Activate your premium subscription today
റെയിൽവേ സ്റ്റേഷൻ കണ്ടാൽ വിമാനത്താവളം പോലെ, യാത്രയ്ക്ക് വിമാനത്തിലേതു പോലെ സുഖസൗകര്യങ്ങളുള്ള കോച്ചുകൾ, സേവനത്തിന് എയര്‍ഹോസ്റ്റസുമാരെ പോലുള്ള ഉദ്യോഗസ്ഥർ... കോടികൾ ചെലവിട്ട് മുഖം മിനുക്കുന്ന റെയിൽവേ സ്റ്റേഷനുകളും ആഡംബര സൗകര്യങ്ങളുള്ള വന്ദേഭാരത് എക്സ്പ്രസുമൊക്കെ കുറച്ചു വർഷങ്ങൾ കൊണ്ട് ഇന്ത്യന്‍ റെയിൽവേയ്ക്കുണ്ടായ അദ്ഭുതകരമായ മാറ്റങ്ങളാണ്. അപ്പോഴും, ട്രെയിനിൽ വിളമ്പുന്ന ഭക്ഷണത്തെപ്പറ്റിയുള്ള പരാതികൾക്കു മാറ്റമില്ല. രാജ്യത്ത് ഏറ്റവും തിരക്കേറിയ വന്ദേഭാരത് സർവീസ് നടത്തുന്ന കേരളത്തിൽനിന്നാണ് ഏറ്റവും കൂടുതൽ പരാതി റെയിൽവേക്കു ലഭിച്ചത്. ഒടുവിൽ ട്രെയിൻ യാത്രികരുടെ പരാതികൾ ഫലം കാണുകയാണ്.
തിരുവനന്തപുരം∙ മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരതിൽ (20631) വ്യാഴാഴ്ച രാവിലെ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് റെയിൽവേ ഡിവിഷനൽ മാനേജർക്ക് നോട്ടിസയച്ചു.
കണ്ണൂർ∙ മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപം മരം വീണതോടെ ട്രെയിൻ ഗതാഗതം താറുമാറായി. ഇതുവഴിയുള്ള ട്രെയിനുകൾ മൂന്നുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. രാവിലെ 5.45ന് എത്തേണ്ട മംഗളൂരു- തിരുവനന്തപുരം പരശുറാം 8.25നാണ് കാസർകോടുനിന്നു പുറപ്പെട്ടത്.
ന്യൂഡൽഹി ∙ തദ്ദേശീയമായി നിർമിച്ച 9000 കുതിരശക്തി ശേഷിയുള്ള ഇലക്ട്രിക് ട്രെയിൻ എൻജിൻ ഗുജറാത്തിലെ ദാഹോദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഫ് ചെയ്തു. ദാഹോദിൽ 3വർഷം മുൻപു പ്രധാനമന്ത്രി തറക്കല്ലിട്ട ഇലക്ട്രിക് ലോക്കോമോട്ടിവ് ഫാക്ടറിയിൽ ഉൽപാദിപ്പിച്ച ആദ്യ എൻജിനാണിത്. 4,500 മുതൽ 5,000 ടൺവരെ ഭാരം വഹിക്കാൻ കഴിയുന്ന ഒറ്റ എൻജിന് 120 കിലോമീറ്റർ വരെയാണു വേഗം. ചരക്കുനീക്കം സുഗമമാക്കാൻ പുതിയ എൻജിനുകൾ സഹായിക്കും. ജർമൻ കമ്പനിയായ സീമെൻസുമായി ചേർന്ന് 20,000 കോടി രൂപ ചെലവിലാണ് ദാഹോദിൽ ഫാക്ടറി സജ്ജമാക്കിയത്.
തിരുവനന്തപുരം ∙ ചാരവൃത്തി കേസില്‍ അറസ്റ്റിലായ യുട്യൂബ് വ്ലോഗർ ജ്യോതി മല്‍ഹോത്രയുടെ തിരുവനന്തപുരം യാത്രകള്‍ സംബന്ധിച്ച് പ്രാഥമിക വിവരശേഖരണം നടത്തി പൊലീസ്. ജ്യോതിയെ ചോദ്യം ചെയ്യുന്ന കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെങ്കില്‍ വിശദമായ അന്വേഷണം നടത്തി വിവരങ്ങള്‍ പങ്കുവയ്ക്കും. ജ്യോതിയുടെ വിഡിയോകള്‍ പരിശോധിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ തിരുവനന്തപുരത്ത് തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ അവര്‍ കൂടുതലായി സന്ദര്‍ശിച്ചുവെന്നു കണ്ടെത്തുകയോ പ്രമുഖവ്യക്തികളുമായി ബന്ധപ്പെട്ടുവെന്ന് തിരിച്ചറിയുകയോ ചെയ്താലാണ് പൊലീസില്‍നിന്നു വിശദവിവരങ്ങള്‍ തേടുക.
