മൂടിക്കെട്ടിയ മേഘങ്ങൾ നിറഞ്ഞ കാലാവസ്ഥയിലും കൊടുംമഴയിലും മഞ്ഞുമൂടിയ അവസ്ഥയിലും വെളിച്ചംപോലും കടക്കാൻ മടിക്കുന്ന വനമേഖലയിലുമെല്ലാം ക്വാളിറ്റി ചിത്രങ്ങൾ പകർത്താൻ നിലവിലെ സാറ്റലൈറ്റുകൾക്ക് പരിമിതികളുണ്ട്. എന്നാൽ ഇഒഎസ് 09 (റിസാറ്റ്–1 ബി) പറന്നുയരുന്നതോടെ അതിനു പരിഹാരമാവുകയാണ്. ഇന്ത്യ– പാക്ക്, ഇന്ത്യ–ചൈന അതിർത്തികളിൽ ഇന്റലിജൻസ് കണ്ണു തുറക്കുന്ന റിസാറ്റ്–1ബിയുടെ പ്രത്യേകതകൾ എന്തെല്ലാമാണ്? എങ്ങനെയാണ് അത് രാജ്യസുരക്ഷയ്ക്ക് ഇനി മുതൽക്കൂട്ടാകുന്നത്?
Representative Image. (Photo by Handout / Indian Space Research Organisation (ISRO) / AFP)
Mail This Article
×
പഹൽഗാമിൽ പാക്ക് ഭീകരർ വെടിയുതിർത്ത് വിലപ്പെട്ട ജീവനുകളെടുത്തതിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ തിരിച്ചടി ലോകം കണ്ടത് ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ്. സാധാരണ ക്യാമറകളുടെ കണ്ണെത്താത്ത രഹസ്യങ്ങളിലേക്ക് ആകാശത്തുനിന്നു കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയാണ് ഉപഗ്രഹങ്ങൾ. അതിർത്തി മേഖലയിലെ ഇന്ത്യയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ഐഎസ്ആർഒ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ പങ്ക് വലുതാണ്. ഈ ഉപഗ്രഹ നിരയിലേക്കാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുതിയതായി റിസാറ്റ്–1ബി ഉപഗ്രഹത്തെ നിയോഗിക്കുന്നത്.
വലുപ്പം നോക്കിയാൽ ശരാശരി ലാർജ് എസ്‌യുവി വിഭാഗത്തിലെ കാറിനെക്കാൾ അൽപം ഭാരം കുറവാണ് റിസാറ്റ്–1ബി ഉപഗ്രഹത്തിന്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹ (എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്) ശൃംഖലയിൽ ഉൾപ്പെടുന്നതിനാൽ ഇഒഎസ്–09 എന്നും റിസാറ്റ്–1ബി വിളിക്കപ്പെടുന്നു. ശ്രീഹരിക്കോട്ടയിലെ
English Summary:
Risat-1B: India's New Eye in the Sky, Enhancing India's Border Security and Disaster Response.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.