ADVERTISEMENT

തിരുവനന്തപുരം∙ പൊഴിമുഖത്തെ മണല്‍നീക്കവുമായി ബന്ധപ്പെട്ട് മുതലപ്പൊഴിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫിസിന്റെ ജനാല അടിച്ചു തകര്‍ത്തു. ജനാല തകര്‍ത്തയാളെ പിടികൂടിയ പൊലീസിനെതിരെ പ്രതിഷേധക്കാര്‍ രംഗത്തെത്തി. മൂന്നു ദിവസമായി ഡ്രജിങ് നടത്താത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ വീണ്ടും പ്രതിഷേധം ശക്തമാക്കിയത്. 

രാവിലെ 11 മണിയോടെ തീരദേശ ഉപരോധമാണ് ആദ്യം തുടങ്ങിയത്. കല്ലുകളും മരങ്ങളും കൂട്ടിയിട്ട് റോഡ് ഉപരോധിച്ചു. ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും അധികൃതര്‍ തയാറാകാതെ വന്നതോടെ ഹാര്‍ബര്‍ അസി.എന്‍ജിനീയറുടെ ഓഫിസിലേക്കു പ്രതിഷേധക്കാര്‍ തള്ളിക്കയറുകയായിരുന്നു. ഇതിനിടെ ഒരാള്‍ ഓഫിസിന്റെ ജനാല അടിച്ചുതകര്‍ത്തു. ഇയാളെ പൊലീസ് പിടിച്ചുകൊണ്ടുപോയപ്പോള്‍ മോചിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.

English Summary:

Police clashed with protesters in Muthalapozhi over sand removal: The conflict escalated after the arrest of a protester who damaged government property, prompting further demonstrations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com