ADVERTISEMENT

സിചുവാൻ∙ സിചുവാൻ പ്രവിശ്യയിലെ ഒരു സംഘം സ്കൂൾ വിദ്യാർഥികളുടെ ഗ്രൂപ്പ് ഫോട്ടോ സമൂഹമാധ്യമത്തിൽ തരംഗമായിരിക്കുകയാണ്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായിട്ടാണ് ഈ ഫോട്ടോയെ സൈബർ ലോകം വാഴ്ത്തുന്നത്. ജൂനിയർ സെക്കൻഡറി സ്കൂൾ പഠനം പൂർത്തിയാക്കിയതിന്റെ  പതിവുരീതിയിലുള്ള ആഘോഷം ഒഴിവാക്കി  50ലധികം വിദ്യാർഥികളും അധ്യാപകരും സ്കൂളിൽ നിന്ന് രണ്ട് കിലോമീറ്ററിലധികം നടന്ന് യിലോങ് പീപ്പിൾസ് ഹോസ്പിറ്റലിൽ എത്തിയാണ് ഈ ഫോട്ടോ എടുത്തത്. 

സഹപാഠിയായ  റെൻ ജുൻജി(15) യേയോടൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഈ ചിത്രമെടുത്ത് മണിക്കൂറുകൾക്ക് ശേഷം റെൻ ജുൻജി ഈ ലോകത്ത് നിന്ന് യാത്രയായി.

∙കാന്‍സറിനോട് പോരാട്ടം
നോൺ-ഹോഡ്ജ്കിൻ ലിംഫോമ എന്ന രോഗം ബാധിച്ച് റെൻ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി മറ്റൊരു നഗരത്തിലേക്ക് പോകേണ്ടി വന്നതിനാൽ റെനിന് സ്കൂൾ വിടേണ്ടിവന്നു. അടുത്ത കാലത്താണ് റെൻ ജന്മനാട്ടിലെ ആശുപത്രിയിൽ തിരിച്ചെത്തിയത്. സീനിയർ സെക്കൻഡറി സ്കൂൾ പ്രവേശന പരീക്ഷയ്ക്ക് ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ഈ ചിത്രമെടുത്തത്. അധ്യാപകൻ ഈ ആശയം മുന്നോട്ട് വച്ചപ്പോൾ തന്നെ കുട്ടികൾ സമ്മതിച്ചു. 

∙ഒരുമയുടെ നിമിഷം
സഹപാഠികളായ വിദ്യാർഥികളിൽ ചിലരാണ് റെന്റെ വാർഡിൽ പ്രവേശിച്ച് റെനിനെ സ്കൂൾ യൂണിഫോം ധരിക്കാൻ സഹായിച്ചത്. തുടർന്ന് ആശുപത്രിയിലെ കട്ടിൽ പുറത്തേക്ക് കൊണ്ടുവന്നു, അങ്ങനെ റെനും ഫോട്ടോയുടെ ഭാഗമായി. അവർ റെനിന്റെ ചുറ്റും നിന്ന്  പോസ് ചെയ്തു, സൗഹൃദത്തിന്റെയും പിന്തുണയുടെയും നിമിഷങ്ങൾ അവർ പകർത്തി.

 ഫോട്ടോയ്ക്ക് പുറമെ, വിദ്യാർഥികൾ റെന്നിന് സമ്മാനങ്ങളും, കൈകൊണ്ട് എഴുതിയ കത്തുകളും, എല്ലാ സഹപാഠികളും ഒപ്പിട്ട ഒരു ബാസ്കറ്റ്ബോളും നൽകി. ബാസ്കറ്റ്ബോളിൽ റെന്റെ പേര് എഴുതിയിരുന്നു. ഫോട്ടോ എടുത്തതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, അടുത്ത ദിവസം പുലർച്ചെ 4 മണിക്ക് റെൻ ഈ ലോകത്തോട് വിടവാങ്ങിയതിന്റെ ദുഖത്തിലാണ് ഇപ്പോൾ സൈബർ ലോകം

English Summary:

Heartwarming Graduation Photo in China: Students Support Critically Ill Classmate Ren Junjie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com