Activate your premium subscription today
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ. ഇതുസംബന്ധിച്ച് ഇന്ത്യക്ക് 4 കത്തുകൾ പാക്കിസ്ഥാൻ അയച്ചുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1947 ഓഗസ്റ്റ് ഏഴിന്, മൗണ്ട്ബാറ്റൺ പ്രഭുവിന്റെ വെള്ളി നിറത്തിലുള്ള ഡക്കോട്ടയിൽ കറാച്ചിയിലേക്കു യാത്ര തിരിക്കവേ, ഡൽഹിയെന്ന മഹാനഗരത്തിലേക്ക് ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി മുഹമ്മദലി ജിന്ന പറഞ്ഞു: ‘ഡൽഹിയിലേക്കുള്ള എന്റെ അവസാന നോട്ടമാണിത്’. ഹെൻറി സെക്ടർ ബോലിതോ എഴുതിയ ജിന്നയുടെ ജീവചരിത്രത്തിൽ ഈ രംഗം മിഴിവോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ജിന്നയെ കറാച്ചിയിൽ കാത്തിരുന്നത് ആരാധകരുടെ വൻകടലാണ്. നൂറുകണക്കിനു കാറുകളുടെ അകമ്പടിയോടെ ജിന്ന ഗവൺമെന്റ് ഹൗസിലേക്കു പോയി. പക്ഷേ, ഒരു വർഷവും ഒരു മാസവും കഴിഞ്ഞപ്പോൾ ശ്വാസകോശാർബുദം ബാധിച്ച് തളർന്നവശനായ ജിന്ന ബലൂചിസ്ഥാനിൽനിന്നു കറാച്ചിയിലെ മിലിറ്ററി വിമാനത്താവളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മിലിറ്ററി സെക്രട്ടറിയും നഴ്സും അല്ലാതെ മറ്റാരും കാത്തിരിക്കാനുണ്ടായിരുന്നില്ല. ജിന്നയെ സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ വീട്ടിലേക്കു കൊണ്ടുപോകുമ്പോൾ, വാഹനം ബ്രേക്ക്ഡൗൺ ആയി. മറ്റൊരു ആംബുലൻസ് കിട്ടാതെ പൊടിയിലും കൊടുംചൂടിലും ശ്വാസംമുട്ടി, കറാച്ചിയിലെ തിരക്കേറിയ പാതയോരത്ത് ആരോരുമറിയാതെ അദ്ദേഹം ഏറെനേരം കിടന്നു. രണ്ടുമണിക്കൂറിനു ശേഷമെത്തിയ റെഡ്ക്രോസ് ആംബുലൻസിൽ വീട്ടിലെത്തുമ്പോൾ അദ്ദേഹം മരണാസന്നനായിരുന്നു. അന്നു രാത്രി ജിന്ന അന്തരിച്ചു. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവിനുവേണ്ടി കാലം ഒരുക്കിവച്ച വിധിക്കു സമാനമായ ഒന്നാണ് ചരിത്രം ആ രാജ്യത്തിനു വേണ്ടിയും നീക്കിവച്ചത് എന്നതു യാദൃച്ഛികതയാവാം
ലഹോർ ∙ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 2023 ഓഗസ്റ്റ് 16ന് ക്രൈസ്തവ സമുദായത്തിനുനേരെ നടന്ന വ്യാപക അക്രമത്തിലെ മുഴുവൻ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ ഭീകരവിരുദ്ധ കോടതി വിട്ടയച്ചു. ഫൈസലാബാദ് ജില്ലയിലെ ജരൻവാലയിലെ 20 പള്ളികളും 80 ക്രൈസ്തവരുടെ വീടുകളും അന്നത്തെ അക്രമത്തിൽ തകർത്തിരുന്നു. വിധിയിൽ പാക്കിസ്ഥാൻ മനുഷ്യാവകാശ സംഘടന അതൃപ്തി അറിയിച്ചു. ആംനെസ്റ്റി ഇന്റർനാഷനലിന്റെ കണക്കനുസരിച്ച് തിരിച്ചറിയപ്പെട്ട 5213 അക്രമികളിൽ 380 പേർ മാത്രമാണ് അറസ്റ്റിലായത്.
ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് സുഖോയ് എസ്.യു–57ഇ സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ മുഴുവൻ സോഴ്സ് കോഡും കൈമാറാമെന്ന വാഗ്ദാനവുമായി റഷ്യ. യുഎസിൽനിന്ന് അഞ്ചാം തലമുറ എഫ്–35 വിമാനം വാങ്ങാനുള്ള ചർച്ചകളുമായി ഇന്ത്യ മുന്നോട്ടുപോകവെയാണ് ഒരു മുഴം മുൻപേ റഷ്യയുടെ നീക്കം. യുഎസ്–ഇന്ത്യ പ്രതിരോധ ബന്ധം ശക്തി പ്രാപിക്കുന്നതിനിടെ ഇന്ത്യൻ പ്രതിരോധ വിപണിയിൽ സ്വാധീനമുറപ്പിക്കാനുള്ള റഷ്യൻ നീക്കമായി ഇതിനെ വിദഗ്ധർ വിലയിരുത്തുന്നു. യുഎസിന്റെ എഫ്–35 യുദ്ധവിമാനങ്ങൾക്ക് ബദലായി റഷ്യ വികസിപ്പിച്ചതാണ് ഇരട്ട എൻജിനുള്ള സുഖോയ് എസ്.യു–57.
