കെപിസിസിയുടെ അധ്യക്ഷനായി സ്ഥാനമേറ്റ സണ്ണി ജോസഫ് എംഎൽഎ മലയോര മേഖലയിൽനിന്നുള്ള ആളായതിനാൽ ‘മലങ്കൾട്ട് ’ എന്ന പദപ്രയോഗത്തിലൂടെ പരോക്ഷമായെങ്കിലും വേർതിരിച്ചു നിർത്തുകയോ പ്രത്യേക കരുതൽ നൽകുകയോ ചെയ്യുന്നതിന്റെ യുക്തിയെന്താണ്?
മണ്ണിനോടും മൃഗങ്ങളോടും പൊരുതിയുള്ള ദുസ്സഹ ജീവിതം പുതുതലമുറയ്ക്കു വേണ്ടെന്നു തീരുമാനിച്ച മലയോരത്തെ മാതാപിതാക്കൾ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള സകല സാഹചര്യങ്ങളുമൊരുക്കി. അവരിൽപലരും നഴ്സിങ് ജോലി തിരഞ്ഞെടുത്ത് വിദേശ രാജ്യങ്ങളിലേക്കു ചേക്കേറിയത് അവരെ സാമ്പത്തികമായും ഉന്നതിയിലെത്തിച്ചു.
(Representative image by EyeEm Mobile GmbH/istockphoto)
Mail This Article
×
പകരംവയ്ക്കാനാവാത്ത സ്നേഹം, അതാണവരുടെ കരുത്തും കരുതലും. പക്ഷേ കേൾക്കേണ്ടിവരുന്നതോ കരളുകരയിക്കും ചോദ്യങ്ങൾ. ‘ആഹ് നീയൊക്കെ ഇപ്പോഴും വള്ളിയിൽ തൂങ്ങിയാണോ വരുന്നേ?’, ‘അല്ല, പ്രേം നസീർ മരിച്ചതൊക്കെ നിങ്ങൾ അറിഞ്ഞായിരുന്നോ?’, ‘ഇന്ത്യയ്ക്കു സ്വാതന്ത്ര്യമൊക്കെ കിട്ടി കേട്ടോ...’ എന്നിങ്ങനെ നാട്ടുകാര്യങ്ങളൊന്നും അറിയാറില്ലെന്ന മുൻധാരണയോടെയുള്ള ചില ‘തമാശച്ചോദ്യങ്ങൾ’ സ്ഥിരമായി കേൾക്കേണ്ടി വന്നവർ, ഇപ്പോഴും കേൾക്കുന്നവർ. മറുപടിയൊന്നുമില്ലാതെ വെളുക്കെച്ചിരിച്ച് പ്രതികരണം അവസാനിപ്പിക്കും അവരിൽ പലരും. അതിനേ അവർക്കുപറ്റൂ, അത്രയേറെ നിഷ്കളങ്കരാണവർ.
പരിഷ്കാരങ്ങൾ വൈകി മാത്രം എത്തിച്ചേരുന്ന ചില നാട്ടിടങ്ങളുണ്ട്, അവിടെ പുരോഗമന ചിന്തകൾ അത്രകണ്ട് പരിചയമില്ലാത്ത ചില ആളുകളുമുണ്ട്. നഗരത്തിന്റെ തിരക്കുകളിലേക്കെത്തുമ്പോൾ മാത്രം പല കാര്യങ്ങളും കേട്ടുപരിചയിക്കുന്ന, കണ്ടറിയുന്ന, പരീക്ഷിച്ചു നോക്കുന്ന നിഷ്കളങ്കരായ ഒരുപറ്റം മനുഷ്യർ. അവർക്കിടയിൽ പക്ഷേ അളവും അതിരുമില്ലാത്ത സ്നേഹമുണ്ട്, കളങ്കമില്ലാത്ത കരുതലുണ്ട്, പങ്കുവയ്ക്കലിന്റെ ഹൃദയമുണ്ട്, മനസ്സിലാക്കലിന്റെ നന്മയുണ്ട്.
English Summary:
Beyond Malancult: The Challenges and Identity of Kerala's Hill People, Examining the Marginalization of Hill Communities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.