Activate your premium subscription today
കയ്റോസ് എന്ന നോവലിലുടനീളം ഈ അനിശ്ചിതത്വമുണ്ട്. കത്തറീനയും ഹാൻസും മാത്രമല്ല വായിക്കുന്നവരെയും കഥാപാത്രങ്ങളാക്കുന്നുണ്ട് ഈ നോവൽ. അതീവ ലളിതമായ ഘടനയിൽ അതി സങ്കീർണമായ മാനസിക വ്യാപാരങ്ങൾ അടക്കം ചെയ്താണ് ആഖ്യാനം പുരോഗമിക്കുന്നത്.
കാലങ്ങളായി അടിച്ചമർത്തപ്പെട്ട ജനത എന്ന നിലയിൽ സ്ത്രീയെ അടയാളപ്പെടുത്താതെ പോയ ചരിത്രത്തിൽ, ഐതിഹ്യത്തിൽ, കഥയിൽ, വാമൊഴിയിൽ, വരമൊഴിയിൽ അല്ലോഹലന്റെ കഥ വേറിട്ട് നിൽക്കുന്നത് ശക്തരായ, ധീരരായ സ്ത്രീകളുടെയും കഥകൾ വരച്ചു വെച്ചത് കൊണ്ടാണ്.
മലയാളി സാമൂഹിക ഘടനയിലെന്ന പോലെ ആൺ–പെൺ ബന്ധങ്ങളിലും നിലനിൽക്കുന്ന പുരുഷാധികാര പ്രവണതയ്ക്കെതിരെ പ്രതിരോധിച്ചതിന്റെ പേരിൽ സ്ത്രീത്വം കുറഞ്ഞവൾ എന്ന ആരോപണത്തിന് വിധേയമായിട്ടുണ്ട് ജെ.ദേവിക. അധികാരി ബുദ്ധിജീവിയുടെ ജ്ഞാനാധികാരം
റിയുനോസ്കി അകുതഗാവയുടെ ‘കാപ്പ’ എന്ന ചെറുനോവൽ, ജാപ്പനീസ് സാഹിത്യത്തിലെ ആക്ഷേപഹാസ്യത്തിന്റെ മകുടോദാഹരണങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 1927ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി, കാലാതീതമായ പ്രമേയങ്ങളിലൂടെയും സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെയും, ഇന്നും വായനക്കാരെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും
ഇതുവരെ എഴുതിയ എല്ലാ കൃതികളിലും സ്വന്തം കയ്യൊപ്പ് ചാർത്തി, അഗാധമായ ചിന്തയുടെ വെളിച്ചം കാണിച്ച എം.പി. ലിപിൻ രാജിന്റെ പുതിയ കൃതിയാണ് ആന്റി കർമ. മികച്ചൊരു നോവലിന്റെ സ്ഫുരണം കാട്ടിയ മാർഗരീറ്റയ്ക്കു ശേഷമെത്തുന്ന കൃതി.
സരോജിനി അമ്മ ജീവിതത്തിന്റെ വഴികൾ നടന്നു തന്നെയാണ് കയറിയത്. ഓരോ ചുവടും മുന്നോട്ടുവച്ചത് ആത്മാർഥതയോടെ. നിരന്തരം അധ്വാനിക്കുന്നതിൽ ഒരിക്കൽപ്പോലും അലസത കാട്ടിയില്ല. സ്വന്തം ജോലികൾ മറ്റാരെയും ഏൽപിച്ചില്ല. വഴിയിലെ ഇരുട്ട് കണ്ട് അമിതമായി ഭയപ്പെട്ടില്ല.
പറഞ്ഞു തീരാത്ത എന്തെല്ലാമോ ഉണ്ടല്ലോ ഇതിൽ എന്ന തോന്നൽ ബാക്കി വെച്ചാണ് ഓരോ കവിതയും നാം വായിച്ചവസാനിപ്പിക്കുക. ഇനിയും ഒരുപാട് പറയാൻ, കവി വീണ്ടും അക്ഷരങ്ങളിലേക്ക് ഓടിയടുക്കട്ടെ. അതുവരെ നീറാനുള്ളത് ഈ പുസ്തകത്തിലുണ്ട്.
