Activate your premium subscription today
തിരൂരങ്ങാടി∙ കൂരിയാട്ട് സർവീസ് റോഡ് രണ്ടു ദിവസത്തിനകം തുറന്നുകൊടുക്കാൻ തീരുമാനമായി. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡാണ് തുറന്നുകൊടുക്കുക. മണ്ണിട്ട് ഉയർത്തിയ ആറുവരിപ്പാതയുടെ കുറേ ഭാഗം പൊളിച്ചുനീക്കിക്കഴിഞ്ഞു. ഇനി അടിപ്പാതയുടെ സമീപത്തെ 15 മീറ്ററോളം ഭാഗത്തെ മണ്ണുകൂടി നീക്കം ചെയ്യാനുണ്ട്. ഇന്നു
വണ്ടൂർ ∙ നാട്ടിലിറങ്ങി സ്വൈരവിഹാരം നടത്തുന്ന പന്നി, മയിൽ, കുരങ്ങ് എന്നിവയുടെ ശല്യത്തിൽ പൊറുതിമുട്ടി ജനം. പന്നിക്കൂട്ടങ്ങളുടെ കാഴ്ച ഇപ്പോൾ പകൽ പോലും പതിവാണ്. പുരയിടങ്ങളിലും കൃഷിയിടങ്ങളിലും കിഴങ്ങുവിളകൾ ഒന്നും നടാനാവാത്ത അവസ്ഥയാണ്. വലിയ വാഴകൾ പോലും കുത്തിമറിച്ചിടും. അങ്ങാടിയോടു ചേർന്ന പ്രദേശങ്ങളിലും
നിലമ്പൂർ∙ വികെ റോഡിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്നു താഴെവീണ്, പേരാമ്പ്ര പെരുവണ്ണാമൂഴി വലിയവളപ്പിൽ അജയ്കുമാർ (26) മരിച്ചു. മൈസൂരുവിൽ ബിബിഎ വിദ്യാർഥിയാണ്. പൊലീസ് പറയുന്നത്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൈസൂരുവിൽനിന്ന് അജയ്യും മൂന്നു സുഹൃത്തുക്കളും അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹിമവൽ ഭദ്രാനന്ദയ്ക്കാെപ്പം (തോക്കുസ്വാമി) 20നു നിലമ്പൂരിലെത്തി. ഭദ്രാനന്ദ നിലമ്പൂരിലും മറ്റുള്ളവർ വണ്ടൂരിലും മുറിയെടുത്തു. 21ന് അജയ്യും കൂട്ടുകാരും ഭദ്രാനന്ദയ്ക്കൊപ്പം ചേർന്നു.
കൊണ്ടോട്ടി ∙ റോഡിലെ കുഴികളും വെള്ളക്കെട്ടും മൂലം കൊണ്ടോട്ടി നഗരം ഗതാഗതക്കുരുക്കിൽ വലയുന്ന പ്രശ്നം പരിഹരിക്കാൻ ചേർന്ന യോഗത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം. കഴിഞ്ഞ വർഷം 23 ലക്ഷം രൂപയും അതിനു മുൻപ് 26 ലക്ഷം രൂപയും റോഡിന്റെ കുറ്റകുറ്റപ്പണിക്ക് ചെലവിട്ടു. മഴ തുടങ്ങിയതോടെ വീണ്ടും കുഴികളായി.
എടപ്പാൾ ∙ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ തകർന്നടിഞ്ഞ് പ്രധാന പാതകൾ, സഞ്ചരിക്കാൻ കഴിയാതെ നാട്ടുകാർ ദുരിതത്തിൽ. എടപ്പാൾ – പട്ടാമ്പി റോഡിലെ സ്ഥിതി ദയനീയമാണ്. പഴയ സർവീസ് സ്റ്റേഷന് സമീപം ചെറുതും വലുതുമായ ഒട്ടേറെ കുഴികളാണ് ഉള്ളത്. മഴ പെയ്ത് ഇവയിൽ വെള്ളം കെട്ടി നിൽക്കുന്നതോടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ
അങ്ങാടിപ്പുറം ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലം പരിസരത്തെ കുഴികളിൽ വീണ്ടും ക്വാറി വേസ്റ്റ് ഇട്ട് താൽക്കാലികമായി അടച്ചു. ഇത്തവണ മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിലാണ് കുഴികൾ അടയ്ക്കാൻ നടപടിയെടുത്തത്. ഇതിനകം ഒട്ടേറെ തവണ സന്നദ്ധ പ്രവർത്തകരും ട്രാഫിക് പൊലീസും പഞ്ചായത്തും കുഴികൾ ക്വാറി വേസ്റ്റും മണ്ണും ഇട്ട് അടച്ചതാണ്. ദിവസങ്ങൾക്കകം പഴയപടിയാകുമെന്നതാണ് സ്ഥിതി. റോഡിന്റെ തകർച്ച പരിഹരിക്കാനും കുഴികൾ സ്ഥിരമായി അടയ്ക്കാനും കട്ട പതിക്കുന്നതിനുള്ള നടപടിക്രമങ്ങളും ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്.
മങ്കട∙ മഞ്ഞളാംകുഴി അലി എംഎൽഎയുടെ സ്റ്റാഫ് ആണെന്ന് അവകാശപ്പെട്ടു ബാങ്ക് മാനേജരിൽനിന്നു പണം തട്ടാൻ ശ്രമിച്ച ആളെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കോക്കോതമംഗലം സ്വദേശി അഗ്രികൾചർ കോളനിയിൽ ബിനു (54)വിനെയാണു മങ്കട സിഐ അശ്വിൻ എസ്.കാരൻ മയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2024
നീന്തൽ പരിശീലനം വളാഞ്ചേരി ∙ കുട്ടികൾക്കു നീന്തൽ പരിശീലനത്തിനു വേദിയൊരുക്കി സന്നദ്ധ സംഘടന. കൊളമംഗലം സിഎഫ്സി ആർട്സ് ആൻഡ് സ്പോര്ട്സ് ക്ലബ് പ്രവർത്തകരാണ് നീന്തൽ പരിശീലന ക്യാംപിനു തുടക്കമിട്ടത്. നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദ് മുസ്തഫ ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി
മലപ്പുറം∙ നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് 11,077 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. 2016നുശേഷം ഇപ്പോഴാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. എൽഡിഎഫിന് മണ്ഡലത്തിൽ വീണ്ടും അടിതെറ്റി. സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായിരുന്ന പി.വി.അൻവറിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല.
നിലമ്പൂർ ∙ രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ടു മണിമുതൽ ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. ജൂൺ 19 നുള്ള വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാർഥികളിലെ പ്രമുഖർ
Results 1-10 of 10000