Activate your premium subscription today
നിലമ്പൂരിൽ പി.വി.അൻവർ എന്ന ‘സ്വതന്ത്രൻ’ നേടിയത് 19,760 വോട്ടുകൾ. ഇതുവരെയുണ്ടായിരുന്ന ‘എൽഡിഎഫ് സ്വതന്ത്രൻ’ എന്ന കുപ്പായമഴിച്ചുവച്ച് തിരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോൾ അൻവറിന്റെ വോട്ടുപെട്ടിയിൽവീണ സമ്പാദ്യം. ഇത്രത്തോളം വോട്ടുകൾ അൻവൻ പിടിക്കുമെന്ന് യുഡിഎഫ് – എൽഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിച്ചില്ലെന്നത് വ്യക്തവും സത്യവുമാണ്. നിലമ്പൂർ പോലെയുള്ള മണ്ഡലത്തിൽ പ്രബല മുന്നണികൾക്കെതിരെ 19,760 വോട്ടുകൾ രാഷ്ട്രീയ നേട്ടമാണ്. എന്നാൽ എങ്ങനെ പോയാലും എത്രത്തോളം മറിഞ്ഞാലും ആരു വന്നാലും താൻ തന്നെയാകും നിലമ്പൂരിന്റെ വിജയി എന്ന അൻവറിന്റെ അവകാശവാദത്തിന് അടുത്തെത്താൻ വോട്ടുദൂരമേറെയായിരുന്നു. ആര് സ്ഥാനാർഥിയാകുന്നത് എതിർത്താണോ യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് അൻവർ തൃണമൂൽ കോൺഗ്രസ് പ്രതിനിധിയായി മത്സരത്തിനിറങ്ങിയത്, അതേ ആളായ ആര്യാടൻ ഷൗക്കത്ത് വിജയിച്ചത് അൻവറിനു തിരിച്ചടിയായി. അതേസമയം, ‘പിണറായിസ’ത്തിനെതിരെ പോരാട്ടം നടത്തിയതിനാൽ
കേന്ദ്രസർക്കാരിനു നേതൃത്വം നൽകുന്ന എൻഡിഎയ്ക്കു വേണ്ടി ബിജെപി ചിഹ്നത്തിൽ മത്സരിച്ച മോഹൻ ജോർജ് നാലക്ക വോട്ടിൽ ഒതുങ്ങിയെങ്കിലും സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിന്റെ സാന്നിധ്യത്തിൽ ‘ത്രികോണച്ചൂരു’ണ്ടായിരുന്ന നിലമ്പൂർ പോരിൽ യുഡിഎഫിന് കിട്ടിയത് അഭിമാനജയം. ഭരണവിരുദ്ധവികാരം അലതല്ലിയെന്ന് ഇതിനോടകം വിലയിരുത്തപ്പെട്ട തിരഞ്ഞെടുപ്പിൽ തേക്കിന്റെ കാതൽ പോലെ അരക്കിട്ടുറപ്പിച്ച യുഡിഎഫ് തിരഞ്ഞെടുപ്പുയന്ത്രത്തിന്റെ പ്രവർത്തനവും വേറിട്ട കാഴ്ചയായി. മലബാറിൽ പലപ്പോഴും ലീഗിനെതിരായ നിലപാടുകളിലൂടെ ശ്രദ്ധേയനായ അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകനും കോൺഗ്രസ് നേതാവുമായ ആര്യാടൻ ഷൗക്കത്തിനെ ‘ലീഗ് സ്ഥാനാർഥി’യെന്നപോലെ ഏറ്റെടുത്താണ് മുസ്ലിം ലീഗ് ഇത്തവണ പ്രചാരണരംഗത്തുണ്ടായിരുന്നത്. കർശനനിലപാടുകളിലൂടെ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനം മുതൽ പ്രചാരണത്തിലെ ഏകോപനത്തിൽ വരെ നിർണായകമായിരുന്ന
