇന്ത്യാസഖ്യത്തിന്റെ ആവശ്യം പരോക്ഷമായി തള്ളിയിരിക്കുകയാണ്.
ന്യൂഡല്‍ഹി∙ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍. ഗ്യാരന്റി റിഡെംപ്ഷന്‍ ഫണ്ടിന്റെ പേരില്‍ കടമെടുപ്പ് പരിധിയില്‍നിന്നു കുറവുവരുത്തിയ 3,323 കോടി രൂപ തിരികെ നല്കാന് നടപടി സ്വീകരിക്കണമെന്നു കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഎ) കുരുക്കില്ലാതെ ദുരന്തഘട്ടങ്ങളിൽ സംസ്ഥാനങ്ങൾക്ക് വിദേശസഹായം സ്വീകരിക്കാനാകുമെങ്കിലും 2018ൽ ഈ വ്യവസ്ഥ കേരളത്തിനു തുണയായില്ല. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ദേശീയ ദുരന്ത നിവാരണ പദ്ധതിയിലാണ് ഇത്തരത്തിൽ സഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥയുള്ളത്. പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് ഈ വ്യവസ്ഥയും തുണയായില്ല. കേന്ദ്ര നിലപാട് തടസ്സമായതായിരുന്നു കാരണം. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കു വിദേശ സംഭാവന സ്വീകരിക്കാൻ വഴിയൊരുക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം കേരളത്തോടുള്ള വിവേചനമാണെന്ന ആരോപണങ്ങൾക്കിടെയാണ് ദേശീയ ദുരന്ത നിവാരണ പദ്ധതിയിലെ വ്യവസ്ഥ ചർച്ചയാകുന്നത്.
ന്യൂഡൽഹി ∙ വിദേശ സംഭാവന നേരിട്ടു സ്വീകരിക്കാൻ മഹാരാഷ്ട്രയ്ക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ 2018ൽ കേരളത്തോടു കാട്ടിയതു വിവേചനമെന്നു പാർലമെന്റ് രേഖകൾ വ്യക്തമാക്കുന്നു. പ്രളയക്കെടുതിയിൽപെട്ട കേരളത്തിനു പല രാജ്യങ്ങളുടെയും സഹായവാഗ്ദാനമുണ്ടെന്ന ബോധ്യത്തോടെയായിരുന്നു കേന്ദ്രം ഇതിനു തടസ്സം നിന്നത്. 2018 ഡിസംബർ 11നു കേന്ദ്രം പാർലമെന്റിൽ നൽകിയ മറുപടിയിൽ ഇതു വ്യക്തമാണ്.
ന്യൂഡൽഹി ∙ സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതത്തിന്റെ അധികഗഡു കേന്ദ്ര സർക്കാർ നാളെ നൽകും. 81,735 കോടി രൂപയാണ് എല്ലാ സംസ്ഥാനങ്ങൾക്കുമായി നൽകുന്നത്. സംസ്ഥാനം തിരിച്ചുള്ള കണക്കു പുറത്തുവിട്ടിട്ടില്ല. ജൂൺ 10ന് അനുവദിക്കാനിരിക്കുന്ന 81,735 കോടി രൂപയുടെ പതിവു ഗഡുവിനു പുറമേയാണ് നാളത്തെ അധിക ഗഡു. ജനുവരിയിൽ നികുതി വിഹിതത്തിന്റെ 2 ഗഡു കേന്ദ്രം ഒരുമിച്ചു വിതരണം ചെയ്തിരുന്നു. അന്നു കേരളത്തിന് 3330.83 കോടിയാണു ലഭിച്ചത്. ധനകാര്യ കമ്മിഷന്റെ നിർദേശമനുസരിച്ചാണു കേന്ദ്രം നികുതിവിഹിതം സംസ്ഥാനങ്ങളുമായി വീതം വയ്ക്കുന്നത്.
Results 1-10 of 2487