Activate your premium subscription today
തിരുവനന്തപുരം ∙ റോക്കറ്റിന്റെ ശേഷി കൂട്ടുന്ന സെമി ക്രയോജനിക് എൻജിനിലേക്ക് ഐഎസ്ആർഒ കൂടുതൽ അടുത്തു. സെമി ക്രയോജനിക് എൻജിന്റെ പവർ ഹെഡ് ടെസ്റ്റ് ആർട്ടിക്കിളിന്റെ (പിഎച്ച്ടിഎ) മൂന്നാം ഹോട്ട് ടെസ്റ്റ് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ (ഐപിആർസി) വിജയിച്ചു. എൻജിനെ മുന്നോട്ടുതള്ളാൻ സഹായിക്കുന്ന ത്രസ്റ്റ് ചേംബർ ഒഴികെ എൻജിൻ ഭാഗങ്ങളെല്ലാം ചേരുന്നതാണ് പിഎച്ച്ടിഎ. എൻജിൻ ജ്വലിക്കുമ്പോഴും പ്രവർത്തനത്തിന്റെ തുടക്കത്തിലും ഈ ഭാഗങ്ങൾ എങ്ങനെ ഒന്നിച്ച് പ്രവർത്തിക്കുന്നു എന്നാണ് എൻജിൻ 3 സെക്കൻഡ് പ്രവർത്തിപ്പിച്ച് ഹോട്ട് ടെസ്റ്റിൽ പരീക്ഷിച്ചത്.
ചെന്നൈ∙ ‘ഫസ്റ്റ് സ്റ്റേജ് പെർഫോമൻസ് നോർമാാാൽ’ എന്ന് നീണ്ടുവലിഞ്ഞ ശബ്ദം ഐഎസ്ആർഒ ദൗത്യങ്ങളിലെ ‘ഐശ്വര്യത്തിന്റെ സൈറൺ’ ആക്കി മാറ്റിയ ഗണേശൻ ഗൃഹദുരൈ വിരമിച്ചു. സതീഷ് ധവാൻ സ്പേസ് സെന്ററിലെ റേഞ്ച് ഓപ്പറേഷൻസ് ഡയറക്ടറായിരുന്ന അദ്ദേഹം 38 വർഷത്തെ സേവനത്തിനു ശേഷമാണ് പടിയിറങ്ങിയത്.
തിരുവനന്തപുരം ∙ ഇന്ത്യയുടെ വിശ്വസ്തനായ പടക്കുതിരയായ പിഎസ്എൽവി റോക്കറ്റിന് ഇത്തവണ വിനയായത് ഖര ഇന്ധന മോട്ടറിന്റെ തകരാറാണ്. റോക്കറ്റ് വിക്ഷേപണത്തറയിൽനിന്ന് ഉയരുന്നത് എസ്139 മെയിൻ കോർ എൻജിനും ചുറ്റുമായുള്ള 6 പിഎസ്ഒഎം–എക്സ്എൽ സ്ട്രാപ് ഓൺ മോട്ടറുകളും ഉപയോഗിച്ചാണ്. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന വികാസ് എൻജിനാണ് രണ്ടാംഘട്ടത്തിൽ റോക്കറ്റിനെ നയിക്കേണ്ടത്. തുടർന്ന് ഖര ഇന്ധനം ഉപയോഗിക്കുന്ന എച്ച്പിഎസ്3 എന്ന ഘട്ടമാണ്. ഈ മോട്ടറാണ് ഇന്നലെ വിക്ഷേപണം തകരാറിലാക്കിയത്.
ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-9 വഹിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച പിഎസ്എൽവി-സി61 ദൗത്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് ഐഎസ്ആർഒ . പുലർച്ചെ 5:59 ന് നടന്ന വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലെ തകരാറാണ് ദൗത്യം
ചെന്നൈ ∙ ഇഒഎസ് 09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി61 വിക്ഷേപണം ഇന്നു രാവിലെ 5.59ന് ശ്രീഹരിക്കോട്ടയിൽ നടക്കും. കൗണ്ട്ഡൗൺ തുടങ്ങി. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101–ാം വിക്ഷേപണമാണിത്. 18 മിനിറ്റിനുള്ളിൽ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കും. 5 നൂതന ഇമേജിങ് സംവിധാനങ്ങൾ ഉപഗ്രഹത്തിലുണ്ട്. രാജ്യത്തിന്റെ അതിർത്തി നിരീക്ഷിക്കാനും കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും ഇതുപയോഗിക്കും.
ശ്രീഹരിക്കോട്ട∙ ഐഎസ്ആർഒയുടെ 101–ാം വിക്ഷപേണത്തിനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ. ഞായറാഴ്ച രാവിലെ 5.59നാണ് പിഎസ്എൽവി സി-61ന്റെ വിക്ഷേപണം. ഇതിനായുള്ള കൗണ്ട്ഡൗൺ സ്പേസ് സെന്ററിൽ ആരംഭിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–09 (റിസാറ്റ് – 1ബി) നെ ആണ് പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കുക.
