ADVERTISEMENT

കഴിഞ്ഞ 10 മാസത്തിനിടെ 1,124 രൂപയിൽ നിന്ന് വെറും 51 രൂപയിലേക്ക് നിലംപൊത്തിയ ജെൻസോൾ എൻജിനിയറിങ്ങിന്റെ (Gensol Engineering) ഓഹരികൾ ഇന്നുള്ളത് 5% ഉയർന്ന് അപ്പർ-സർക്യൂട്ടിൽ 56.64 രൂപയിൽ. കഴിഞ്ഞ ഒരുമാസത്തിനിടെ 57 ശതമാനവും ഒരുവർഷത്തിനിടെ 94 ശതമാനവും താഴേക്കുപോയ ഓഹരിയാണിത്. ഏകദേശം 4,000 കോടി രൂപയ്ക്കടുത്തായിരുന്ന വിപണിമൂല്യം ഇപ്പോഴുള്ളത് 215 കോടി രൂപയിലും. സെബിയുടെ (SEBI) ഇടപെടലിനെ തുടർന്ന് കമ്പനിയുടെ പ്രൊമോട്ടർമാരും സഹോദരങ്ങളുമായ അൻമോൽ സിങ് ജഗ്ഗി (Anmol Singh Jaggi), പുനീത് സിങ് ജഗ്ഗി (Puneet Singh Jaggi) എന്നിവർ രാജിവച്ചൊഴിഞ്ഞതാണ് ഇന്ന് ഓഹരിവില കയറാൻ കാരണം.

അൻമോൽ മാനേജിങ് ഡയറക്ടറും പുനീത് മുഴുവൻ-സമയ ഡയറക്ടറുമായിരുന്നു. പണംതിരിമറിയും ഓഹരികളിൽ കൃത്രിമമവും കണ്ടെത്തിയതിനെ തുടർന്ന് ജഗ്ഗി സഹോദരന്മാരെ കഴിഞ്ഞമാസം കമ്പനിയുടെ മാനേജ്മെന്റ് ചുമതല വഹിക്കുന്നതിൽ നിന്നും ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്നും സെബി ഇടക്കാല ഉത്തരവിലൂടെ വിലക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജി.

ഇലക്ട്രിക് വാഹന രംഗത്തും ഹരിതോർജ മേഖലയിലും പ്രവർത്തിക്കുന്ന കമ്പനിയാണ് ജെൻസോൾ എൻ‌ജിനിയറിങ്. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇലക്ട്രിക് ഓൺലൈൻ ടാക്സി കമ്പനിയായ ബ്ലൂസ്മാർടിന്റെ മാതൃസ്ഥാപനവുമാണിത്. ജഗ്ഗി സഹോദരന്മാർ‌ നടത്തിയ തട്ടിപ്പിനെ കുറിച്ചുള്ള വിശദാംശങ്ങൾ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു വായിക്കാം.

കമ്പനിയുടെ പണം സ്വന്തം പോക്കറ്റിലേക്ക്; കൈയോടെ പിടിച്ച് സെബി, 90% കൂപ്പുകുത്തി ഓഹരി, ആ ‘ജെൻസോൾ’ തട്ടിപ്പ് ഇങ്ങനെ

14-ാം നാളിലും തരിപ്പണമായി ജെൻസോൾ ഓഹരി; വിപണിമൂല്യത്തിൽ ഇടി‍ഞ്ഞത് 55%

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Gensol Engineering Shares Surge 5% After Promoter Resignations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com