രണ്ടു ഹൃദയങ്ങൾ പരസ്പരം കണ്ടെത്തുന്ന പ്രണയ സമുദ്രത്തിന്റെ ആഴത്തിലും ലോകത്തിനു വേണ്ടിയുള്ള പ്രാർഥനയുടെ പവിഴപ്പുറ്റ് കണ്ടെത്തുക അനായാസമല്ല. ഓർക്കാൻ, ജീവിക്കാൻ, മരിക്കാനും പ്രണയത്തിന്റെ വാടാത്ത വസന്തമണ്ടെങ്കിലും കരിഞ്ഞ പൂക്കളെ പരിഗണിക്കാൻ മനുഷ്യത്വം വേണം. നഗരമേലാപ്പിൽ സുരക്ഷിതയായിരിക്കുമ്പോഴും നാട്ടിലെ
ആഴക്കടലിലെ ഇരുട്ട്. അതിനു മീതേ തിരമാല. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതേ കാർമേഘം. അങ്ങനെ, ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ.. സ്വന്തം കൈ പുറത്തേയ്ക്കു നീട്ടിയാൽ അതു പോലും കാണാനാവാത്ത കൂരിരുട്ട്. അല്ലാഹു വെളിച്ചം നൽകാത്തവർക്ക് പിന്നെ വെളിച്ചമേയില്ല! ഒരു നാടു മുഴുവൻ സ്നേഹിച്ച, ആദരിച്ച
നോവൽ എന്നതിനേക്കാൾ ഓർമകളെക്കുറിച്ചൊരു പ്രബന്ധമാണ് ടൈം ഷെൽറ്റർ; 2023ൽ ബുക്കർ പുരസ്കാരം നേടിയ പുസ്തകം. നോവൽ പോലെ കഥാപാത്രങ്ങൾ, സംഭാഷണം, സവിശേഷ ചരിത്ര, ജീവിത പശ്ചാത്തലം എന്നിവ ഈ പുസ്തകത്തിൽ ഇല്ല.
കടത്തുതോണി പോയ ശേഷം ബാക്കിയായ ഇരു കരകളുടെ രഹസ്യവും പരസ്യവുമായ ഭാഷണമാണ് മോഹനകൃഷ്ണന്റെ ചൂളം വിളി പോലുള്ള കവിതകൾ. തുഴയെ ഒരു കൊടിയാക്കി ഉയർത്തിപ്പിടിച്ച് പിന്നെ ഒരു വടിയാക്കി കുത്തിപ്പിടിച്ച് തോണി നടന്നുമറഞ്ഞു. ഈ കളിക്ക് ഇനി ഞാനുമില്ലെന്ന് പുഴയും പറന്നുപോയി. അങ്ങനെയാണ് ഇരുകരകൾ മാത്രമായത്. അവർക്ക്
നാലു വരകൾ കൊണ്ട് ചതുരമുണ്ടാക്കുക പ്രയാസമാണെന്നതിൽ തുടങ്ങി നാലു വരകളില്ലാതെ ചതുരമുണ്ടാക്കുക പ്രയാസമാണെന്നതു വരെ 41 കവിതകളുടെ ചതുരത്തിൽ തന്നെയാണ് ഇപ്പോഴും. ഈ ദിവസങ്ങളിൽ മറ്റൊന്നും വായിച്ചിട്ടേയില്ല. മറ്റൊന്നിലേക്കും വിട്ടില്ല എന്നാണു പറയേണ്ടത്. വായിച്ചുതീർന്നെന്ന് അവകാശപ്പെടുന്നില്ല.