തിരുവനന്തപുരം ∙ മിസൈൽ നിർമാണം ലക്ഷ്യമിട്ടു തുടങ്ങിയ ബ്രഹ്മോസ് എയ്റോസ്പേസ് തിരുവനന്തപുരം ലിമിറ്റഡിന് (ബിഎടിഎൽ) മാതൃസ്ഥാപനത്തിൽനിന്നു കരാർ ലഭിക്കാൻ സ്വകാര്യ കമ്പനികളുമായി ടെൻഡറിൽ മത്സരിക്കണം. മിസൈൽ പൂർണമായി നിർമിക്കാൻ ശേഷിയുള്ള ബിഎടിഎലിന് 18 വർഷമായിട്ടും പുറത്തെ സ്ഥാപനങ്ങൾക്കു നൽകുന്ന പരിഗണന മാത്രമാണു മാതൃസ്ഥാപനമായ ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് (ബിഎപിഎൽ) നൽകുന്നത്.
പഹൽഗാമിൽ പാക്ക് ഭീകരർ വെടിയുതിർത്ത് വിലപ്പെട്ട ജീവനുകളെടുത്തതിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ തിരിച്ചടി ലോകം കണ്ടത് ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ്. സാധാരണ ക്യാമറകളുടെ കണ്ണെത്താത്ത രഹസ്യങ്ങളിലേക്ക് ആകാശത്തുനിന്നു കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയാണ് ഉപഗ്രഹങ്ങൾ. അതിർത്തി മേഖലയിലെ ഇന്ത്യയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ഐഎസ്ആർഒ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ പങ്ക് വലുതാണ്. ഈ ഉപഗ്രഹ നിരയിലേക്കാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുതിയതായി റിസാറ്റ്–1ബി ഉപഗ്രഹത്തെ നിയോഗിക്കുന്നത്. വലുപ്പം നോക്കിയാൽ ശരാശരി ലാർജ് എസ്യുവി വിഭാഗത്തിലെ കാറിനെക്കാൾ അൽപം ഭാരം കുറവാണ് റിസാറ്റ്–1ബി ഉപഗ്രഹത്തിന്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹ (എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്) ശൃംഖലയിൽ ഉൾപ്പെടുന്നതിനാൽ ഇഒഎസ്–09 എന്നും റിസാറ്റ്–1ബി വിളിക്കപ്പെടുന്നു. ശ്രീഹരിക്കോട്ടയിലെ
ന്യൂഡൽഹി ∙ രാജ്യസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന റഡാർ ഇമേജിങ് സാറ്റലൈറ്റ് വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. മേയ് 18ന് ശ്രീഹരിക്കോട്ടയിൽനിന്നാണ് റിസാറ്റ് –1ബി (RISAT-1B) എന്ന പേരിലുള്ള ഇഒഎസ്-09 വിക്ഷേപിക്കുന്നത്. പ്രാദേശിക സമയം രാവിലെ 6.59ന് പിഎസ്എൽവി–സി61 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. രാജ്യാതിർത്തി നിരീക്ഷണവും ദേശീയ സുരക്ഷ ശക്തിപ്പെടുത്തലുമാണ് ലക്ഷ്യം.
ന്യൂഡൽഹി ∙ ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായ സ്പേഡെക്സ് മിഷന്റെ രണ്ടാം ഘട്ടം ഐഎസ്ആർഒ പ്രഖ്യാപിച്ചു. ബഹിരാകാശത്തുവച്ച് 2 ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തും വേർപെടുത്തിയും നടത്തുന്ന ഡോക്കിങ് പരീക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച സ്പേഡെക്സിന്റെ രണ്ടാം മിഷൻ 3 വർഷത്തിനുള്ളിൽ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി.നാരായണൻ പറഞ്ഞു. 2024 ഡിസംബർ 30നു വിക്ഷേപിച്ച സ്പേഡെക്സ്– 01 (ചേസർ), സ്പേഡെക്സ്–02 (ടാർഗറ്റ്) ഉപഗ്രഹങ്ങൾ ജനുവരി 16ന് വിജയകരമായി ഡോക്കിങ് നടത്തിയിരുന്നു. രാജ്യത്തിന്റെ ഭാവി ബഹിരാകാശ സ്വപ്നങ്ങളായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ചന്ദ്രയാൻ 4 എന്നീ ദൗത്യങ്ങളിൽ നിർണായകമായിരുന്നു ഡോക്കിങ് സാങ്കേതികവിദ്യ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ആളില്ലാ ദൗത്യമായ ഗഗൻയാൻ 1 (ജി1) ഈ വർഷം അവസാനത്തോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. 3 ആളില്ലാ ദൗത്യങ്ങൾക്ക് ശേഷം 2027 ലാണ് മനുഷ്യനെ വഹിച്ചുള്ള ആദ്യ യാത്ര നടത്തുക. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും മന്ത്രി പറഞ്ഞു.
Results 1-10 of 741