Activate your premium subscription today
യൂസർ ഫീ ഈടാക്കാൻ തുടങ്ങിയതോടെ മുംബൈ ഛത്രപതി ശിവാജി വിമാനത്താവളം വഴിയുള്ള യാത്രകൾക്ക് ഇനി ചെലവേറും. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാർ 175 രൂപയാണ് അധികമായി നൽകേണ്ടത്. ഇവിടെ ഇറങ്ങുന്നവർ 75 രൂപയും നൽകണം. രാജ്യാന്തര യാത്രക്കാർക്കുള്ള നിരക്ക് ഇതോടൊപ്പം മൂന്നിരട്ടിയിലേറെ കൂട്ടി.
പാലക്കാട് ∙ ബിരിയാണിപ്രേമികളെ നിരാശരാക്കി ബിരിയാണി അരിയുടെ വില തിളച്ചുമറിയുന്നു. 4 മാസത്തിനിടെ കിലോയ്ക്ക് 30 മുതൽ 45 രൂപ വരെയാണു വിവിധ ബ്രാൻഡുകളുടെ ബിരിയാണി അരിക്കു വില കൂടിയത്. മെച്ചപ്പെട്ട ബ്രാൻഡുകളുടെ ബിരിയാണി അരി കിലോയ്ക്ക് 95–100 രൂപ വിലയിൽ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ വില 134–145 രൂപ
ഓട്ടോറിക്ഷയുടെ പെർമിറ്റ് തുക വർധിപ്പിച്ചു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പരിലേയ്ക്ക് സന്ദേശം അയച്ചത്. ഇതിന്റെ വാസ്തവമറിയാം ∙ അന്വേഷണം നമ്പർ വൺ കേരളം,
ട്രോയ് ഔൺസിന് 3500 ഡോളർ എന്ന നിർണായക നിലവാരത്തിലേക്ക് സ്വർണവിലയെ എത്തിച്ചത് തീരുവ യുദ്ധം മാത്രമല്ല, അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ചെയർപഴ്സനോടുള്ള ട്രംപിന്റെ ഭീഷണി കൂടിയാണ്. നിരക്കു കുറയ്ക്കണമെന്നും ഇല്ലെങ്കിൽ സാമ്പത്തികമാന്ദ്യം സംഭവിക്കുമെന്നും പറഞ്ഞ ട്രംപ്, വമ്പൻ പരാജയമെന്നാണ് ഫെഡ് ചെയർ ജെറോം പവലിനെ വിശേഷിപ്പിച്ചത്.
ഇരിക്കൂർ ( കണ്ണൂർ) ∙ കാലാവസ്ഥാവ്യതിയാനം മൂലം ഉൽപാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് മഞ്ഞൾ വില കുതിക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും കേരളത്തിനു നേട്ടമായി. ഉണങ്ങിയ മഞ്ഞളിന് കിലോഗ്രാമിന് 220-270 രൂപയും പച്ചമഞ്ഞളിന് 60-80 രൂപയുമാണ് ചില്ലറവിൽപനവില. കഴിഞ്ഞ വർഷം ഈ സമയത്ത് 110-130 രൂപയായിരുന്നു
കഴിഞ്ഞ വർഷം ഏപ്രിൽ 12 ന് ഒരു പവൻ സ്വർണം 53200 രൂപയ്ക്ക് വാങ്ങിയവർക്ക് ഇപ്പോൾ ഇതിനു ലഭിക്കുന്ന മൂല്യം 70,000 രൂപയ്ക്കു മുകളിൽ. ഏതാണ്ട് 17,000 രൂപയോളം വർധന– 24 ശതമാനത്തിലധികം റിട്ടേൺ!. ആഭരണമായി വാങ്ങുന്നവരെ സംബന്ധിച്ചാണെങ്കിൽ പണിക്കൂലി, നികുതി എന്നിവയെല്ലാം കിഴിച്ചാലും 15–20 ശതമാനത്തോളം റിട്ടേൺ.
കൊച്ചി ∙ മഞ്ഞ ലോഹത്തിനു കേരളത്തിൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വില; പവന് 70,160 രൂപ. വെള്ളിയാഴ്ച 69,960 രൂപയായിരുന്ന സ്വർണവില ഒറ്റദിവസം കൊണ്ടാണ് 200 രൂപ വർധിച്ചത്. 4 ദിവസത്തിനിടെ 4360 രൂപയുടെ വർധന. ബുധനാഴ്ച 520 രൂപ, വ്യാഴാഴ്ച 2160, വെള്ളിയാഴ്ച 1480, ഇന്നലെ 200 രൂപ എന്ന ക്രമത്തിലായിരുന്നു വർധന.
കുറഞ്ഞ വിലയിൽ ഹരിത ഇന്ധനമെന്ന വിശേഷണത്തോടെ അവതരിപ്പിച്ച സിഎൻജിയുടെ വില തീപിടിച്ച് ഉയരുന്നതു കിലോഗ്രാമിനു 90 രൂപയിലേക്ക്. വില വർധന പൊള്ളിക്കുന്നത് ആയിരക്കണക്കിന് ഉപയോക്താക്കളെ. പെട്രോൾ – ഡീസൽ വില കുതിച്ചു കൊണ്ടിരുന്ന കാലത്താണു സിഎൻജി ആശ്വാസമായി അവതരിച്ചത്. ആ പ്രതീക്ഷയും മങ്ങുകയാണ്.
മിൽമ പാൽ വില വർധിപ്പിക്കാൻ നീക്കം. ലീറ്ററിന് 10 രൂപ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മിൽമ എറണാകുളം മേഖലാ യൂണിയൻ മിൽമ എംഡിക്ക് ശുപാർശ നൽകി. തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകൾ ഇതുവരെ വില കൂട്ടുന്നതു സംബന്ധിച്ച് ശുപാർശ സമർപ്പിച്ചിട്ടില്ല.
രാജ്യത്ത് എസി, റഫ്രിജറേറ്റർ വില ഉയരുമെന്ന് സൂചന. എസികളിലും റഫ്രിജറേറ്ററുകളിലും ഉപയോഗിക്കുന്ന കൂളിങ് വാതകങ്ങൾ രാജ്യാന്തര നിലവാരത്തിലുള്ളവയാകണമെന്ന നിബന്ധന ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്നതിന് പിന്നാലെയാണ് വിലക്കയറ്റം പ്രതീക്ഷിക്കുന്നത്. കൂളിങ് ഗ്യാസുകളിൽ ഗ്ലോബൽ വാമിങ് പൊട്ടൻഷ്യൽ (ജിഡബ്ല്യുപി) ഗ്യാസുകൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത്.
Results 1-10 of 402