ADVERTISEMENT

ഡാലസ് ∙ ഡാലസിൽ  സംഘടിപ്പിക്കുന്ന ദേശീയ  വടംവലി മാമാങ്കത്തിന്റെ കിക്കോഫ് വൈകുന്നേരം 7 മണിക്ക് ഡാലസ് കേരള അസോസിയേഷനിൽ വച്ച് നടന്നു. കേരള അസോസിയേഷൻ ഓഫ് ഡാലസ്, ഇന്ത്യ കൾചറൽ എജ്യുക്കേഷൻ സെന്റർ സംയുക്തമായിട്ടാണ്  ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. വടംവലി മത്സരത്തിന്റെ കിക്കോഫ് പ്രശസ്ത സിനിമാതാരം ദിലീഷ് പോത്തൻ നിർവഹിച്ചു. മത്സരത്തിന് എല്ലാ ആശംസകളും അദ്ദേഹം നേർന്നു.

ഗാർലൻഡ് ബെൽറ്റ് ലൈനിലുള്ള  കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ആണ് കിക്കോഫ് സമ്മേളനം സംഘടിപ്പിച്ചത്. പ്രസിഡvdറ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. 1976 ആരംഭിച്ച കേരള അസോസിയേഷൻ രണ്ടാമത്തെ തവണയാണ്  ഒരു നാഷനൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ജൂൺ 24 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുകയെന്നു  പ്രസിഡന്റ് പറഞ്ഞു.

ഗാർലൻഡ് സെന്റ് തോമസ് സിറോ മലബാർ ചർച്ച് പാർക്കിങ് ലോട്ടിലാണ്  വടംവലി മത്സരത്തിന് അരങ്ങൊരുങ്ങുന്നത്. പുരുഷന്മാരുടെയും വനിതകളുടെയും ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ന്യൂയോർക്ക്, ഷിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രദീപ് നാഗനൂലിൽ പറഞ്ഞു. ചടങ്ങിൽ മെമ്പർഷിപ് ഡയറക്ടർ വിനോദ് ജോർജ്, ആർട് ഡയറക്ടർ സ്ബി ഫിലിപ്പ്, ടോമി നെല്ലുവേലിൽ, റ്റിജോ, മെഗാ സ്പോൺസർ രാജൻ ചിറ്റാർ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.

പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, സെക്രട്ടറി മൻജിത് കൈനിക്കര, ട്രഷറർ ദീപക് നായർ, കേരള അസോസിയേഷൻ, ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് വടംവലി മത്സരത്തിന്റെ ചുക്കാൻ പിടിക്കുന്നത്. ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോർട്ടുകളും കലാപരിപാടികളും ചേർന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത്. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളറും രണ്ടാം സമ്മാനമായി 2000 ഡോളറും മൂന്നാം സമ്മാനമായി 1000 ഡോളറും നാലാം സമ്മാനമായി 500 ഡോളറും ലഭിക്കും.

English Summary:

Dallas Kerala Association organized tug of war and Dileesh Pothan, film actor in malayalam industry inaugurated the competition.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com