കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി പാർലമെന്റിന്റെ മേശപ്പുറത്തുവച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ ഇന്ത്യയുടെ ശ്രദ്ധേയ നേട്ടമായി എടുത്തുപറഞ്ഞത് ഐപിഒ വിപണിയുടെ കുതിപ്പിനെ പറ്റിയായിരുന്നു. പക്ഷേ, ആത്മവിശ്വാസം കൊടിമുടി കയറുന്നതിന് പകരം കണ്ടത് നിരാശ. മാർച്ചിൽ ഒറ്റ മുഖ്യധാരാ (Mainboard) ഐപിഒ (പ്രാരംഭ ഓഹരി വിൽപന) പോലും നടന്നില്ല. 2023 ഫെബ്രുവരിക്കു ശേഷം അങ്ങനെയൊരു അനുഭവം ഇന്ത്യയിൽ ആദ്യം. ഇക്കഴിഞ്ഞ ആഴ്ചയിലെ (ഏപ്രിൽ മൂന്നാം വാരം) സ്ഥിതിയും മറിച്ചല്ല. മുഖ്യധാരാ വിഭാഗത്തിലോ എസ്എംഇ വിഭാഗത്തിലോ ഒറ്റ ഐപിഒ പോലുമില്ല. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇങ്ങനെയൊരു ആഴ്ചയും ആദ്യമാണ്. ലോക രാജ്യങ്ങളെയാകെ വിസ്മയിപ്പിക്കുന്ന വളർച്ചയായിരുന്നു കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഇന്ത്യൻ ഐപിഒ വിപണി കാഴ്ചവച്ചത്. 2023ൽ 57 മുഖ്യധാരാ ഐപിഒകൾ നടന്നു. ഈ 57 കമ്പനികളും സംയോജിതമായി സമാഹരിച്ചത് 49,436 കോടി രൂപ. 2024ൽ ഐപിഒ സംഘടിപ്പിച്ച് ഓഹരി വിപണിയിലേക്ക് പ്രവേശിച്ചത് 90 കമ്പനികൾ. ഇവ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപയും. 2023ൽ എസ്എംഇ ശ്രേണിയിൽ സമാഹരിച്ചത് 4686 കോടി രൂപയായിരുന്നെങ്കിൽ 2024ൽ അത്

loading
English Summary:

Indian IPO Market Stalls: India's IPO market, highlighted in the Economic Survey 2025-26, saw a surprising slowdown in March and the following week, with zero Mainboard IPOs launched—a first since February 2023. This unexpected slump raises concerns about investor sentiment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com