ന്യൂഡൽഹി∙ ഇന്ത്യ എതിർത്തിട്ടും, ഐഎംഎഫിനു പിന്നാലെ എഡിബിയും (ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്) പാക്കിസ്ഥാന് 80 കോടി ഡോളറിന്റെ സാമ്പത്തികസഹായം അനുവദിച്ചു. 30 കോടി ഡോളർ പോളിസി അധിഷ്ഠിത വായ്പയും 50 കോടി ഡോളർ വിവിധ പദ്ധതികൾക്കുള്ള സഹായവുമാണ്. എഡിബിയുടെ ‘റിസോഴ്സ് മൊബിലൈസേഷൻ റിഫോം പ്രോഗ്രാമി’ന്റെ ഭാഗമായാണു തുക അനുവദിച്ചത്.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചു വിശദീകരിക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം മലേഷ്യയിലെത്തിയതിനെ വിമർശിച്ച് പാക്കിസ്ഥാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ ജോൺ ബ്രിട്ടാസ് എംപി. പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങളെ തുറന്നു കാട്ടാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ആശയവിനിമയം ഫലപ്രദമായതിനാലാണ് പാക്ക് ഹൈക്കമ്മിഷന്റെ പ്രകോപനപരമായ പ്രസ്താവനയെന്ന് ജോൺ ബ്രിട്ടാസ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ഭീകരവിരുദ്ധ നടപടിയുടെ ഭാഗമെന്ന തരത്തിൽ പാക്കിസ്ഥാനെ ലോകരാജ്യങ്ങൾക്ക് മുൻപിൽ മോശമായി ചിത്രീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ശ്രമം ദുരുദ്ദേശ്യപരമാണെന്നും ഇന്ത്യ സ്വയം തീവ്രവാദത്തിന്റെ ഇരയായി ചിത്രീകരിക്കുകയാണെന്നുമായിരുന്നു മലേഷ്യയിലെ പാക്ക് ഹൈക്കമ്മിഷന്റെ പ്രസ്താവന.
പാക്കിസ്ഥാനിലെ ടിക്ടോക് താരവും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പതിനേഴു വയസ്സുകാരി സനാ യൂസഫ് വെടിയേറ്റു മരിച്ച വാർത്ത ചർച്ചയാകുമ്പോൾ അതൊരു ദുരഭിമാനക്കൊലയാണോയെന്ന് സംശയിക്കുന്നവരും കുറവല്ല. ഇസ്ലാമാബാദിലെ വീട്ടിലെത്തിയ ബന്ധുവാണ് സനയെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണു വിവരം. ഏവരെയും ആകർഷിക്കുന്ന തരത്തിലുള്ള
ഫെർഗാന (ഉസ്ബെക്കിസ്ഥാൻ) ∙ സെൻട്രൽ ഏഷ്യ വോളിബോൾ അസോസിയേഷന്റെ (കാവാ) നേഷൻസ് ലീഗ് ചാംപ്യൻഷിപ്പിൽ തുടർച്ചയായ നാലാം ജയത്തോടെ ഇന്ത്യൻ പുരുഷ ടീം ഇന്ത്യ ഫൈനലിൽ. കഴിഞ്ഞദിവസം നിലവിലെ ചാംപ്യൻമാരായ പാക്കിസ്ഥാനെ 3–0ന് കീഴടക്കിയ ഇന്ത്യ ഇന്നലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ വീഴ്ത്തിയത് കരുത്തരായ കസഖ്സ്ഥാനെ.
കറാച്ചി ∙ ഭൂചലനമുണ്ടായതിന്റെ മറവിൽ പാക്കിസ്ഥാനിലെ ജയിലിൽനിന്ന് 216 തടവുകാർ കടന്നുകളഞ്ഞു. ഇതിൽ 80 പേരെ വീണ്ടും പിടിച്ചു. കറാച്ചിയിലെ മാലിർ ജില്ലാ ജയിലിലാണ് സംഭവം.
ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാന് നൽകിയത് വൻ തിരിച്ചടിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേന വിക്ഷേപിച്ച ക്രൂയിസ് മിസൈലുകൾ, ഉപരിതല മിസൈലുകൾ എന്നിവയാണ് പാക്ക് വ്യോമസേനയെ നിഷ്പ്രഭമാക്കിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ആക്രമണത്തിൽ 6 പാക്ക് എയർഫോഴ്സ് യുദ്ധവിമാനങ്ങൾ, രണ്ട് ഹൈവാല്യു വിമാനങ്ങൾ, 10-ലധികം യുസിഎവികൾ (അൺമാൻഡ് കോംപാക്ട് ഏരിയൽ വെഹിക്കിൾ), ഒരു സി-130 ട്രാൻസ്പോർട്ട് വിമാനം എന്നിവ തകർക്കപ്പെട്ടതായാണ് റിപ്പോർട്ട്.
Results 1-10 of 1705