കോൺഗ്രസിലെ ‘ചായ് പേയ്’ ചർച്ചയായിരുന്നു തിരഞ്ഞെടുപ്പു കാലത്ത് സൈബർലോകത്ത് ചർച്ച. അതിനു കാരണം ഒരു ചെറു വിഡിയോയും. അതിങ്ങനെ. നിലമ്പൂരിലെ പ്രചാരണത്തിരക്കിനിടെ ചായക്കടയിൽ, മുതിർന്ന യുഡിഎഫ് നേതാക്കളുടെ തിരക്കിട്ട യോഗം. നീട്ടിയടിച്ച ഒരു ഗ്ലാസ് ചായ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് മുന്നിലേക്ക് എത്തുമ്പോൾ അദ്ദേഹം അത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മുന്നിലേക്ക് നീക്കുന്നു. രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഒത്തൊരുമയോടെ സംസാരിച്ചിരിക്കുന്ന ഈ ചെറുവിഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം വൈറലായി. കമന്റുകളിൽ ഭൂരിഭാഗവും കോൺഗ്രസിന്റെ മാറ്റത്തെ കുറിച്ചും ഈ ഐക്യം തുടരണം എന്ന അഭ്യർഥനയുമായിരുന്നു. യുഡിഎഫിലെ മാറ്റത്തിന്റെ തുടക്കം ഈ വിഡിയോയിൽ സമൂഹം കണ്ടു. കോൺഗ്രസും ഈ മാറ്റം കാണുന്നുണ്ടോ? സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരില്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ മികച്ച വിജയം നേടിയാണ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിനെ യുഡിഎഫിന് തിരിച്ചേൽപ്പിച്ചത്. ഈ ഫലം
‘മാഞ്ചസ്റ്റർ ഓഫ് ഇന്ത്യ’. അങ്ങനെയൊരു പേരുണ്ട് ലുധിയാനയ്ക്ക്. വസ്ത്രനിർമാണത്തിൽ മുന്നേറിയതിലൂടെയാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ നഗരം ലോക വ്യാവസായിക ഭൂപടത്തില്‍ സ്ഥാനം പിടിച്ചത്. ലുധിയാനയും മാഞ്ചസ്റ്ററിന്റെ അതേപാതയിലായിരുന്നു. ഇന്ത്യയിലെ വ്യവസായ വിപ്ലവത്തിന്റെ ചുവടുപിടിച്ച് വസ്ത്രനിർമാണ മേഖലയിൽ ലുധിയാന കുതിച്ചപ്പോൾ അതിനൊപ്പം നേട്ടംകൊയ്ത് ഒരാൾ കൂടിയുണ്ടായിരുന്നു. പ്രാൺ അറോറ. 1994ലാണ് അദ്ദേഹം റിതേഷ് സ്പിന്നിങ് മിൽസ് കമ്പനി സ്ഥാപിക്കുന്നത്. കമ്പനി പതിയെപ്പതിയെ വളർന്നു. ലുധിയാനയിലെ വസ്ത്രവ്യാപാര മേഖലയിൽ പിതാവ് കുതിച്ചപ്പോൾ മകൻ സഞ്ജീവ് അറോറ അതിനൊപ്പം റിയൽ എസ്റ്റേറ്റ് കൂടി കൂട്ടിച്ചേർത്തു. പഞ്ചാബിലെയെന്നല്ല, ഇന്ത്യയിലെതന്നെ ഒന്നാം നിര കമ്പനികളിലൊന്നായി അങ്ങനെ റിതേഷ് പ്രോപ്പർട്ടീസ് ആൻഡ് ഇൻഡസ്ട്രീസ് മാറുകയും ചെയ്തു. ഇന്ന് വിവിധ മേഖലകളിലായി 18 കമ്പനികളുണ്ട് ഈ ഗ്രൂപ്പിനു കീഴിൽ. വ്യവസായത്തിൽ വിജയങ്ങൾ സഞ്ജീവിന്റെ കൂടപ്പിറപ്പായിരുന്നുവെന്നുതന്നെ പറയാം. രാഷ്ട്രീയത്തിലും അതു തുടർന്നു.