തിരുവനന്തപുരം / കൊച്ചി ∙ ചാരവൃത്തി കേസിൽ അറസ്റ്റിലായ യുട്യൂബ് വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തെപ്പറ്റി ആദ്യം ചെയ്ത വ്ലോഗ് 2023ൽ. വ്യത്യസ്ത സന്ദർഭങ്ങളിൽ കേരളം സന്ദർശിച്ചതിനെപ്പറ്റി ട്രാവൽ വിത്ത് ജോ എന്ന തന്റെ വ്ലോഗിലൂടെ വിഡിയോകൾ പങ്കുവച്ചിട്ടുണ്ട്.2023 ഓഗസ്റ്റിൽ തിരുവനന്തപുരത്ത് എത്തി മടങ്ങിയ ജ്യോതി, പിറ്റേമാസം വീണ്ടുമെത്തി. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കാനായിരുന്നു രണ്ടാം സന്ദർശനം. യാത്രയ്ക്കിടയിൽ അന്നു കേന്ദ്രമന്ത്രിയായിരുന്ന വി.മുരളീധരൻ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്തു.
തിരുവനന്തപുരം∙ തിരുവനന്തപുരം– ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ശുപാർശ ചെയ്തതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരം ഡിവിഷനിലെ എംപിമാരുടെ യോഗത്തിൽ അറിയിച്ചു. നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമാണത്തിനു നടപടി സ്വീകരിക്കുമെന്നും എറണാകുളം മാർഷലിങ് യാഡിൽ റെയിൽവേ ടെർമിനൽ പരിഗണനയിലാണെന്നും അധികൃതർ
തിരുവനന്തപുരം ∙ തിരുവനന്തപുരം– ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ശുപാർശ ചെയ്തതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരം ഡിവിഷനിലെ എംപിമാരുടെ യോഗത്തിൽ അറിയിച്ചു. നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമാണത്തിനു നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഹാരിസ് ബീരാനെയും ഹൈബി ഈഡനെയും അറിയിച്ചു. അങ്കമാലി–എരുമേലി ശബരി പാതയ്ക്കു സംസ്ഥാന സർക്കാർ പകുതി തുക പങ്കിടാൻ തയാറാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയാറാണെന്ന് ആന്റോ ആന്റണിയെ അറിയിച്ചു. വേളാങ്കണ്ണി ട്രെയിൻ പ്രതിദിനമാക്കണമെന്നും കോവിഡിനു മുൻപുണ്ടായിരുന്ന എല്ലാ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
പാലക്കാട്∙ ടൗൺ സ്റ്റേഷനിലെ പിറ്റ് ലൈൻ പ്രവർത്തനം തുടങ്ങിയാൽ പാലക്കാട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ പരിഗണിക്കുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വി.കെ.ശ്രീകണ്ഠൻ എംപിയെ അറിയിച്ചു. പിറ്റ് ലൈൻ നിർമാണം വൈകുന്നതിലുള്ള ശക്തമായ പ്രതിഷേധം എംപി യോഗത്തിൽ ഉന്നയിച്ചു. നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുന്നതായി അധികൃതർ വ്യക്തമാക്കി. പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ ട്രെയിനുകൾ ഇവിടെ നിന്ന് ആരംഭിക്കാനാകുമെന്നു ജനറൽ മാനേജർ പറഞ്ഞു. 26 കോച്ചുകളുടെ ലൈൻ ആണു നിർമിക്കുന്നത്.
തിരുവനന്തപുരം∙ ട്രെയിനുകളിൽ ഭക്ഷണ കരാർ നേടുന്ന കമ്പനികൾ ലാഭം കൊയ്യാൻ വേണ്ടി തിരഞ്ഞെടുക്കുന്നത് നിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണ സാധനങ്ങൾ. കാലാവധി കഴിഞ്ഞ ചപ്പാത്തിയും മറ്റ് ഉൽപന്നങ്ങളും കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നതിനാൽ അവ ഉപയോഗിച്ചു കൂടുതൽ ലാഭത്തിനാണ് കരാറുകാർ ശ്രമിക്കുന്നത്.
Results 1-10 of 515