വൈക്കം ജെട്ടിയിൽ ഇറങ്ങിയ ഗാന്ധിയെ ബഷീർ എന്ന കുട്ടി തൊട്ട നിമിഷത്തെയാണ് കവിത വീണ്ടെടുക്കുന്നത്. വാഴ്ത്തപ്പെടേണ്ടവനോ എന്നതുമാറി വീഴ്ത്തപ്പെടേണ്ടവനോ ഗാന്ധി എന്ന ചിന്തയ്ക്ക് ശക്തിയാർജിക്കുന്ന കാലത്താണ് നിഷ്കളങ്കതയുടെ ഒരു നിമിഷത്തെ പ്രതീകവൽകരിച്ച്
സമ്മർ ഇൻ ബത്ലഹമിലെ പൂച്ചയെ കുറിയർ ചെയ്തത് ആരായിരിക്കും? പ്രാഞ്ചിയേട്ടനും പോളിയും ഒരുമിച്ചെഴുതിയ പത്താം ക്ലാസ് രണ്ടാളും പാസായി കാണുമോ? ഇങ്ങനെ ചില ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ അവശേഷിപ്പിച്ചു കടന്നുപോകുന്ന എത്രയോ സിനിമകൾ നമുക്കുണ്ട്. കാഴ്ചയിലെ കൊച്ചുണ്ടാപ്രിയും അമ്പിളിയും വീണ്ടും കണ്ടുമുട്ടുമോ?
സാമൂഹിക ജീവിതത്തിലെ രാഷ്ട്രീയത്തിന്റെ നൃശംസതയെ ദയയില്ലാതെ ആക്രമിക്കുന്ന എഴുത്തുകാരൻ ജീവിതത്തിന്റെ ആർദ്രത ഇല്ലാതാക്കുന്ന ഇരുട്ടിനെതിരെയാണ് മറ്റു കഥകളിൽ വാക്കുകളുടെ മുന കൂർപ്പിക്കുന്നത്. അനായാസമായും സ്വാഭാവികമായുമാണ് സിവിയുടെ ഓരോ കഥയും തുടങ്ങുന്നത്.
കാൽപനിക ഭാഷയിലാണ് പ്രഭാവർമ ഷഡ്കാലം രചിച്ചത്. വാചാലത ഒഴിവാക്കി ആറ്റിക്കുറുക്കിയ ഭാഷ വായന അനായാസമാക്കുന്നു. ഏതു തലമുറക്കാർക്കും പൂർണമായി ആസ്വദിച്ചു വായിക്കാം. ഭാഷയിലോ ശൈലിയിലോ സങ്കീർണത ഇല്ല.
ആ നമ്പരിൽ ഏഴു കൊല്ലത്തിനിടെ ഏഴായിരം തവണ വിളിച്ചു. ഒരിക്കൽപ്പോലും ആരും അറ്റൻഡ് ചെയ്തില്ല. സുദീർഘമായ ഏഴു കൊല്ലം. ദിവസം മൂന്നു തവണയിൽ അധികം. ഹൃദയമിടിപ്പ് കൂട്ടിയ ആദ്യ വർഷങ്ങൾ. ആരോഹണം. പൊട്ടിത്തെറിക്കാൻ പാകമായ ഹൃദയം ഓരോ തവണയും പൂർണമായിട്ടല്ലെങ്കിലും മുൻ നിലയിൽ എത്തി. വീണ്ടും ഉത്തരം കിട്ടാത്ത വിളികൾ.
വാക്കുകളെ വെറും ആശയങ്ങൾ കൈമാറാനുള്ള ഉപാധികളായി കാണാതെയാണ് രാഹുലിന്റെ സമീപനം. അതിനാൽ തന്നെ, പലപ്പോഴും അവരുടെ വരികൾ വാക്കിന്റെ അക്ഷരരൂപം വിട്ടുപോകുന്നു – ശബ്ദമായി, കാഴ്ചയായി, അനുഭവമായി പുനർജനിക്കുന്നു.
എന്റെ സമ്പൂർണ അവസാനമാണിത്; എന്റേതായിരുന്ന എല്ലാറ്റിന്റെയും. ഇനി ഒന്നും എന്നിൽ അവശേഷിക്കുന്നില്ല. വീണ്ടും ജനിക്കാൻ വേണ്ടി ഒന്നും അവശേഷിക്കാത്തതിനാൽ പുനർജൻമം എന്ന ഭാവനയിലൂടെ ഒന്നും തിരിച്ചുവരാനും പോകുന്നില്ല. എഴുന്നേൽക്കാൻ അവസാന ശ്രമം കൂടി നടത്തി പരാജയപ്പെട്ട് അജിത കിടക്കയിലേക്കു വീണു; ജീവനില്ലാതെ.