ഒരു കടലിടുക്കു മാത്രമല്ല ഹോർമുസ്, ലോകത്തെത്തന്നെ ചലിപ്പിക്കുന്ന ഇന്ധനമൊഴുക്കിന്റെ പ്രധാന നാഡികളിലൊന്നു കൂടിയാണ്. അതുകൊണ്ടുതന്നെ ഈ കപ്പൽപാതയിലുണ്ടാകാവുന്ന ഏതു പ്രതിസന്ധിയും ലോകത്തെയാകെ ബാധിക്കും. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കു നേരേ യുഎസ് ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ ഹോർമുസ് കടലിടുക്കിലൂടെ (Strait of Hormuz) യൂറോപ്യൻ എണ്ണക്കപ്പലുകളെ കടത്തിവിടില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റവ്യൂഷനറി ഗാര്‍ഡ് കോർ (ഐആർജിസി) തീരുമാനിച്ചെന്ന സൂചന ലോകത്തെ ആശങ്കപ്പെടുത്തുന്നത് അതുകൊണ്ടാണ്. ഹോർമുസ് അടയ്ക്കാനുള്ള തീരുമാനം ഇറാനിയൻ പാർലമെന്റും പാസാക്കിയിരിക്കുന്നു. ഇറാന്റെ ദേശീയ പരമോന്നത രക്ഷാ കൗൺസിൽ കൂടി ഇതിന് അംഗീകാരം നൽകിയാൽ ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം നിലയ്ക്കും. ലോകത്തു മൊത്തം ഉൽപാദിപ്പിക്കപ്പെടുന്ന എണ്ണയുടെ ഏകദേശം 20% മുതൽ 30% വരെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽഎൻജി) വലിയൊരു ഭാഗവും ഈ കടലിടുക്കിലൂടെയാണു കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, ഖത്തർ, യുഎഇ, ഇറാൻ തുടങ്ങിയ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾക്കു ലോക വിപണിയിലേക്ക് എണ്ണയെത്തിക്കാനുള്ള പ്രധാന കപ്പൽപാത കൂടിയാണിത്. ഇവിടം അടയ്ക്കപ്പെട്ടാൽ, അല്ലെങ്കിൽ ഇതുവഴി പോകുന്ന കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ
ഒരിക്കൽ ഇറാന്റെ ആണവ മോഹങ്ങൾക്ക് ചിറകു വച്ചുകെട്ടിയ രാജ്യം ഒടുവിൽ ആ ചിറക് അരിയാനുമെത്തിയിരിക്കുന്നു. 1967ൽ ശീതയുദ്ധകാലത്ത് അമേരിക്കയാണ് ആദ്യ ആണവ റിയാക്ടർ ഇറാനു സമ്മാനിച്ചത്. സമാധാന ആവശ്യത്തിനായി ആണവോർജം ഉപയോഗിക്കാനായിരുന്നു ഇത്. ലഭിച്ച ‘വരം’ വിനാശകരമായ ആഗ്രഹങ്ങളിലേക്ക് ഇറാൻ തിരിച്ചുവിട്ടപ്പോൾ തടയാൻ അമേരിക്കതന്നെ ഒടുവിൽ ഇറങ്ങേണ്ടിവന്നു. ഇറാന്റെ മൂന്ന് ആണവനിലയങ്ങളെ അമേരിക്കൻ ബി–2 സ്പിരിറ്റ് ബോംബറുകൾ തകർത്തതിന്റെ പൊടിപടലങ്ങൾ അടങ്ങും മുൻപേ ഇനി അറിയേണ്ടത് ഒരു വലിയ ചോദ്യത്തിനുള്ള ഉത്തരമാണ്. ഇറാൻ ആണവ കേന്ദ്രങ്ങളിൽ പതിച്ച അമേരിക്കൻ ബോംബുകൾ ആണവവികിരണത്തിനു കാരണമാകുമോ? ഫോർദൊ, നതാൻസ്, ഇസ്ഫഹാൻ ആണവ നിലയങ്ങളിലേക്ക് യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്ന് ആണവ ചോർച്ചയുണ്ടായോ? ആണവചോർച്ചയുണ്ടായാൽ അത് ഗൾഫ് മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നു പറയുന്നത് എന്തുകൊണ്ടാണ്?
ഒരിക്കൽ ഇറാന്റെ ആണവ മോഹങ്ങൾക്ക് ചിറകു വച്ചുകെട്ടിയ രാജ്യം ഒടുവിൽ ആ ചിറക് അരിയാനുമെത്തിയിരിക്കുന്നു. 1967ൽ ശീതയുദ്ധകാലത്ത് അമേരിക്കയാണ് ആദ്യ ആണവ റിയാക്ടർ ഇറാനു സമ്മാനിച്ചത്. സമാധാന ആവശ്യത്തിനായി ആണവോർജം ഉപയോഗിക്കാനായിരുന്നു ഇത്. ലഭിച്ച ‘വരം’ വിനാശകരമായ ആഗ്രഹങ്ങളിലേക്ക് ഇറാൻ തിരിച്ചുവിട്ടപ്പോൾ തടയാൻ അമേരിക്കതന്നെ ഒടുവിൽ ഇറങ്ങേണ്ടിവന്നു. ഇറാന്റെ മൂന്ന് ആണവനിലയങ്ങളെ അമേരിക്കൻ ബി–2 സ്പിരിറ്റ് ബോംബറുകൾ തകർത്തതിന്റെ പൊടിപടലങ്ങൾ അടങ്ങും മുൻപേ ഇനി അറിയേണ്ടത് ഒരു വലിയ ചോദ്യത്തിനുള്ള ഉത്തരമാണ്. ഇറാൻ ആണവ കേന്ദ്രങ്ങളിൽ പതിച്ച അമേരിക്കൻ ബോംബുകൾ
