ADVERTISEMENT

ചൈനയും റഷ്യയും ചേർന്ന് ചന്ദ്രനിൽ ഒരു ആണവനിലയം സ്ഥാപിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. നാസയുടെ ആർട്ടിമിസ് ദൗത്യത്തിന് ഒരു വെല്ലുവിളി ഉയർത്തുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. ഈ സഹകരണത്തിലൂടെ ബഹിരാകാശ രംഗത്ത് ഒരു പുതിയ അധ്യായം തുറക്കുകയാണ് ഇരു രാജ്യങ്ങളും.

നീണ്ട ഇടവേളയ്ക്കു ശേഷം ചന്ദ്രനിലേക്കു വീണ്ടും മനുഷ്യനെ എത്തിക്കാനൊരുങ്ങുന്ന നാസ പദ്ധതിയാണ് ആർട്ടിമിസ്.അതേസമയം ഇതിനെ മറികടക്കുകയെന്ന ലക്ഷ്യത്തിൽ ബഹിരാകാശ രംഗത്തെ സഹകരണം പുനർനിര്‍വചിക്കുകയാണ് ചൈനയും റഷ്യയും.

റഷ്യയുമായി ചേർന്നു രാജ്യാന്തര ചാന്ദ്ര ഗവേഷണകേന്ദ്രം (ഐഎൽആർഎസ്) സ്ഥാപിക്കുകയാണ് ചൈനയുടെ ലക്ഷ്യം.ഈ ഗവേഷണ കേന്ദ്രത്തിനായി ചന്ദ്രനിൽ നിർമിക്കാനുദ്ദേശിക്കുന്ന ഒരു ആണവനിലയത്തിന്റെ പ്രാഥമിക രൂപരേഖ ചൈന അവതരിപ്പിച്ചു. 

17 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ പങ്കെടുത്ത യോഗത്തിൽ ദൗത്യത്തിന്റെ ചീഫ് എൻജിനീയർ ആണ് രൂപരേഖ അവതരിപ്പിച്ചത്. ചൈനയുമായി ചേർന്ന് 2035 നു മുൻപ് ആണവനിലയം സ്ഥാപിക്കുമെന്ന് റഷ്യൻ സ്പേസ് ഏജൻസി റോസ്കോസ്മോസും കഴിഞ്ഞവർഷം വെളിപ്പെടുത്തിയിരുന്നു. 

2030ൽ ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാൻ മാത്രമല്ല, അവിടെ സ്ഥിരം താവളം സ്ഥാപിക്കാനുമുള്ള ചാങ്–8 ദൗത്യത്തിനും ചൈന തയാറെടുക്കുകയാണ്. ഈ ദൗത്യം വിജയകരമാവുകയാണെങ്കിൽ ചന്ദ്രനിൽ സ്ഥിരമായ ഒരു മനുഷ്യസാന്നിധ്യം സ്ഥാപിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയും ഇടംപിടിക്കും.

English Summary:

China and Russia's ambitious plan to build a nuclear power plant on the moon challenges NASA's Artemis program, marking a significant shift in the global space race and lunar exploration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com