കാണപ്പെടാതെ, തിരിച്ചറിയപ്പെടാതെ പോകുന്ന സാധാരണക്കാരുടെയും ദലിത് ക്രിസ്ത്യൻ സ്ത്രീകളുടെയും ജീവിതത്തിന്റെ ഭാഷ്യമാണ് സജിൻ പി.ജെയുടെ ആദ്യ കവിതാസമാഹാരം 'മറിയാമ്മേ നിന്റെ കദനം'. അധികാരഘടനകൾ തുടർന്നുപോരുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടുകയും ഇരകളായി പുറത്ത് തള്ളപ്പെട്ട ജീവിതങ്ങളോട് ഐകദാർഢ്യം പ്രകടിപ്പിക്കുകയും
അൻപതു വർഷം മുൻപുവരെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം റബർ വികല്പമായ വരകളെ മായ്ച്ചു കളയാൻ പോന്ന ഒരു വസ്തു മാത്രമായിരുന്നു. എന്നാൽ ഈ നാണ്യവിളയുടെ അനന്തസാധ്യതകൾ മുന്നിൽ കണ്ട് 1947ൽ കോട്ടയത്ത് സ്ഥാപിതമായ റബർ ബോർഡ് പ്ലാറ്റിനം ജൂബിലി പിന്നിടുമ്പോഴും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള മിഥ്യാധാരണകൾ
കൊമ്പത്തി, പുതിയൊരു കാടാണ് അവതരിപ്പിക്കുന്നത്. കാടിനോരം ചേർന്ന് ജീവിക്കുന്നവരുടെ സുതാര്യമായ മനസ്സും. പ്രകൃതിയും സ്ത്രീയും എന്നും ഒരേ വിധി പങ്കുവയ്ക്കുന്നു; കയ്യേറ്റക്കാരൻ ആധിപത്യത്തിന്റെ ദുർവിധിയും. സൗമ്യമെങ്കിലും ശക്തമായാണ് മിനി ആ ലോകം പൊളിക്കുന്നത്.
‘ജനനത്തിനും മരണത്തിനുമിടയിൽ മൂന്നാമത് ഒരിടമുണ്ട്. ആ നിഗൂഢതയുടെ പേരാണ് കാണായ്മ’ - പി.എഫ്. മാത്യൂസ് ഭൂപടത്തിൽ നിന്നു തന്നെ മാഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൊച്ചു തുരുത്ത്. അവിടെ നിന്നും അപ്രത്യക്ഷരാകുന്ന കുറച്ചു മനുഷ്യർ. അവരെല്ലാം എവിടേക്കാണ് മറഞ്ഞു പോകുന്നത്? ആരും കാണാത്ത മറ്റൊരിടത്തേക്കോ? അതോ ജീവിതത്തിൽ
ആധുനികതയുടെ വരണ്ട യാഥാർഥ്യങ്ങളിലേക്കാണ്ടു കൊണ്ടിരിക്കുന്ന സമകാലിക കവിതയിലേക്ക് മാന്തളിർ മണമുള്ള കാവ്യശില്പവുമായി പടർന്നു കയറാനൊരുങ്ങുകയാണ് യുവ എഴുത്തുകാരി ഗൗരി ജെല. ആശയ നൈർമ്മല്യവും ഇംഗ്ലിഷ് ഭാഷാലാവണ്യവും ഒത്തിണങ്ങിയ അൻപതു കവിതകൾ ലൊറാന്തസിൽ തണൽ വിടർത്തുന്നു. ഗൃഹാതുരത്വം, പ്രണയം, മാതൃത്വം, വിരഹം,
ഗുരു നിത്യയുടെ ലോകപര്യടനങ്ങളുടെ വ്യക്തമായ വിവരങ്ങൾ ഈ പുസ്തകത്തില് ലഭ്യമാണ്. ഈ ഗ്രന്ഥത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിന്റെ സത്യസന്ധമായ അവതരണമാണ്. ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി ലോകം നന്നാകാൻ ഇറങ്ങിയ വിദ്യാർഥി,
Results 1-25 of 887