ഏതു രാജ്യത്താണ് ജോലി ചെയ്യുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ ‘പേർഷ്യയിൽ’ എന്നു പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളികൾക്ക്. 1970കളിലും എൺപതുകളിലുമൊക്കെയായിരുന്നു അത്. അന്ന് അവരെ സംബന്ധിച്ചിടത്തോളം യാത്ര ഗൾഫിലേക്കല്ല, പേർഷ്യയിലേക്കായിരുന്നു. അക്കാലത്ത് സാമ്പത്തികമായി മികച്ച രീതിയിൽ നിലകൊണ്ടിരുന്ന രാജ്യം പേർഷ്യ ആയിരുന്നു എന്നതുതന്നെ കാരണം. ഇന്ന് ഇറാൻ എന്നറിയപ്പെടുന്ന പേർഷ്യ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ‘വലിയ’ നാഗരികതകളിൽ ഒന്നായിരുന്നു. സമ്പദ്സമൃദ്ധമായ ഭൂപ്രകൃതിയും പ്രകൃതിവിഭവങ്ങളും ഇറാനെ വലിയ ശക്തിയായി വളരാൻ സഹായിച്ചിരുന്നു. എന്നാൽ പലപ്പോഴും ഭരണകൂടം കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങൾ സമ്പദ്വ്യവസ്ഥയെ തളർത്തി. പെട്രോളിയവും പ്രകൃതി വാതകവും കൊണ്ട് സമ്പന്നമായ ഇറാൻ ആണവ ശക്തിയാവാൻ ശ്രമം തുടങ്ങിയതോടെ പക്ഷേ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തി രംഗത്തുവന്നു. വൈദ്യുതി ഉൽപാദനം, മെഡിക്കൽ ആവശ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ ആവശ്യങ്ങൾക്കാണ് തങ്ങളുടെ ആണവ പദ്ധതിയെന്ന് ഇറാൻ പറയുമ്പോഴും
നിലമ്പൂർ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു 1969ലെ കുഞ്ഞാലി വധം. ഒരു എംഎൽഎ വെടിയേറ്റു മരിച്ച അപൂർവ സംഭവം. നിലമ്പൂരിലെ വളർന്നുവരുന്ന കോൺഗ്രസ് നേതാവായ ആര്യാടൻ മുഹമ്മദിനെ അതിന്റെ ഉത്തരവാദിയാക്കി സിപിഎം മുന്നോട്ടുപോകുന്ന കാലത്താണ് 1980ൽ കോൺഗ്രസിലെ ആന്റണി വിഭാഗം ഇടതുമുന്നണിയിലെത്തുകയും ആര്യാടൻ മന്ത്രിയാകുകയും ചെയ്തത്. അക്കാലത്ത് നിലമ്പൂരിൽ പ്രസംഗിച്ച ഇഎംഎസ് കുഞ്ഞാലി വധത്തിൽ ആര്യാടന് പങ്കില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞു. ആ പ്രസംഗം ആര്യാടൻ വിഭാഗക്കാർ റിക്കോർഡ് ചെയ്തു സൂക്ഷിച്ചു. പിൽക്കാലത്ത് ആര്യാടൻ പലപ്പോഴും സരസമായി പറഞ്ഞതിങ്ങനെ:
ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം ഇരു രാഷ്ട്രങ്ങളിലും വലിയ നാശങ്ങള് വിതച്ച് എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യം ആക്രമിച്ചത് വഴി ലഭിച്ച മുന്‍തൂക്കം, ആയുധ മികവ്, ഒപ്പം മൊസാദിന്റെ പ്രാവീണ്യം ഇതെല്ലാം കാരണം എതിരാളിക്ക് മേല്‍ കൂടുതല്‍ നാശങ്ങള് വിതയ്ക്കുവാൻ ഇസ്രയേലിന് സാധിച്ചു. ഇസ്രയേൽ ആക്രമണത്തിൽ മുന്നൂറിനടുത്ത് ആളുകള്‍ കൊല്ലപ്പെട്ടതിനു പുറമേ ഇറാന്റെ ചില ആണവ നിലയങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇസ്രയേലിൽ ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ആശുപത്രികളിലും മിസൈലുകള്‍ വര്‍ഷിച്ചാണ് ഇറാന്റെ തിരിച്ചടി. യുദ്ധം സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകളിൽനിന്നു ചില വസ്തുതകള്‍ മനസ്സിലാക്കാം. ആദ്യഘട്ടത്തില്‍തന്നെ ഇറാനിലെ
Results 1-10 of 2601